24 C
Kottayam
Thursday, June 4, 2026

പ്രതിപക്ഷ നേതൃസ്ഥാനത്തെച്ചൊല്ലി ഐ ഗ്രൂപ്പില്‍ പൊട്ടിത്തെറി; വി.ഡി സതീശനെ വെട്ടാന്‍ ചെന്നിത്തലയുടെ കരുനീക്കം

Must read

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനുണ്ടായ അപ്രതീക്ഷിത പരാജയം വിലയിരുത്താന്‍ ബുധനാഴ്ചയോടെ കേരളത്തിലെത്തുന്ന കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ക്ക് മുന്നില്‍ പരാതികള്‍ ബോധിപ്പിക്കാന്‍ കച്ചകെട്ടി എ, ഐ ഗ്രൂപ്പ് നേതാക്കള്‍. തിരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തല്‍സ്ഥാനങ്ങള്‍ രാജിവെക്കണമെന്ന് പാര്‍ട്ടിക്കുള്ളില്‍ പൊതുവികാരം ഇതിനകം ഉടലെടുത്തിട്ടുണ്ട്. പകരം പാര്‍ട്ടിയിലെ രണ്ടാംതലമുറയുടെ കൈകളില്‍ പാര്‍ട്ടി കടിഞ്ഞാല്‍ ഏല്‍പ്പിക്കണമെന്നാണ് കീഴ്ഘടകങ്ങളുടെ ആവശ്യം.

ഗ്രൂപ്പ് നോക്കാതെ കെപിസിസി വൈസ് പ്രസിഡന്റ് വിഡി സതീശനെ പ്രതിപക്ഷ നേതാവായി നിയോഗിക്കണമെന്ന ആവശ്യം മെയില്‍ വഴി വ്യാപകമായി ഹൈക്കമാന്‍ഡില്‍ എത്തിയ പശ്ചാത്തലത്തിലാണ് ചെന്നിത്തല വിഭാഗം കരു നീക്കം ശക്തമാക്കിയത്. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് ഇതിനകം നൂറിലധികം മെയില്‍ സന്ദേശം എത്തിയതിന് പിന്നില്‍ പിആര്‍ വര്‍ക്ക് ആരോപണമാണ് എതിര്‍ചേരി ഉന്നയിക്കുന്നത്.

കെപിസിസി അധ്യക്ഷ പദവിയില്‍ രമേശുമായി അടുപ്പമുള്ള കെ സുധാകരനെ അവരോധിക്കണമെന്ന ആവശ്യവും വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ഉയര്‍ന്നുവന്നിട്ടുണ്ട്. ഇതിനിടെ വീണ്ടും പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് എത്തുന്നതിനായി രമേശ് ചെന്നിത്തലയും കരുക്കള്‍ നീക്കിതുടങ്ങി. ഐ ഗ്രൂപ്പിലെ രണ്ടാംനിര നേതൃത്വത്തിലുണ്ടായിരുന്ന വിഡി സതീശന്റെ കടന്നുവരവ് തന്റെ രാഷ്ട്രീയഭാവി അപകടത്തിലാക്കുമെന്ന് ഭയപ്പെടുന്ന ചെന്നിത്തല കോണ്‍ഗ്രസിലെ തനിക്കൊപ്പമുള്ള ഐ വിഭാഗം എംഎല്‍എമാരുടെ രഹസ്യയോഗം അടുത്തിദിവസം അടിന്തരമായി വിളിച്ചിരിക്കുകയാണ്.

കൂടുതല്‍ പിന്തുണ ഉറപ്പാക്കുന്നതിനായി എ ഗ്രൂപ്പിലെ ചില എംഎല്‍എമാരുടെ പിന്തുണയും ചെന്നിത്തല ഉറപ്പാക്കിയതായി അറിയുന്നു. മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ളവരെയും ചെന്നിത്തല തന്റെ ആഗ്രഹം അറിയിച്ചുകഴിഞ്ഞു. രമേശ് ചെന്നിത്തലയ്ക്ക് വീണ്ടുമൊരു അവസരം നല്‍കണമെന്ന ആവശ്യം എന്‍എസ്എസ് നേതൃത്വം വഴി ഹൈക്കമാന്‍ഡിനെ അറിയിക്കാനും ഐ ഗ്രൂപ്പ് ശ്രമങ്ങള്‍ നടത്തുന്നുണ്ട്.

- Advertisement -

ഇതിനിടെ കോണ്‍ഗ്രസിലെയും യുഡിഎഫിലെയും മുതിര്‍ന്ന നേതാക്കള്‍ക്ക് വി ഡി സതീശന്റെ നേതൃത്വം അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന പൊതുവികാരം ഉയര്‍ത്തിയുള്ള രാഷ്ട്രീയ നീക്കങ്ങളാണ് ചെന്നിത്തലയുടെ ഗ്രൂപ്പ് നടത്തിവരുന്നത്. പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയുമ്പോള്‍ പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനമാണ് രമേശ് ചെന്നിത്തലയക്ക് ഓഫര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ പാര്‍ട്ടിയുടെ സംഘടനാ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തന്റെ ജൂനിയറായ കെ സി വേണുഗോപാലിനൊപ്പം ജനറല്‍ സെക്രട്ടറി പദവിയില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള വിഷമം മുതിര്‍ന്ന നേതാവ് എ കെ ആന്റണി അടക്കമുള്ളവരെ രമേശ് ധരിപ്പിച്ചിട്ടുണ്ട്.

- Advertisement -

ഒന്നാം ഇടതുസര്‍ക്കാരിന്റെ അവസാന നാളുകളില്‍ പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഉയര്‍ത്തി കൊണ്ടുവന്ന അഴിമതി ആരോപണങ്ങളാണ് കോണ്‍ഗ്രസിനും യു ഡി എഫിനും നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയത്തിന്റെ ആഴം കുറച്ചതെന്ന അവകാശവാദവും ഐ ഗ്രൂപ്പ് ചൂണ്ടിക്കാട്ടുന്നു. 21 അംഗ കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവിനെ തീരുമാനിക്കുന്നതിന് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തിലുള്ള കേന്ദ്ര നീരീക്ഷകര്‍ ബുധനാഴ്ച കേരളത്തില്‍ എത്തുമെന്നാണ് സൂചന.

ഇതിനിടെ പുതിയ പ്രതിപക്ഷ നേതാവിനെചൊല്ലി ഐ ഗ്രൂപ്പില്‍ ഉരുണ്ടുകൂടിയ മൂപ്പിള തര്‍ക്കത്തില്‍ രമേശ് ചെന്നിത്തല- വി ഡി സതീശന്‍ വിഭാഗങ്ങള്‍ ഏതാണ്ട് മാനസ്സികമായി അകന്നുകഴിഞ്ഞു. തല്‍ക്കാലം പ്രതിപക്ഷ സ്ഥാനത്തേക്ക് ഇല്ലെന്ന നിലപാട് തുടക്കത്തിലേ സ്വീകരിച്ച ഉമ്മന്‍ ചാണ്ടിയും എ ഗ്രൂപ്പ് നേതാക്കളും ഐ ഗ്രൂപ്പിലുണ്ടായിരിക്കുന്ന പിളര്‍പ്പിന്റെ തുടര്‍ ചലനങ്ങള്‍ നിരീക്ഷിച്ച് ഭാവി രാഷ്ട്രീയ കൂടിച്ചേരലുകള്‍ക്ക് തയ്യാറെടുക്കാമെന്നാണ് എംഎല്‍എമാര്‍ക്ക് കൊടുത്തിരിക്കുന്ന നിര്‍ദേശം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week