24.9 C
Kottayam
Sunday, October 6, 2024

‘ആവർത്തിച്ച് കോടതിയെ സമീപിക്കുന്നു’; സഞ്ജീവ് ഭട്ടിന് മൂന്നുലക്ഷം രൂപ പിഴ ചുമത്തി സുപ്രീം കോടതി

Must read

ന്യൂഡൽഹി: ആവർത്തിച്ച് ഹർജികൾ സമർപ്പിക്കുന്നുവെന്ന് ആരോപിച്ച് ഐപിഎസ് മുൻ ഓഫീസർ സഞ്ജീവ് ഭട്ടിന് സുപ്രീം കോടതി മൂന്നുലക്ഷം രൂപ പിഴ ചുമത്തി. വിചാരണക്കോടതികൾക്കെതിരെ ആവർത്തിച്ച് ഹർജി സമർപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

സഞ്ജീവ് ഭട്ട് സമർപ്പിച്ച മൂന്ന് ഹർജികൾ തള്ളിക്കൊണ്ടായിരുന്നു നടപടി. ഹർജിക്കാരൻ ആവർത്തിച്ച് കോടതിയെ സമീപിക്കുന്നുണ്ടെന്ന് ജസ്റ്റിസ് വിക്രം നാഥ്, രാജേഷ് ബിന്ദൽ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. പിഴത്തുകയായ മൂന്നുലക്ഷം രൂപ ഗുജറാത്ത് ഹൈക്കോടതി അഡ്വക്കേറ്റ്‌സ് അസോസിയേഷനിൽ കെട്ടിവെക്കാനാണ് കോടതി നിർദേശം.

മൂന്ന് ഹർജികളുമായിട്ടാണ് സഞ്ജീവ് ഭട്ട് കോടതിയെ സമീപിച്ചത്. നിലവിലെ ജഡ്ജി പക്ഷപാതം കാണിക്കുന്നതിനാൽ വിചാരണ മുതിർന്ന അഡീഷണൽ സെൻഷൻ ജഡ്ജി ബനസ്കന്തയുടെ കോടതിയിലേക്ക് മാറ്റണം, കോടതി നടപടികൾ ഓഡിയോ – വീഡിയോ റെക്കോർഡ് ചെയ്യണം, കേസിൽ കൂടുതൽ തെളിവുകൾ ഹാജരാക്കണം എന്നീ മൂന്ന് ആവശ്യങ്ങളാണ് സഞ്ജീവ് ഭട്ട് ഉന്നയിച്ചത്.

മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസിൽ സഞ്ജീവ് ഭട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളുകയും 10,000 രൂപ പിഴ ചുമത്തുകയും ചെയ്തിരുന്നു. മയക്കുമരുന്ന് കേസിൽ നിശ്ചിത സമയത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കാനുള്ള നിർദ്ദേശം പുറപ്പെടുവിച്ച ഗുജറാത്ത് ഹൈക്കോടതി ഉത്തരവിനെ ഭട്ട് ചോദ്യം ചെയ്തിരുന്നു. കേസിൽ മാർച്ച് 31ന് മുൻപ് വിചാരണ പൂർത്തിയാക്കണമെന്നായിരുന്നു ഹൈക്കോടതി വ്യക്തമാക്കിയത്. മയക്കുമരുന്ന് കേസിൽ വ്യാജ തെളിവുണ്ടാക്കാൻ ശ്രമം നടത്തിയെന്നാണ് ഭട്ടിനെതിരായ കേസ്.

കേസിൽ അറുപത് സാക്ഷികളിൽ പതിനാറ് പേരുടെ വിസ്താരം മാത്രം പൂർത്തിയായ സാഹചര്യത്തിൽ സമയം നീട്ടി നൽകണമെന്നായിരുന്നു ഭട്ടിൻ്റെ ആവശ്യം. സമയം നീട്ടി നൽകുന്നത് നീതിയുക്തമായ വിചാരണ ലഭിക്കാൻ കാരണമാകുമെന്നായിരുന്നു ഭട്ടിൻ്റെ വിശദീകരണം. എന്നാൽ ഈ വാദം അനാവശ്യമാണെന്ന് വ്യക്തമാക്കിയാണ് കോടതി പിഴ ചുമത്തിയത്.

1990ലെ ഒരു കസ്റ്റഡി മരണക്കേസിൽ 2019 ജൂണിൽ ഗുജറാത്ത് ഞ്ജീവ് ഭട്ടിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. കസ്റ്റഡി മരണക്കേസിലെ ശിക്ഷയെ ചോദ്യം ചെയ്ത് ഗുജറാത്ത് ഹൈക്കോടതിയിൽ സമർപ്പിച്ച അപ്പീലിൽ കൂടുതൽ തെളിവുകൾ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി മെയ് പത്തിന് തള്ളിയിരുന്നു. ജസ്റ്റിസുമാരായ എംആർ ഷാ, സി ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് സഞ്ജീവ് ഭട്ട് സമർപ്പിച്ച ഹർജി തള്ളിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പി.വി അൻവറിന്റെ പുതിയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചു; ഞായറാഴ്ച നിലവിൽ വരും

മലപ്പുറം: പാർട്ടിയുടെ പേര് പ്രഖ്യാപിച്ച് പി.വി. അൻവർ എം.എൽ.എ. ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡി.എം.കെ.) എന്നാണ് പുതിയ രാഷ്ട്രീയ പാർട്ടിക്ക് പേര് നൽകിയിരിക്കുന്നത്. തമിഴ്നാട്ടിലെ ഡി.എം.കെയുടെ സഖ്യകക്ഷിയായി കേരളത്തിൽ പ്രവർത്തിക്കും. ഞായറാഴ്ച...

അജിത് കുമാർ പുറത്തേക്ക്?ശബരിമല യോഗത്തിൽ എഡിജിപിയെ പങ്കെടുപ്പിച്ചില്ല

തിരുവനന്തപുരം: എഡിജിപി അജിത് കുമാറിനെതിരേയുള്ള അന്വേഷണ റിപ്പോര്‍ട്ട് പോലീസ് മേധാവി ഷേക്ക് ദര്‍വേശ് സാഹേബ് ആഭ്യന്തര സെക്രട്ടറിയ്ക്ക് സമര്‍പ്പിച്ചു. സമീപകാലത്ത് എഡിജിപിക്കെതിരേ ഒട്ടനവധി ആരോപണങ്ങളാണ് ഉയര്‍ന്നത്. എം.എല്‍.എ പി.വി അന്‍വറാണ് അതിന് തുടക്കം...

അർജുൻ്റെ കുടുംബവും ലോറി ഉടമ മനാഫും തമ്മിൽ ഒത്തുതീർപ്പിലെത്തി, വാർത്താ സമ്മേളനത്തിൽ പിശകു പറ്റിയതായി ജിതിൻ മനാഫിനോട്; വീണ്ടുവിചാരം സമൂഹമാധ്യമങ്ങളിൽ തിരിച്ചടി ഉണ്ടായതോടെ

കോഴിക്കോട്: മലയാളികളുടെ ഹൃദയത്തില്‍ ഏറെ വേദനയുണ്ടാക്കിയ സംഭവമായിരുന്നു ഷിരൂരില്‍ മണ്ണിടിച്ചിലില്‍ അര്‍ജുനെ കാണാതായതും തുടര്‍ന്നുള്ള ദിവസങ്ങളിലെ തിരച്ചില്‍ ദൗത്യങ്ങളും. ഇതിനെല്ലാം ശേഷം അര്‍ജുന്റെ ഭൗതിക ശരീരവും ലോറിയും കണ്ടെത്തുകയും ചെയ്തു. ഇതിനിടെ ലോറിയുടമ...

നിര്‍ണായക നീക്കവുമായി പിവി അന്‍വർ , ഡിഎംകെയിലേക്കെന്ന് സൂചന; ചെന്നൈയിലെത്തി നേതാക്കളെ കണ്ടു

മലപ്പുറം: എല്‍ഡിഎഫ് വിട്ട പിവി അന്‍വര്‍ എംഎല്‍എ ഡിഎംകെയിലേക്കെന്ന് സൂചന. തീര്‍ത്തും അപ്രതീക്ഷിതമായ രാഷ്ട്രീയ മാറ്റമാണ് അന്‍വര്‍. ഇടതുപക്ഷം പൂര്‍ണമായും അന്‍വറുമായുള്ള ബന്ധം ഇടതുപക്ഷം പൂര്‍ണമായും ഉപേക്ഷിച്ച സാഹചര്യത്തില്‍ നാളെ പുതിയ പാര്‍ട്ടി...

പൂരം കലക്കൽ മാത്രമല്ല ശബരിമല സ്ത്രീ പ്രവേശനവും അന്വേഷിക്കണം: സുരേന്ദ്രൻ

കോഴിക്കോട് : പൂരം കലക്കല്‍ മാത്രമല്ല, ശബരിമല സ്ത്രീ പ്രവേശനവും അന്വേഷിക്കണമെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചത് പോലീസിന്റെ സഹായത്തോടെയായിരുന്നു. യുവതികളെ കയറ്റിയതിന് പിന്നിൽ പോലീസിന്റെ ഗൂഢാലോചനയാണെന്നും സുരേന്ദ്രന്‍...

Popular this week