25.9 C
Kottayam
Saturday, September 28, 2024

ഭൂമി കൈക്കലാക്കാന്‍ വസന്തയുടെ ഗൂണ്ടായിസം,അയല്‍വാസികളെ കള്ളക്കേസില്‍ കുടുക്കിയതായും അയല്‍വാസികളുടെ വെളിപ്പെടുത്തല്‍

Must read

തിരുവനന്തപുരം : നെയ്യാറ്റിന്‍കരയിലെ രാജന്റെയും അമ്പിളിയുടേയും മരണത്തിന്റെ ആഘാതത്തിലാണ് നാട്ടുകാര്‍. പെട്രോള്‍ ഒഴിച്ച് അത്മഹത്യയ്ക്ക് ശ്രമിച്ച് മരണത്തിന് കീഴടങ്ങിയ ദമ്പതികളുടെ മക്കള്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിവെച്ച് നാട്ടുകാര്‍. പോങ്ങിലെ ലക്ഷം വീട് കോളനിയിലെ നാട്ടുകാര്‍ക്ക് മുന്നില്‍ വസന്ത ശരിയ്ക്കും വില്ലത്തി. വസന്തയും മക്കളും കോളനിയിലെ മൂന്നാല് പ്ലോട്ടുകള്‍ കയ്യേറി. ഇഷ്ട ഭൂമി കൈക്കലാക്കാന്‍ ശ്രമിക്കുമ്പോള്‍ ഇടയുന്നവരെ കള്ളക്കേസില്‍ കുടുക്കിയും ഗുണ്ടായിസം പുറത്തെടുക്കും.

നെയ്യാറ്റിന്‍കര പോങ്ങയില്‍ നെട്ടതോട്ടം കോളനിക്കു സമീപമുള്ള പുറമ്പോക്ക് ഭൂമിയിലാണ് രാജനും കുടുംബവും താമസിച്ചിരുന്നത്. സമീപവാസിയായ വസന്ത എന്ന സ്ത്രീക്കെതിരെയാണ് ഇപ്പോള്‍ ജനരോക്ഷം ഉയര്‍ന്നിരിക്കുന്നത്. മരണപ്പെട്ട രാജനെതിരെ നിരന്തരം വ്യാജപരാതികള്‍ കൊടുത്ത് മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നതായി സമീപവാസികള്‍ പറയുന്നു. രാജന് മാത്രമായിരുന്നില്ല പ്രദേശത്ത് താമസിക്കുന്ന മറ്റുചിലര്‍ക്കും വസന്തയില്‍ നിന്നും സമാന്തരമായ അനുഭവങ്ങള്‍ നേരിടേണ്ടി വന്നിരുന്നതായും ഇവര്‍ പറയുന്നു. പോലീസിന്റെ ഒത്താശയോടെയാണ് ഇവര്‍ രാജനെയും കുടുംബത്തെയും നിരന്തരമായി പീഡിപ്പിച്ചിരുന്നതായും അയല്‍വാസികള്‍ പറയുന്നു.

വസന്തയുടെ ഇളയമകന്‍ ഇതിന് മുന്‍പും രാജനെ പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമം നടത്തിയിരുന്നു. ഇപ്പോഴും ആ കേസ് കോടതിയില്‍ ഉണ്ട്. സ്വന്തം ഭര്‍ത്താവിനെ പോലും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇടിച്ച് കൊല്ലാനും ശ്രമപ്പെടുത്തിയതായി നാട്ടുകാര്‍ വെളിപ്പെടുത്തുകയാണ്. രാജനും കുടുംബവും താമസിക്കുന്ന ലക്ഷംവീട്ടില്‍ കോടതി ഉത്തരവുമായി ഒഴിപ്പിക്കാനെത്തുമ്പോഴാണ് രാജന്‍ ഭാര്യ അമ്പിളിയെ ചേര്‍ത്തുപിടിച്ച് പെട്രോളൊഴിച്ചു തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചത്. അയല്‍വാസിയുടെ പരാതിയില്‍ കോടതി ഒഴിപ്പിക്കാന്‍ ഉത്തരവിട്ട മണ്ണില്‍ അവസാനം രാജന് അന്ത്യവിശ്രമവും ഒരുക്കി. തന്റെ വസ്തു അയല്‍വാസിയുടെ പരാതിയില്‍ ഒഴിപ്പിക്കാന്‍ ഉത്തരവിട്ട നടപടിയില്‍ പ്രതിഷേധിക്കാനും ഉത്തരവു നടപ്പിലാക്കാതിരിക്കാനും വേണ്ടിയാണ് രാജന്‍ ശരീരത്തില്‍ പെട്രോളൊഴിച്ചത്.

ആശാരിപ്പണിക്കാരനായി രാജന്‍ വര്‍ഷങ്ങളായി കുടുംബത്തോടൊപ്പം ഇവിടെയാണ് താമസിക്കുന്നത്. ഇവരെയാണ് അയല്‍വാസിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കോടതി ഒഴിപ്പിക്കാനായി ഉത്തരവിട്ടത്.രാജന്‍ നാട്ടുകാര്‍ക്ക് പ്രിയങ്കരനാണ്. എല്ലാ ദിവസവും ജോലിക്കു പോകുന്നതിനു മുന്‍പായി വീട്ടില്‍ പ്രഭാതഭക്ഷണമുണ്ടാക്കി രാജന്‍ നിര്‍ധനരായവര്‍ക്കു നല്‍കുമായിരുന്നു. ഇത് രാജന്‍ മുടക്കാറില്ലായിരുന്നു. അതുകൊണ്ടുതന്നെ രാജനെ നാട്ടുകാര്‍ക്ക് പ്രിയമായിരുന്നു. മക്കളായ രാഹുല്‍ പഠനശേഷം വര്‍ക്ക് ഷോപ്പില്‍ ജോലിക്കായി പോകുകയാണ്. രഞ്ജിത്ത് പ്ലസ്ടു പഠനശേഷം വീട്ടില്‍ നില്‍ക്കുകയാണ്. അച്ഛനും അമ്മയും മരിച്ചതോടെ രാഹുലിന്റെയും രഞ്ജിത്തിന്റെ ജീവിതം വഴിമുട്ടിയനിലയിലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

നെഹ്‌റു ട്രോഫി:കാരിച്ചാൽ ചുണ്ടൻ ജലരാജാവ്‌;ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കപ്പ് സ്വന്തമാക്കി കാരിച്ചാൽചുണ്ടൻ. തുടർച്ചയായി അഞ്ചു വർഷമായി കപ്പ് നേടുന്ന ആദ്യക്ലബ്ബായി മാറിയിരിക്കുകയാണ് പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബ്. ആവേശോജ്ജ്വലമായ മത്സരത്തിന് ശേഷമാണ് കാരിച്ചാൽ ചുണ്ടൻ വീണ്ടും കപ്പിൽ മുത്തമിട്ടത്. ഉച്ചയ്ക്ക്...

Popular this week