24.6 C
Kottayam
Saturday, June 6, 2026

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ്: പിൻവലിക്കാൻ അനുമതി തേടിയുള്ള സർക്കാരിന്റെ അപേക്ഷ വീണ്ടും പരിഗണിച്ചു തീർപ്പാക്കാൻ ഹൈക്കോടതി

Must read

കൊച്ചി:നടൻ മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ് പിൻവലിക്കാൻ അനുമതി തേടിയുള്ള സർക്കാരിന്റെ അപേക്ഷ വീണ്ടും പരിഗണിച്ചു തീർപ്പാക്കാൻ പെരുമ്പാവൂർ മജിസ്ട്രേട്ട് കോടതിക്കു ഹൈക്കോടതി നിർദേശം നൽകി. 6 മാസത്തിനകം നടപടി പൂർത്തിയാക്കണമെന്നും ജസ്റ്റിസ് എ.ബദറുദ്ദീൻ നിർദേശിച്ചു.

കേസ് പിൻവലിക്കാൻ അനുമതി നിഷേധിച്ച മജിസ്ട്രേട്ട് കോടതി ഉത്തരവു റദ്ദാക്കിയാണു നിർദേശം. കേസ് പിൻവലിക്കാനുള്ള പ്രോസിക്യൂഷന്റെ അപേക്ഷ മജിസ്ട്രേട്ട് കോടതി തള്ളിയതിനെതിരെ സർക്കാർ നൽകിയ ഹർജി ഹൈക്കോടതി അനുവദിച്ചു.

സമാന ആവശ്യമുന്നയിച്ച് കേസിൽ പ്രതികളായ നടൻ മോഹൻലാലും പി.എൻ.കൃഷ്ണകുമാറും നൽകിയ ഹർജികൾ തള്ളി. കേസ് പിൻവലിക്കാൻ സർക്കാരാണ് ആവശ്യപ്പെട്ടതെന്നും അതു നിരസിച്ചതു ചോദ്യം ചെയ്യാൻ പ്രതികൾക്ക് അവകാശമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഈ ഹർജികൾ തള്ളിയത്.

മോഹൻലാലിന്റെ കൊച്ചി തേവരയിലെ വീട്ടിൽ 2011 ഡിസംബർ 21ന് ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ 2 ജോടി ആനക്കൊമ്പുകൾ കണ്ടെടുത്തതാണു കേസിന് ആധാരം. തുടർന്ന് ആനക്കൊമ്പുകൾ അനധികൃതമായി കൈവശം വച്ചതിന് വനം വകുപ്പ് കേസെടുത്തു.

- Advertisement -

- Advertisement -

കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫിസർ 2015 ഡിസംബർ 2നു കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകി. കേസ് പെരുമ്പാവൂർ മജിസ്ട്രേട്ട് കോടതിയുടെ പരിഗണനയിലിരിക്കെ അസി. പബ്ലിക് പ്രോസിക്യൂട്ടർ കേസ് പിൻവലിക്കാൻ കോടതിയിൽ അപേക്ഷ നൽകി. ആനക്കൊമ്പുകൾ കൈവശം വയ്ക്കാൻ മോഹൻലാലിന് അനുമതി നൽകി വനം വകുപ്പ് 2016ൽ സർട്ടിഫിക്കറ്റ് നൽകിയ സാഹചര്യത്തിലാണു ഈ അപേക്ഷ നൽകിയത്.

വ്യവസ്ഥാപിത നിയമ തത്വങ്ങൾ അനുസരിച്ച് കേസ് പിൻവലിക്കാൻ സാധ്യമായ സാഹചര്യം ഈ കേസിലുണ്ടോ എന്നു വിലയിരുത്തണമെന്നു പറഞ്ഞാണ് അപേക്ഷ വീണ്ടും പരിഗണിക്കാൻ നിർദേശിച്ചിട്ടുള്ളത്. അതേസമയം, മോഹൻലാലിനു സർട്ടിഫിക്കറ്റ് നൽകിയതു ചോദ്യംചെയ്തുള്ള പൊതുതാൽപര്യ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

വാട്സ്ആപ്പിൽ രാജിക്കത്തയച്ച് മന്ത്രി, പ്രശ്‌നം പരിഹരിച്ചതായി മുഖ്യമന്ത്രി, കർണാടകയിൽ കൂടൂതൽപേർ പരാതിയുമായി രംഗത്ത്

ബംഗളൂരു: കർണാടകയിലെ പുതിയ മന്ത്രിസഭയിൽ വകുപ്പ് വിഭജനത്തെച്ചൊല്ലി ഉടലെടുത്ത അസ്വാരസ്യങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. തനിക്ക് ലഭിച്ച വകുപ്പിൽ അതൃപ്തി അറിയിച്ച് മുതിർന്ന നേതാവായ രാമലിംഗ റെഡ്ഡി വാട്‌സാപ്പ് വഴി രാജിക്കത്ത്...

Popular this week