24 C
Kottayam
Sunday, June 7, 2026

ഒന്ന് മിണ്ടാതിരിക്കണം,മര്യാദ കാണിക്കണം’; സഭയിൽ ഭരണപക്ഷത്തെ ശാസിച്ച് സ്‌പീക്കർ എ.എൻ.ഷംസീർ

Must read

തിരുവനന്തപുരം: മുഖ്യമന്ത്രിയേയും ഭരണപക്ഷത്തേയും പ്രതിപക്ഷം കടന്നാക്രമിക്കുകയും തുടര്‍ന്ന് ഇരുകൂട്ടരും സഭക്കുള്ളില്‍ ബഹളം തുടരുകയും ചെയ്തതോടെ നടപടികള്‍ വേഗം പൂര്‍ത്തിയാക്കി തിങ്കളാഴ്ച സഭ പിരിഞ്ഞു. പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ സംസാരിക്കുന്നതിനിടെ ബഹളം തുടര്‍ന്ന ഭരണപക്ഷത്തെ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ശാസിക്കുകയും ചെയ്തു.

‘‘ദയവു ചെയ്ത് മിണ്ടാതിരിക്കുക. ബഹുമാനപ്പെട്ട മുഖ്യമന്ത്രി സംസാരിക്കുമ്പോൾ അവർ അനങ്ങിയിട്ടില്ല. ഭരണപക്ഷം നിശബ്ദമായിരിക്കണം, പ്ലീസ്’ – സ്പീക്കർ ആവശ്യപ്പെട്ടു.കെ.എസ്.യു. പ്രവര്‍ത്തക മിവ ജോളിയെ പോലീസ് ആക്രമിച്ചതുന്നയിച്ച് പെണ്‍കുട്ടികളെ ആക്രമിക്കുന്നത് സര്‍ക്കാരിന് നിസാരമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ കടന്നാക്രമിച്ചതോടെ ഭരണപക്ഷം അസ്വസ്ഥരായി. ഇതോടെ ഭരണപക്ഷം ബഹളം തുടങ്ങി. അപ്പോഴാണ് മിണ്ടാതിരിക്കണമെന്നും സീറ്റിലേക്ക് മടങ്ങണണെന്നും ഭരണപക്ഷത്തോട് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ആവശ്യപ്പെട്ടത്.

നികുതി വര്‍ധനക്കെതിരായ കോണ്‍ഗ്രസ് സമരത്തെ കളമശ്ശേരിയില്‍ പോലീസ് നേരിട്ട വിഷയത്തിലൂടെ സര്‍ക്കാരിനെ തുറന്നുകാട്ടുകയായിരുന്നു കോണ്‍ഗ്രസിന്റെ ലക്ഷ്യം. ചെറിയ നികുതി വര്‍ധനയെന്ന് ജനങ്ങള്‍ക്ക് ബോധ്യമുണ്ടെന്ന് മുഖ്യമന്ത്രി ന്യായീകരിച്ചു.

താനാക്രമിക്കപ്പെട്ട വിഷയമുള്‍പ്പെടെ അടിയന്തരപ്രമേയത്തില്‍ ഷാഫി പറമ്പില്‍ ഉന്നയിച്ചത് ഭരണപക്ഷത്തെ, പ്രത്യേകിച്ച് മുഖ്യമന്ത്രിയെ പ്രകോപിപ്പിക്കും വിധമായിരുന്നു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ മലയാളപരിഭാഷയായി പിണറായി വിജയന്റെ സര്‍ക്കാര്‍ മാറിയെന്നതിന് ഇതില്‍പ്പരം തെളിവെന്താണ് വേണ്ടതെന്ന് ഷാഫി സഭയില്‍ പറഞ്ഞു. കറുപ്പിനെ പേടിയെന്ന പരിഹാസത്തില്‍ പ്രകോപിതനായ മുഖ്യമന്ത്രി മാധ്യമങ്ങളെ വിമര്‍ശിച്ചു. “കേരളത്തിലെ കുറച്ച് മാധ്യമങ്ങള്‍ക്ക് ഈ സര്‍ക്കാരിനെ വല്ലാതെ അപകീര്‍ത്തിപ്പെടുത്തണമെന്നുണ്ട്. അതിന്റെ ഭാഗമായി അവര്‍ പടച്ചുവിടുന്ന പല കാര്യങ്ങളുണ്ട്. ഇങ്ങനെയുള്ള നിലപാടുകളാണ് അവര്‍ക്ക് കൂടുതല്‍ ഹരം പകരുന്നത്. നമ്മുടെ സംസ്ഥാനത്തെ ഏതെങ്കിലും തരത്തില്‍ മുന്നോട്ടുപോകാന്‍ അനുവദിക്കില്ലെന്നുള്ള നിലപാട് ചിലര്‍ സ്വീകരിക്കുകയാണ്”, മുഖ്യമന്ത്രി പറഞ്ഞു.

- Advertisement -

പ്ലക്കാഡുകളുമായി പ്രതിപക്ഷം സ്പീക്കറുടെ ഡയസിന് മുന്നിലെത്തിയതോടെ സഭ തത്ക്കാലത്തേക്ക് പിരിഞ്ഞു. 20 മിനിറ്റ് കഴിഞ്ഞ് സഭ പുനരാരംഭിച്ചപ്പോള്‍ പ്രതിപക്ഷം വീണ്ടും മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ചു. ഇരുകൂട്ടരും ബഹളം തുടര്‍ന്നതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week