30 C
Kottayam
Sunday, May 12, 2024

കാമുകിക്കൊപ്പമുള്ള വീഡിയോ പുറത്തായി,രാഷ്ട്രീയത്തില്‍ നിന്ന് ഇടവേള എടുത്ത് കോണ്‍ഗ്രസ് നേതാവ്

Must read

അഹമ്മദാബാദ് : കാമുകിക്കൊപ്പമുള്ള വീഡിയോ പുറത്തായതിന് പിന്നാലെ കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഭരത്സിംഗ് സോളങ്കി രാഷ്ട്രീയത്തില്‍ നിന്നും താത്കാലികമായി മാറി നില്‍ക്കാന്‍ തീരുമാനിച്ചു. കാമുകിക്കൊപ്പം സോളങ്കി കഴിയവേ ഇദ്ദേഹത്തിന്റെ ഭാര്യ രേഷ്മ പട്ടേല്‍ മുറിയുടെ വാതില്‍ തുറന്ന് യുവതിയെ മര്‍ദ്ദിക്കുന്ന വീഡിയോയാണ് പുറത്ത് വന്നത്.

ഭാര്യയെ സോളങ്കി പിടിച്ചുമാറ്റുന്നതും കാണാം. എന്നാല്‍ ഭാര്യയുമായി താന്‍ അകന്നാണ് കഴിയുന്നതെന്നും, വിവാഹമോചനത്തിന് കേസ് നല്‍കിയിട്ടുണ്ടെന്നും പിന്നീട് കോണ്‍ഗ്രസ് നേതാവ് പ്രതികരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഭരത്സിംഗ് സോളങ്കി കാമുകിക്കൊപ്പമുള്ള വീഡിയോ പുറത്ത് വന്നത്.

വിവാദ വീഡിയോ പുറത്തായതോടെ ഈ വര്‍ഷം അവസാനം നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ നില വീണ്ടും പരുങ്ങലിലായി. അടുത്തിടെ ഹാര്‍ദിക് പട്ടേല്‍ പാര്‍ട്ടി വിട്ട് ബി ജെ പിയില്‍ ചേര്‍ന്നതും കോണ്‍ഗ്രസിനെ ക്ഷീണിപ്പിച്ചിരുന്നു.

വീഡിയോ വൈറലായതിന് പിന്നാലെ രാഷ്ട്രീയത്തില്‍ നിന്നും ഇടവേള എടുക്കുന്നതായി ഭരത്സിംഗ് സോളങ്കി അറിയിച്ചു. ഇക്കാര്യത്തിന് പാര്‍ട്ടി തനിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഭാര്യയ്ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് അദ്ദേഹം ഇപ്പോള്‍ ഉന്നയിക്കുന്നത്. മന്ത്രവാദിയെ ഉപയോഗിച്ച് തന്നെ കൊലപ്പെടുത്താന്‍ ഭാര്യ തീരുമാനിച്ചെന്നും അദ്ദേഹം ആരോപിച്ചു.

1999ലാണ് ഇദ്ദേഹം രേഷ്മ പട്ടേലിനെ വിവാഹം കഴിച്ചത്. എന്നാല്‍ വര്‍ഷങ്ങളായി തങ്ങള്‍ പിരിഞ്ഞിരിക്കുകയാണെന്നും തന്റെ വിവാഹമോചന ഹര്‍ജി ജൂണ്‍ 15 ന് പരിഗണിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. വിവാഹ മോചനത്തിന് ശേഷം ഇപ്പോള്‍ പുറത്തുവന്ന വീഡിയോയിലെ സ്ത്രീയെ താന്‍ വിവാഹം കഴിക്കുമെന്നും 68കാരനായ നേതാവ് അവകാശപ്പെട്ടു.

തന്റെയും കോണ്‍ഗ്രസിന്റേയും പ്രതിച്ഛായ അപകീര്‍ത്തിപ്പെടുത്തി മുതലെടുക്കാനാണ് രേഷ്മ പട്ടേലിന്റെ ശ്രമമെന്നും കുറച്ച് മാസത്തേക്ക് സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനിന്ന് സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും നേതാവ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week