28.7 C
Kottayam
Saturday, September 28, 2024

12000 രൂപയുടെ ജോലിക്ക് കോഴ 50,000 രൂപ, കോണ്‍ഗ്രസ് നേതാക്കളുടെ ഫോൺ സംഭാഷണം പുറത്ത്

Must read

മുക്കം : കൊടിയത്തൂർ പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ പാർട്ട് ടൈം ലൈബ്രേറിയൻ നിയമനത്തിന് കോഴ ആവശ്യപ്പെട്ട പഞ്ചായത്തംഗത്തിന്റെ ഫോൺസന്ദേശം പുറത്ത്. കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്ത് ഏഴാംവാർഡംഗം കരീം പഴങ്കലും കൂടരഞ്ഞിയിലെ കോൺഗ്രസ് നേതാവ് സണ്ണിയും തമ്മിലുള്ള ഫോൺ സംഭാഷണമാണ് പുറത്ത് വന്നത്.

കൊടിയത്തൂർ കോട്ടമ്മലിൽ പ്രവർത്തിക്കുന്ന സാംസ്കാരിക നിലയത്തിൽ പാർട്ട് ടൈം ലൈബ്രേറിയനെ നിയമിക്കാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മുഖാമുഖവും നടത്തി.

ഒന്നാം സ്ഥാനത്തെത്തിയ ആൾ ജോലി വേണ്ടെന്ന് എഴുതി നൽകിയതിനാൽ കൂടരഞ്ഞി കൂമ്പാറ സ്വദേശിനിയായ രണ്ടാം റാങ്കുകാരിക്ക് നറുക്ക് വീഴുകയായിരുന്നു. ഇതേത്തുടർന്നാണ് കൂടരഞ്ഞിയിലെ കോൺഗ്രസ് നേതാവുമായി ബന്ധപ്പെട്ടതെന്നാണ് വിവരം.

കോൺഗ്രസ് ഗ്രൂപ്പ് സമവാക്യങ്ങളുടെ ഭാഗമായി സണ്ണി തന്നെയാണ് സംഭാഷണം പുറത്ത് വിട്ടതെന്നാണ് സൂചന. സണ്ണിയും കരീമും കോൺഗ്രസിലെ രണ്ട് ചേരിയിലെ നേതാക്കളാണ്. പ്രതിമാസം പന്ത്രണ്ടായിരം രൂപ ഓണറേറിയം ലഭിക്കുന്ന ജോലിക്കായി അൻപതിനായിരം രൂപയാണ് കോഴയായി ആവശ്യപ്പെട്ടത്.

സാധാരണനിലയിൽ വലിയ തുക വാങ്ങാറുണ്ടെന്നും പഞ്ചായത്തിന് പല ആവശ്യങ്ങളുണ്ടെന്നും സംഭാഷണത്തിൽ പറയുന്നുണ്ട്. ഫോൺ സംഭാഷണം വാട്സാപ്പ് ഗ്രൂപ്പുകളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

കൊടിയത്തൂർ പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ പാർട്ട് ടൈം ലൈബ്രേറിയൻ നിയമനത്തിന് ഉദ്യോഗാർഥിയിൽനിന്ന് പണം ആവശ്യപ്പെട്ടത് പാർട്ടി പറഞ്ഞിട്ടെന്ന് കരീം പഴങ്കൽ പറഞ്ഞു. കുറ്റവിചാരണ സദസ്സ് വിജയിപ്പിക്കുന്നതിനായി അന്നത്തെ യു.ഡി.എഫ്. കൺവീനർ കൂടിയായ സണ്ണി കിഴക്കരക്കാട്ട് പറഞ്ഞിട്ടാണ് പണം ആവശ്യപ്പെട്ടതെന്നും കരീം പഴങ്കൽ പറഞ്ഞു. താൻ സണ്ണിയെ അങ്ങോട്ട് വിളിച്ചതല്ലെന്നും തിരക്കഥ തയ്യാറാക്കി തന്നെ ഇങ്ങോട്ട് വിളിക്കുകയായിരുന്നുവെന്നും കരീം പറഞ്ഞു.

കൊടിയത്തൂർ സാംസ്കാരിക നിലയത്തിലെ ലൈബ്രേറിയൻ നിയമനമുൾപ്പെടെ മുഴുവൻ നിയമനവും നിയമാനുസൃതമായി മാത്രമാണ് നടന്നതെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌ ദിവ്യാ ഷിബു പറഞ്ഞു.ഒരാളിൽനിന്ന്‌ ഭരണസമിതി പണം ആവശ്യപ്പെടുകയോ പണം വാങ്ങുകയോ ചെയ്തിട്ടില്ലെന്നും പഞ്ചായത്തിന്റെ ആവശ്യങ്ങൾക്ക് പണം വാങ്ങാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ദിവ്യാ ഷിബു പറഞ്ഞു.

പാർട്ട് ടൈം ലൈബ്രേറിയൻ നിയമനത്തിന് കോഴ ചോദിക്കുന്ന ഫോൺ സംഭാഷണം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടന്നും സത്യാവസ്ഥ മനസ്സിലാക്കി നടപടി സ്വീകരിക്കുമെന്നും കൊടിയത്തൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്‌ സുജ ടോം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നെഹ്‌റു ട്രോഫി:കാരിച്ചാൽ ചുണ്ടൻ ജലരാജാവ്‌;ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കപ്പ് സ്വന്തമാക്കി കാരിച്ചാൽചുണ്ടൻ. തുടർച്ചയായി അഞ്ചു വർഷമായി കപ്പ് നേടുന്ന ആദ്യക്ലബ്ബായി മാറിയിരിക്കുകയാണ് പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബ്. ആവേശോജ്ജ്വലമായ മത്സരത്തിന് ശേഷമാണ് കാരിച്ചാൽ ചുണ്ടൻ വീണ്ടും കപ്പിൽ മുത്തമിട്ടത്. ഉച്ചയ്ക്ക്...

പാവം കന്നഡക്കാരി പെൺകുട്ടിയെ വിവാഹം ചെയ്ത് അവളെ നോവിച്ച്, ഡിവോർസ് ചെയ്തു;ബാലയുടെ ആദ്യ വിവാഹത്തിന്റെ രേഖ പുറത്ത്

ബാല–അമൃത സുരേഷ് വിവാദം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ നടന്റെ ആദ്യവിവാഹവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് വാർത്തകളിൽ നിറയുന്നത്. ഹിമ നിവേദ് കൃഷ്ണ എന്ന യുവതിയാണ് ബാലയുടെ ആദ്യ വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തുവന്നത്....

തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് പിസി ചാക്കോ;പവാർ തീരുമാനമെടുത്തു

തിരുവനന്തപുരം : എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനാണ് എൻസിപി നേതൃത്വത്തിന്റെ തീരുമാനമെന്ന് എൻസിപി  സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ.  ദേശീയ അധ്യക്ഷൻ ശരത് പവാറിന്റെ നേതൃത്വത്തിൽ എടുത്ത...

നാളെയും മറ്റന്നാളും ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്, കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ഏഴ് ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലർട്ടുള്ളത്. സെപ്തംബർ 30ന്...

കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ‌ പുഷ്പൻ അന്തരിച്ചു

കണ്ണൂർ: കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പൻ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വെടിവെപ്പിൽ പരിക്കേറ്റ ശേഷം പൂർണ്ണമായും കിടപ്പിലായിരുന്നു. നിരവധി അസുഖങ്ങൾ കാരണം രണ്ടുമാസത്തിൽ ഏറെയായി...

Popular this week