Home-bannerKeralaNews

റേഷന്‍ കടകള്‍ ബാങ്കുകളായി മാറുന്നു,ചര്‍ച്ച ഇന്ന്‌ തിരുവനന്തപുരത്ത്,തലസ്ഥാനത്തും കൊച്ചിയിലും പദ്ധതി ആദ്യം നടപ്പിലാക്കും

തിരുവനന്തപുരം:സംസ്ഥാനത്തെ റേഷന്‍കടകള്‍ ഇനി മിനി ബാങ്കുകളായി മാറുന്നു.റേഷന്‍കടകള്‍ വഴി ബാങ്കിങ് സേവനം ആരംഭിക്കാനുള്ള നടപടികള്‍ക്ക് തുടക്കമായി.ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, എറണാകുളം ജില്ലകളിലാവും പദ്ധതി ആരംഭിയ്ക്കുക.തുടര്‍ന്ന് കൂടുതല്‍ വിലയിരുത്തലുകള്‍ നടത്തി മറ്റു ജില്ലകളിലേക്ക് വ്യാപിപ്പിയ്ക്കും. എസ്.ബി.ഐ,എച്ച്.ഡി.എഫ്.സി, കൊടാക് മഹീന്ദ്ര, ഫിനോ പേമെന്റ്സ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയുമായി സഹകരിച്ചാകും സേവനങ്ങള്‍. ഇവരുമായി ഉടന്‍ ധാരണയിലെത്തുമെന്നും വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു.

റേഷന്‍ സാമഗ്രികള്‍ വിതരണം ചെയ്യുന്നതിനുള്ള ഇ-പോസ് മെഷീനുമായി ബന്ധപ്പെടുത്തി ആധാര്‍ അധിഷ്ഠിതമായാകും സേവനം. ഫോണ്‍ റീച്ചാര്‍ജിങ്ങിനും വിവിധ ബില്ലുകള്‍ അടയ്ക്കല്‍ തുടങ്ങിയ സൗകര്യവുമൊരുക്കും.പദ്ധതിയേക്കുറിച്ചുള്ള വിശദമായ ചര്‍ച്ചകള്‍ക്കായിഇന്ന് തിരുവനന്തപുരത്ത് യോഗം നടക്കും.രാവിലെ 11-ന് തിരുവനന്തപുരം പബ്ലിക് ഓഫീസ് കോമ്പൗണ്ടിലുള്…
ലാന്‍ഡ് റവന്യൂ ഹാളിലാണ് യോഗം. എറണാകുളം, തിരുവനന്തപുരം ജില്ലകളിലെ സപ്ലൈ ഓഫീസര്‍മാര്‍, താലൂക്ക്-സിറ്റി റേഷനിങ് ഓഫീസര്‍മാര്‍, റേഷന്‍ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.

ഇടപാടുകാരില്‍ നിന്ന് പണം സ്വീകരിക്കല്‍. നിക്ഷേപിക്കല്‍. അക്കൗണ്ടില്‍നിന്ന് മറ്റ് അക്കൗണ്ടുകളിലേക്കുള്ള കൈമാറ്റം തുടങ്ങിയ സേവനങ്ങളാണ് റേഷന്‍ കടകള്‍ വഴി ലഭ്യമാക്കാനൊരുങ്ങുന്നത്.എന്നാല്‍ റേഷന്‍ കടകള്‍ വഴി എത്രപണം കൈകാര്യം ചെയ്യാന്‍ കഴിയും,കൂട്ടത്തോടെ ആളുകള്‍ പണം പിന്‍വലിക്കാനെത്തിയാല്‍ നല്‍കാനാകുമോ തുടങ്ങിയ കാര്യങ്ങളില്‍ ചര്‍ച്ചകള്‍ തുടരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button