25.5 C
Kottayam
Friday, September 27, 2024

ഏഴ് മണിയുടെ ഷൂട്ടിന് വരുന്നത് ഉച്ചയ്ക്ക്, വിളിച്ചാല്‍ ഫോണ്‍ എടുക്കില്ല, ‘ഹോം’ സിനിമയുടെ ഷൂട്ടിംഗിനിടെ അനുഭവിച്ചത്,ശ്രീനാഥ് ഭാസിയ്‌ക്കെതിരെ ഷിബു ജി. സുശീലന്‍

Must read

കൊച്ചി:ശ്രീനാഥ് ഭാസിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മ്മാതാവുമായ ഷിബു ജി. സുശീലന്‍. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടനെതിരെ ഗുരുതര ആരോപണമുന്നയിക്കുന്നത്. ‘ഹോം’ സിനിമയുടെ സമയത്ത് നേരത്തെ വരാന്‍ പറഞ്ഞപ്പോള്‍ ‘ഷിബു ചേട്ടന്‍ എന്നെ പീഡിപ്പിക്കുന്നു’ എന്ന് പറഞ്ഞ് വിജയ് ബാബുവിന് മെസേജ് അയച്ചു എന്നാണ് ഷിബു ജി. സുശീലന്‍ പറയുന്നത്.

ഷിബു ജി. സുശീലന്റെ വാക്കുകള്‍:

കൊറോണയുടെ സമയത്താണ് ഹോം എന്ന സിനിമ ചെയ്തത്. ‘ഞങ്ങള്‍ മൂന്നാല് പേര് കൂടിയുള്ള സിനിമയാണ്, ഒരു വീട്ടിനകത്താണ് നടക്കുന്നത് എല്ലാവരും ഒരുമിച്ച് ഉണ്ടെങ്കിലേ ഷൂട്ട് നടക്കുകയുള്ളൂ’ എന്ന് ഹോമിന്റെ എഗ്രിമെന്റ് സൈന്‍ ചെയ്യുന്ന സമയത്ത് ഞാന്‍ പുള്ളിയോട് പറഞ്ഞിരുന്നു. ‘അതില്ല ചേട്ടാ, ഞാന്‍ കൃത്യമായും വരും’ എന്ന് എന്നോട് പറഞ്ഞു.

‘നിന്റെ കുറച്ച് പ്രശ്‌നങ്ങള്‍ അറിഞ്ഞതു കൊണ്ട് പറഞ്ഞതാണ്’ എന്ന് ഞാന്‍ പറഞ്ഞു. ‘അതെല്ലാം തെറ്റാണ് ചേട്ടാ ഞാന്‍ വരും’ എന്ന് ഭാസി പറഞ്ഞു. അങ്ങനെ ഷൂട്ട് തുടങ്ങി. മൂന്നാല് ദിവസം കഴിഞ്ഞപ്പോള്‍ 7.30 മണി എന്നുള്ളത് എട്ടര ആകുന്നു, ഒമ്പതര ആകുന്നു പിന്നെ പത്തര ആകുന്നു. ഇത് ആവര്‍ത്തിച്ചപ്പോള്‍ ഞാന്‍ മെസേജിട്ടു, ‘ശ്രീനാഥേ ഇങ്ങനെ പോകുന്നത് ശരിയല്ല അങ്ങനെ പോയ നിന്റെ പേയ്‌മെന്റ് കുറക്കേണ്ടി വരും’ എന്ന്.

അപ്പോള്‍ ഇവന്‍ വിജയ് ബാബുവിന് ഒരു മെസേജ് അയച്ചു, ‘ഷിബു ചേട്ടന്‍ എന്നെ പീ ഡിപ്പിക്കുന്നു’ എന്ന്. വിജയ് ബാബു അത് എന്നോട് ചോദിച്ചു. ‘പ്രൊഡ്യൂസേഴ്‌സിന് പ്രശ്‌നമില്ലെങ്കില്‍ എനിക്ക് പ്രശ്‌നമില്ലെന്ന്’ ഞാന്‍ പറഞ്ഞു. ഇന്ദ്രന്‍സേട്ടന്‍ എന്നോട് ചോദിച്ചു, ‘ഷിബു എന്തിനാണ് രാവിലെ എന്നെ കൊണ്ടിരുത്തുന്നത്’ എന്ന്.

ആ പാവം ആറ് മണിക്ക് എഴുന്നേറ്റ് 7 മണി മുതല്‍ ലൊക്കേഷനില്‍ വിഗ്ഗും വച്ച് ഇരിക്കുവാ. കാരണം കോമ്പിനേഷന്‍ ഷൂട്ടുകള്‍ ആണുള്ളത്. സംവിധാകന്‍ പരാമവധി ഇവന്‍ ഇല്ലാതെ അഡ്ജസ്റ്റ് ചെയ്ത് ഷൂട്ട് ചെയ്ത് പോവുകയാണ്. ഈ ദിവസങ്ങളില്‍ ഒന്നും നമ്മള്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കില്ല. വണ്ടിയുമായി െ്രെഡവറെ ഫഌറ്റില്‍ വിട്ടിട്ട് അവിടുന്ന് വിളിച്ചാ പോലും എടുക്കില്ല.

സെക്യൂരിറ്റി വിളിച്ചാലും എടുക്കില്ല. വണ്ടിക്കാരന്‍ കാത്ത് നില്‍ക്കുകയാ. ഒരു ദിവസം കണ്ടെയ്‌നര്‍ റോഡ് ഷൂട്ട് ചെയ്യാനുണ്ടെന്ന് ശ്രീനാഥിനോട് പറഞ്ഞു. നല്ല വെയിലാണ് ആ സമയം. എപ്പോ വരാന്‍ പറ്റുമെന്ന് ചോദിച്ചു. പത്തര മണിക്ക് എത്തിക്കോളാമെന്ന് പറഞ്ഞു. ഞങ്ങള്‍ അവിടെ സെറ്റ് ആയിട്ടിരുന്നു. വന്നത് പന്ത്രണ്ടേ മുക്കാല്‍ ആയപ്പോഴാണ്.

ഇനി ഞങ്ങള്‍ ഭക്ഷണം കഴിച്ച് ഷൂട്ട് ചെയ്യാമെന്ന് പറഞ്ഞു. ആ സിനിമയുടെ പ്രമോഷന് വന്നില്ല, വിളിച്ച് ഫോണ്‍ എടുത്തുമില്ല. 120 പേരാണ് ഒരാളെ കാത്തിരുന്നത്. അവര്‍ക്ക് പൈസ കൊടുത്ത് ഡേറ്റും സമയവും പ്രൊഡ്യൂസര്‍ വാങ്ങി വെച്ചിട്ടുണ്ട്. അപ്പോള്‍ 100 ശതമാനവും ആര്‍ട്ടിസ്റ്റുകള്‍ നീതി പുലര്‍ത്തണം എന്നും അദ്ദേഹം പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘ചെങ്കൊടി തൊട്ട് കളിക്കേണ്ട..’തെരുവില്‍ അന്‍വറിന്റെ കോലം കത്തിച്ച് സിപിഎം പ്രകടനം; അവരുടെ മനസ് എനിക്കൊപ്പമെന്ന് അൻവർ

മലപ്പുറം:പിവി അൻവര്‍ എംഎല്‍എക്കെതിരെ തെരുവിലിറങ്ങി സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. മലപ്പുറത്ത് നിലമ്പൂരിലും എടക്കരയിലും സിപിഎമ്മിന്‍റെ നേതൃത്വത്തിൽ പിവി അൻവറിനെതിരെ പ്രതിഷേധ പ്രകടനം നടന്നു.പാര്‍ട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നത്. ചെങ്കൊടി...

കപ്പൽ മുങ്ങാൻ പോകുന്നു; ഇനി ഞാൻ തീപ്പന്തംപോലെ കത്തും, ഒരാളേയും പേടിക്കാനില്ല: പി.വി അൻവർ

മലപ്പുറം: എല്ലാബന്ധവും അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‌ മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. താന്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും ഏറ്റുപറച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കൃത്യമായ അന്വേഷണമെന്ന് അച്ചടിഭാഷയില്‍...

കോൺഗ്രസിലേക്ക് വരാൻ സുധാകരൻ പറഞ്ഞ തടസ്സം അൻവർ ഇന്നലെ നീക്കി,അൻവറിന്റെ പരാതി പാർട്ടി ഗൗരവമായി പരിഗണിച്ചിരുന്നു: എം.വി. ഗോവിന്ദൻ

ന്യൂഡല്‍ഹി: അന്‍വറിന് കോണ്‍ഗ്രസിലേക്കും യുഡിഎഫിലേക്കും കടന്നുവരാന്‍ സുധാകരന്‍ മുന്നോട്ടുവെച്ച തടസ്സം നീങ്ങിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. രാഹുല്‍ ഗാന്ധിക്കെതിരെ അന്‍വര്‍ നടത്തിയ ഡിഎന്‍എ പ്രസ്താവനയില്‍ സംബന്ധിച്ച് വിശദീകരണം നല്‍കിയതും നെഹ്‌റു കുടുംബത്തെ...

മൃതദേഹം അർജുന്റേത് തന്നെ, ഡിഎൻഎ ഫലം പോസിറ്റീവ് ; ഇന്നുതന്നെ കോഴിക്കോട്ടേക്ക്

ഷിരൂർ (കർണാടക): ഷിരൂരിൽ ഗംഗാവലി പുഴയിൽനിന്ന് കണ്ടെടുത്ത മൃതദേഹ ഭാഗങ്ങൾ അർജുന്റേതെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതോടെയാണ് മൃതദേഹം അർജുന്റേതുതന്നെയാണെന്ന് ഔദ്യോഗിക സ്ഥിരീകരണമായത്. മൃതദേഹവുമായി അർജുന്‍റെ കുടുംബാംഗങ്ങൾ ഉടൻ കോഴിക്കോട്ടേക്ക് പുറപ്പെടും.കര്‍ണാടകയിലെ ഷിരൂരില്‍...

അൻവർ പുറത്ത്: എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് എം.വി ഗോവിന്ദൻ

ന്യൂഡല്‍ഹി: പി.വി. അന്‍വറിന് പാര്‍ട്ടിയുമായുള്ള എല്ലാബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അന്‍വറിന്റെ ദുഷ്പ്രചരണങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.അംഗം പോലുമല്ലാത്ത അന്‍വറിനെതിരെ പാര്‍ട്ടി എന്ത്...

Popular this week