CrimeKeralaNews

മലങ്കര ജലാശയം കാണാനെത്തിയ +2 വിദ്യാർഥിനിയെ തുരുത്തിൽ കൊണ്ടുപോയി പീഡിപ്പിച്ചു; 34-കാരനായി തിരച്ചിൽ

മുട്ടം: മലങ്കര ജലാശയം കാണാനെത്തിയ പ്ലസ്ടു വിദ്യാർഥിനിയെ തുരുത്തിൽ എത്തിച്ച് പീഡിപ്പിച്ചെന്ന കേസിൽ മുട്ടം താന്നിക്കാമറ്റത്തിൽ ഉദയലാൽ ഘോഷി (34)നെ പോലീസ് അന്വേഷിക്കുന്നു.

മുട്ടം മാത്തപ്പാറ കോളനിക്ക് സമീപം മലങ്കര ജലാശയത്തിന് നടുവിലെ തുരുത്തിൽ കൊണ്ടുപോയി പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്.

ജനുവരി 26-നാണ് സംഭവം. ഉച്ചയോടെയാണ് പെൺകുട്ടിയും മറ്റ് കൂട്ടുകാരും കോട്ടയത്തുനിന്ന് മലങ്കര ജലാശയം കാണാൻ എത്തിയത്. രണ്ട് കുട്ടവഞ്ചികളിലായി പ്രതിയും പെൺകുട്ടികളും കൂടി തുരുത്തിലേക്ക് പോയി. മറ്റ് രണ്ട് കുട്ടികളേയും തിരിച്ചയച്ചശേഷം പ്രതി വീണ്ടും പെൺകുട്ടിയെ തന്ത്രപൂർവം തുരുത്തിലെത്തിക്കുകയായിരുന്നു.

പേടി കാരണം പെൺകുട്ടി വിവരം ആരോടും പറഞ്ഞില്ല. പെൺകുട്ടിയുടെ സ്വഭാവത്തിൽ മാറ്റം വന്നതിനെതുടർന്ന് സ്കൂളിൽ നടത്തിയ കൗൺസലിങ്ങിലാണ് വിവരം പുറത്തറിഞ്ഞത്. വീട്ടുകാർ പോലീസിൽ പരാതി നൽകിയതറിഞ്ഞ പ്രതി ഒളിവിൽ പോയി. മഹസർ തയ്യാറാക്കുന്നതിനായി സ്‌കൂബാ ടീമിന്റെ ഡിങ്കിയിൽ പോലീസ് മലങ്കര ജലാശയത്തിലെ തുരുത്തിലെത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button