23.9 C
Kottayam
Thursday, June 4, 2026

ലൈംഗിക തൊഴിലാളികളായ 13 സ്ത്രീകളെ അതിക്രൂരമായി കൊലപ്പെടുത്തിയ ‘യോക്ക്‌ഷെയര്‍ റിപ്പര്‍’ കൊവിഡ് ബാധിച്ച് മരിച്ചു

Must read

ലണ്ടന്‍: കുപ്രസിദ്ധ ബ്രിട്ടീഷ് സീരിയല്‍ കില്ലര്‍ പീറ്റര്‍ സറ്റ്ക്ലിഫ് കൊവിഡ് ബാധിച്ച് മരിച്ചു. 74 വയസായിരുന്നു. ‘യോക്ക്ഷെയര്‍ റിപ്പര്‍ ‘ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന ഇയാള്‍ 13 സ്ത്രീകളെ കൊലപ്പെടുത്തിയതിനും 7 സ്ത്രീകളെ കൊല്ലാന്‍ ശ്രമിച്ചതിനും 1981ലാണ് പിടിയിലായത്. 1975 മുതല്‍ 1980 വരെ വടക്കന്‍ ഇംഗ്ലണ്ടിലായിരുന്നു ഇയാള്‍ കൊലപാതക പരമ്പരകള്‍ നടത്തിയത്.

20 ജീവപര്യന്തം തടവുകള്‍ അനുഭവിച്ചു വരികയായിരുന്നു ഇയാള്‍. നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ഇയാളെ അലര്‍ട്ടിയിരുന്നു. ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 2016ല്‍ ഫ്രാന്‍ക്ലാന്‍ഡിലെ ജയിലിലേക്ക് മാറ്റുന്നതിന് മുമ്പ് സറ്റ്ക്ലിഫ് ഏറെ നാള്‍ ബ്രാഡ്മൂറിലെ അതീവ സുരക്ഷയുള്ള മാനസികാരോഗ്യ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്നു.

ലൈംഗിക തൊഴിലാളികളായ സ്ത്രീകളായിരുന്നു ഇയാളുടെ ഇരകള്‍. ലൈംഗിക തൊഴിലാളികളെ കൊല്ലാന്‍ ദൈവം തന്നെ ഭൂമിയിലേക്ക് അയച്ചുവെന്നാണ് സറ്റ്ക്ലിഫ് വിചാരണയ്ക്കിടെ കോടതിയില്‍ പറഞ്ഞത്. വെസ്റ്റ് യോക്ഷെയറില്‍ 1946 ജൂണിലാണ് സറ്റ്ക്ലിഫ് ജനിച്ചത്. ട്രക്ക് ഡ്രൈവറായും ശവക്കുഴികള്‍ കുഴിക്കുന്നയാളായും ഇയാള്‍ ജോലി ചെയ്തിട്ടുണ്ട്.

1975 ഒക്ടോബറിലാണ് ഇയാള്‍ ആദ്യത്തെ കൊലപാതകം ചെയ്തത്. സോണിയ എന്ന സ്ത്രീയുമായി സറ്റ്ക്ലിഫിന്റെ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം തികയുന്നതിന് മുന്നേയായിരുന്നു ഇത്. 28കാരിയായ വില്‍മ മക്കാന്‍ ആയിരുന്നു ഇയാളുടെ ഇര. ചുറ്റിക കൊണ്ട് തലക്കടിച്ചും കുത്തിയുമാണ് വില്‍മയെ കൊലപ്പെടുത്തിയത്.

- Advertisement -

തുടര്‍ന്നുള്ള അഞ്ച് വര്‍ഷങ്ങള്‍ക്കിടെ 16 വയസുള്ള പെണ്‍കുട്ടിയെ ഉള്‍പ്പെടെ സമാനരീതിയില്‍ ഇയാള്‍ നിഷ്ഠൂരം കൊലപ്പെടുത്തി. 42 വയസുള്ള സ്ത്രീയായിരുന്നു സറ്റ്ക്ലിഫിന്റെ ഇരകളില്‍ ഏറ്റവും പ്രായം കൂടിയത്. ഏറെ നാള്‍ തെളിവുകളുടെ അഭാവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് ഇയാള്‍ കുറ്റകൃത്യങ്ങള്‍ നടത്തുകയായിരുന്നു.

- Advertisement -

കൊലപാതകങ്ങള്‍ തുടര്‍ക്കഥയായതോടെ രാത്രി വീട് വിട്ട് പുറത്തിറങ്ങരുതെന്ന് പൊലീസ് സ്ത്രീകള്‍ക്ക് മുന്നറിയിപ്പ് വരെ നല്‍കിയിരുന്നു. ഒടുവില്‍ 1981 ജനുവരിയില്‍ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. ചുറ്റിക, സ്‌ക്രൂഡ്രൈവര്‍, കത്തി എന്നിവ ഉപയോഗിച്ചായിരുന്നു സറ്റ്ക്ലിഫ് കൊലപാതകങ്ങള്‍ നടത്തിയതിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലി തർക്കം; യുവതിക്ക് ഡ്രൈവറുടെ ക്രൂരമർദ്ദനം, ഊബർ അക്കൗണ്ട് പൂട്ടി

മുംബൈ: മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ കാർ ഡ്രൈവറുടെ ക്രൂരമായ മർദ്ദനത്തിന് താൻ ഇരയായതായി യുവതിയുടെ വെളിപ്പെടുത്തൽ. തനിക്ക് മുംബൈ നഗരമധ്യത്തിൽ വെച്ച് നേരിടേണ്ടി വന്ന ഈ ഞെട്ടിക്കുന്ന...

നിയമസഭയിൽ നാടകീയ രംഗങ്ങൾ; ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകരുടെ കടുത്ത പ്രതിഷേധം, വാർത്താസമ്മേളനത്തിൽ നിന്നും ഇറക്കിവിട്ടു

തിരുവനന്തപുരം: കേരള നിയമസഭയിലെ മീഡിയ റൂമിൽ വാർത്താസമ്മേളനത്തിനെത്തിയ കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകർ കടുത്ത പ്രതിഷേധമുയർത്തി. കൃഷിമന്ത്രി ടി. സിദ്ദിഖ് ഔദ്യോഗികമായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പങ്കെടുക്കാനാണ് മന്ത്രിയോടൊപ്പം ശ്രീറാം വെങ്കിട്ടരാമനും ഹാളിലേക്ക്...

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

Popular this week