28.8 C
Kottayam
Thursday, June 4, 2026

എട്ടു വര്‍ഷം മുമ്പ് ഭാര്യയെ കുത്തിക്കൊന്നയാളുടെ അമ്മയെ വീട്ടില്‍ കയറി കുത്തിക്കൊന്ന് പ്രതികാരം,പള്ളുരുത്തിയില്‍ നടന്നത്

Must read

പള്ളുരുത്തി: എട്ടു വർഷം മുമ്പ് ഭാര്യയെ കുത്തിക്കൊന്നയാളുടെ അമ്മയെ വീട്ടിൽ കയറി കുത്തിക്കൊന്ന് പ്രതികാരം. കുത്തേറ്റ അച്ഛൻ ഗുരുതരാവസ്ഥയിൽ. അക്രമി പള്ളുരുത്തി കാട്ടിശേരി വീട്ടിൽ ജയൻ (57) പള്ളുരുത്തി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് പള്ളുരുത്തിയെ നടുക്കിയ സംഭവം.

പള്ളുരുത്തി വ്യാസപുരം വേണാട്ടുപറമ്പിൽ സരസ്വതി (61) സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഭർത്താവ് ധർമ്മജനെ (70) എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും തുടർന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. നെഞ്ചിലും മുഖത്തും കഴുത്തിലുമായി നാല് കുത്തേറ്റ ധർമ്മജന്റെ നില ഗുരുതരമാണ്.

സാമ്പത്തിക തർക്കത്തിന്റെ പേരിൽ 2014 ഏപ്രിൽ 16ന് ജയന്റെ ഭാര്യ സിന്ധുവിനെ (41) സരസ്വതിയുടെയും ധർമ്മജന്റെയും മകൻ മധു നടുറോഡിലിട്ട് കുത്തിക്കൊലപ്പെടുത്തിയിരുന്നു. കേസിൽ ജയിലിൽ കഴിയുന്ന മധുവിനെ പുറത്തിറക്കാനുള്ള ശ്രമത്തിൽ സരസ്വതിയും ധർമ്മജനും നാല് ലക്ഷം രൂപ മുടക്കിയിരുന്നു. ഇക്കാര്യം അറിഞ്ഞ ജയൻ കത്തിയുമായെത്തി വ്യാസപുരത്തെ വേണാട്ടുവീട്ടിൽ അതിക്രമിച്ച് കയറി അക്രമം നടത്തുകയായിരുന്നു.

- Advertisement -

- Advertisement -

ധർമ്മജനാണ് ആദ്യം കുത്തേറ്റത്. ധർമ്മജൻ അലറിക്കരഞ്ഞ് അയൽവീട്ടിൽ അഭയം തേടി. ഈ സമയം കുളികഴിഞ്ഞ് പുറത്തിറങ്ങിയ സരസ്വതി ജയന്റെ മുന്നിൽപ്പെട്ടു. സരസ്വതി പ്രാണരക്ഷാർത്ഥം അയൽവാസി പ്രസാദിന്റെ വീട്ടിലെ അടുക്കളയിൽ അഭയം തേടിയെങ്കിലും പിന്നാലെയെത്തിയ ജയൻ തുരുതുരാ കുത്തുകയായിരുന്നു. കഴുത്തിന് പിന്നിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണം. നാട്ടുകാരാണ് ധർമ്മജനെ ആശുപത്രിയിലെത്തിച്ചത്.

കയറ്റിറക്ക് ജോലിക്കാരനായ ജയനും കോൺട്രാക്ടറായ മധുവും അടുത്ത സുഹൃത്തുക്കളായിരുന്നു. ചില കാരണങ്ങളാൽ ഇരുവരും തെറ്റി. പിന്നാലെ തനിക്ക് സാമ്പത്തിക തകർച്ചയുണ്ടായതിന് കാരണം സിന്ധുവിന്റെ ആഭിചാരക്രിയയാണെന്നാണ് മധു വിശ്വസിച്ചിരുന്നത്. ഈ പകയെത്തുടർന്നാണ് സിന്ധുവിനെ മകളുടെ മുന്നിലിട്ട് മധു കുത്തിക്കൊലപ്പെടുത്തിയത്.

- Advertisement -

ഈ കേസിൽ വിചാരണക്കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ച മധു കൊവിഡ് വ്യാപനത്തെത്തുടർന്ന് ഒമ്പത് മാസത്തിലധികമായി പരോളിലായിരുന്നു. അടുത്തിടെയാണ് ജയിലിലേക്ക് മടങ്ങിയത്. സരസ്വതിയുടെ മൃതദേഹം കരുവേലിപ്പടി താലൂക്കാശുപത്രിയിൽ. ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.മട്ടാഞ്ചേരി അസി. പൊലീസ് കമ്മിഷണർ വി.ജി.രവീന്ദ്രനാഥിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

ജയന്റെ വീട്ടിൽ നിന്ന് മധുവിന്റെ വീട്ടിലേക്ക് 200 മീറ്റർ മാത്രമേ ദൂരമുള്ളൂ. ഒരു മാസമായി ജയൻ ജോലിക്ക് പോയിരുന്നില്ല. രണ്ട് ദിവസമായി അമിതമായി മദ്യപിച്ച നിലയിലായിരുന്നെന്നും പൊലീസ് പറഞ്ഞു. പ്രതിയെ ഇന്ന് സ്ഥലത്തെത്തിച്ച് തെളിവെടുക്കും. ഉച്ചയോടെ കോടതിയിൽ ഹാജരാക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

Popular this week