24.4 C
Kottayam
Sunday, September 29, 2024

പത്ത് പാരസെറ്റമോളിന് 420 രൂപ, ദിവസത്തില്‍ 10 മണിക്കൂര്‍ പവര്‍കട്ട്; ശ്രീലങ്കയില്‍ പ്രതിസന്ധി രൂക്ഷം

Must read

കൊളംബോ: സാമ്പത്തിക, ഇന്ധന പ്രതിസന്ധികള്‍ക്ക് പിന്നാലെ, ശ്രീലങ്കയില്‍ ദിവസവും പത്ത് മണിക്കൂര്‍ പവര്‍കട്ട്. താപനിലയങ്ങളില്‍ ഉത്പാദനം ഗണ്യമായി കുറഞ്ഞതിനെ തുടര്‍ന്ന് ഏഴ് മണിക്കൂറായിരുന്ന പവര്‍കട്ട് പത്ത് മണിക്കൂറായി നീട്ടുകയായിരുന്നു. രാജ്യത്ത് ഡീസല്‍ വില്‍പന നിലച്ചതോടെ 22 ദശലക്ഷം ആളുകളാണ് കടുത്ത പ്രതിസന്ധിയിലായത്. നിലവില്‍ ശ്രീലങ്കയില്‍ ഒരിടത്തും ഡീസല്‍ ലഭ്യമല്ലെന്നാണ് വിവരം. ഇന്ധനമില്ലാത്തതിനാല്‍ താപനിലയങ്ങള്‍ നിശ്ചലമായി.

പെട്രോള്‍ വിതരണം നടക്കുന്നുണ്ടെങ്കിലും അതിനും ക്ഷാമം നേരിടുകയാണ്. പമ്പുകള്‍ സംഘര്‍ഷ മേഖലകളായതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അറ്റകുറ്റപ്പണികള്‍ക്കായി ഗാരേജിലുള്ള ബസുകളില്‍ നിന്നുള്ള ഇന്ധനം ഉപയോഗിച്ചാണ് മറ്റ് ബസുകളുടെ സര്‍വ്വീസ് നടത്തുന്നതെന്ന് ഗതാഗത മന്ത്രി ദിലും അമുനുഗമ വ്യക്തമാക്കി.

ഇന്ധന ലോഡ് രാജ്യത്ത് എത്തിച്ചേര്‍ന്നെങ്കിലും നല്കാന്‍ പണമില്ലാത്തതിനാല്‍ ഇറക്കാന്‍ സാധിച്ചിട്ടില്ല. പ്രശ്‌നത്തിന് ഉടന്‍ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അങ്ങനെ സംഭവിച്ചാല്‍, പവര്‍കട്ടിന്റെ ദൈര്‍ഘ്യം കുറയ്ക്കാനാകുമെന്നും സിലോണ്‍ ഇലക്ട്രിസിറ്റി ബോര്‍ഡ് ചെയര്‍മാന്‍ എംഎംസി ഫെര്‍ഡിനാന്‍ഡോ പറഞ്ഞു.

പവര്‍ കട്ടുകള്‍ നീണ്ടതോടെ കൊളംബോ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ വ്യാപാരം രണ്ട് മണിക്കൂര്‍ മാത്രമാക്കി പരിമിതപ്പെടുത്തി. ഓഫീസുകളില്‍ അത്യാവശ്യമല്ലാത്ത ജീവനക്കാരോട് വീട്ടില്‍ തന്നെ തുടരാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. രാജ്യത്ത് പാചകവാതകത്തിനും കടുത്ത ദൗര്‍ലഭ്യമാണ് അനുഭവപ്പെടുന്നത്. പാചക വാത ഏജന്‍സികള്‍ക്ക് മുന്നില്‍ പുലര്‍ച്ചെ നാലുമുതല്‍ നൂറുകണക്കിന് ആളുകള്‍ വരി നില്‍ക്കുന്ന അവസ്ഥയുണ്ട്.

അവശ്യ ജീവന്‍ രക്ഷാ മരുന്നുകള്‍ തീര്‍ന്നതിനാല്‍ നിരവധി സര്‍ക്കാര്‍ ആശുപത്രികളില്‍ ശസ്ത്രക്രിയകള്‍ ഉള്‍പ്പെടെയുള്ള ചികിത്സകള്‍ നിര്‍ത്തിവെച്ചു. പത്ത് പാരസെറ്റാമോള്‍ ഗുളികയ്ക്ക് 420 രൂപയാണ് വില. എത്ര വില കൊടുത്താലും ചിലയിടങ്ങളില്‍ അരിയും പാല്‍പ്പൊടിയും ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കള്‍ കിട്ടാനില്ല. ക്ഷാമവും, വിലക്കയറ്റവും ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്.

അതേസമയം, പ്രതിസന്ധി മറികടക്കാന്‍ ഇന്ത്യ, ചൈന എന്നിവിടങ്ങളില്‍ നിന്ന് കൂടുതല്‍ വായ്പകള്‍ ആവശ്യപ്പെട്ടിട്ടുള്ളതായും, ഐഎംഎഫില്‍ നിന്നും സഹായം തേടിയതായും ശ്രീലങ്കന്‍ സര്‍ക്കാര്‍ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week