ലോക്ക് ഡൗണില്‍ പള്ളിമേട മണിയറ,കട്ടപ്പനയ്ക്ക് പിന്നാലെ കണ്ണൂരിലും വികാരിയ്ക്ക് നാടു കടത്തല്‍

കണ്ണൂര്‍: കൊവിഡ് ലോക്ക്ഡൗണ്‍ കാലത്ത് പള്ളിമേട മണിയറയാക്കി മാറ്റിയ കട്ടപ്പനയിലെ വൈദികന്റെ സ്വകാര്യ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ സ്ൃഷ്ടിച്ച അലയൊലികള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല.സൈബര്‍ അന്വേഷവും മറ്റുമായി വിഷയം ഇപ്പോഴും വിശ്വാസികള്‍ക്കിടയില്‍ സജീവമാണ്.

ഇതിനിടെയാണ് മറ്റൊരു വികാരിയുടെ അവിഹിത കഥകള്‍ പ്രചരിക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ പൊട്ടന്‍പ്ലാവിലെ ഒരു പള്ളിവികാരിയാണ് കഥയിലെ നായകന്‍. വിവാദ വൈദികനെ തലശേരി അതിരൂപത കാസര്‍കോടുള്ള പള്ളിയിലേക്ക് സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ട്. വിഷയവുമായി ബന്ധപ്പെട്ട് ബിജു ജോസഫ് എന്ന വ്യക്തിയുടെ ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോള്‍ സജീവ ചര്‍ച്ചയായി മാറിയിരിയ്ക്കുകയാണ്. പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ,?

തലശ്ശേരി അതിരൂപതയിലെ മറ്റൊരു വൈദിക വിത്ത് കാളയും ലോക്ക് ഡൗണിന്റെ മറവില്‍ പള്ളിമുറി മണിയറയാക്കി, നാട്ടുകാര്‍ പിടികൂടിയതിനെ തുടര്‍ന്ന് പള്ളിമുറി പൂട്ടി നാട് വിട്ടു..

കണ്ണൂര്‍ ജില്ലയിലെ പൊട്ടന്‍പ്ലാവ് എന്ന മലയോര ഗ്രാമം, പ്രകൃതി രമണീയമായ പ്രദേശം, മാത്രമല്ല പ്രശസ്ഥ വിനോദ സഞ്ചാര കേന്ദ്രമായ പൈതല്‍ മലയുടെ മടിത്തൊട്ടില്‍, കൂടാതെ നായ്ക്കാം പറമ്പില്‍ മാത്യു എന്ന മാന്ത്രിക വിദഗ്ദ്ധന്‍ നിപ്പ എന്ന മാരക രോഗത്തെ ആവാഹിച്ച് ഇല്ലായ്മ ചെയ്തതും ഈ പൊട്ടന്‍പ്ലാവ് എന്ന പ്രദേശത്തായിരുന്നു.

ഈ ഇടവകയിലെ വൈദികനായ ഉളിക്കല്‍ കാലാങ്കി സ്വദേശി മാത്യു മുല്ലപ്പള്ളില്‍ (അനീഷ് ) എന്ന യുവ വൈദികനാണ് താരം, ചന്ദനക്കാംപാറയില്‍ വൈദിക വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച പരാതി കൊടുത്ത വ്യക്തിയുടെ വീട്ടിലെ സ്‌കൂട്ടറില്‍ കഞ്ചാവ് വച്ച് എക്‌സൈസിനെ കൊണ്ട് പിടിപ്പിച്ച് അവസാനം പോലീസ് പൊക്കിയ മുന്‍ വൈദികന്‍ തെക്കേമുറി ജയിംസിന്റെ അയല്‍വാസിയാണ് ഇദ്ദേഹം. ഇതേ ഇടവകയിലെ തന്നെ ഇടവകക്കാരിയും ( ഏതോ ഒരു ജയിംസിന്റെ ഭാര്യയാണ് ബലി വസ്തു) ഭര്‍തൃമതിയുമായ യുവതിയുമായി പള്ളി മുറിയെ ബലിപീoമാക്കി ലൈംഗിക ബലിയര്‍പ്പണം നടത്തിയത്.

രാജ്യത്തെ മികച്ച സര്‍വകലാശാലകളുടെ പട്ടിക; ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനമായി മദ്രാസ് ഐഐടി, അമൃത വിശ്വവിദ്യാപീഠത്തിന് അഭിമാന നേട്ടം

രണ്ട് വര്‍ഷത്തോളമായ ബലിയര്‍പ്പണം കഴിഞ്ഞ വര്‍ഷം തന്നെ നാട്ടുകാര്‍ പിടികൂടിയിരുന്നു, തുടര്‍ന്ന് ഇടക്കാലത്ത് ഇവരുടെ ബലിയര്‍പ്പണത്തിന് ചെറിയ തടസ്സം നേരിട്ടു, പക്ഷേ ഈ ലോക്ക് ഡൗണില്‍ പൂര്‍വ്വാധികം ശക്തിയോടെ ലൈംഗിക ബലിയര്‍പ്പണം നടത്തി വരുന്നതിനിടയിലാണ് പള്ളിമുറിയുടെ ജനലിലൂടെ ഇവരെ ഇടവകയിലെ ചില കൂര്‍മ്മ ബുദ്ധിക്കാര്‍ നൂല്‍ബന്ധമില്ലാതെ പൊക്കിയത്. ഈ അടുത്ത നാളില്‍ പിടിക്കപ്പെട്ട പല വൈദികരും ഫോണ്‍ ലോക്ക് ചെയ്യാതിരുന്നതാണ് പിടികൂടാന്‍ കാരണമായത് എങ്കില്‍ ഇവിടെ പള്ളിമുറിയുടെ ജനല്‍ ലോക്ക് ചെയ്യാതിരുന്നതാണ് പിടിക്കപ്പെടാന്‍ കാരണമായത്.

ഇതിനിടയില്‍ ഈ സ്ത്രീയുടെ തൊഴിലുടമ അമ്പിലോത്ത് പോള്‍ എന്ന വ്യക്തിയോട് അച്ചന്‍ ക്ഷമ ചോദിച്ചു കൊണ്ട് ഫോണ്‍ വിളിച്ചതും പുറത്തായി, തെറ്റ് പറ്റിപ്പോയെന്നും, പുറത്തറിഞ്ഞാല്‍ താന്‍ കുപ്പായം ഊരേണ്ടി വരുമെന്നും പറഞ്ഞ് പൊട്ടിക്കരഞ്ഞ് അച്ചന്‍ മാപ്പ് പറഞ്ഞു എങ്കിലും കഥകള്‍ നാട്ടില്‍ പട്ടായി, സംഗതി ഒതുക്കി തീര്‍ക്കാന്‍ ശ്രമം നടന്നു എങ്കിലും വിജയിച്ചില്ല പള്ളിമുറിയിലെ ബലിയര്‍പ്പണ വീഡിയോയും, ഫോണ്‍ സംഭാഷണങ്ങളും നാട്ടില്‍ പടര്‍ന്നു.

പിടിച്ച് നില്‍ക്കാന്‍ യാതൊരു നിവര്‍ത്തിയുമില്ലാതെ വന്നപ്പോള്‍ ഇടവകയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ രണ്ട് ദിവസം ഞാന്‍ ഉണ്ടാകില്ല എന്ന സന്ദേശവുമിട്ട് അലക്കിയിട്ട തിരുവസ്ത്രവും, അടിവസ്ത്രവുമെടുക്കാതെയാണ് ഈ വൈദികന്‍ സ്വന്തം വാഹനത്തില്‍ ലോക്ക് ഡൗണിനിടയില്‍ കടന്ന് കളഞ്ഞത്. ഇടവകക്കാര്‍ അറിഞ്ഞതുമില്ല. ഇതിനിടയില്‍ ഇടവകയില്‍ ഒരു മരണം നടന്നു. മൃതസംസ്‌കാരാവശ്യങ്ങള്‍ക്കായി പള്ളിമുറിയിലെത്തിയ ഇടവകക്കാര്‍ ഞെട്ടി അച്ചനുമില്ല അച്ചന്റെ വണ്ടിയുമില്ല. ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ നമ്പര്‍ ഓഫും, പിന്നീട് ഈ ഇടവകയിലുള്ള ഒരു ആശ്രമത്തിലെ വൈദികനാണ് മൃതസംസ്‌കാര ശുശ്രൂഷക്ക് നേതൃത്യം കൊടുത്തത്.

കാസര്‍ഗോഡ് ജില്ലയിലെ ചുള്ളി എന്ന ഇടവകയിലാണ് ഇദ്ദേഹത്തെ തലശ്ശേരിയിലെ തല മൂത്ത കാളകള്‍ ട്രാന്‍സ്ഫര്‍ എന്ന പേരില്‍ ഒളിവില്‍ വിട്ടിരിക്കുന്നത്. മുണ്ടാനൂരില്‍ പ്രാര്‍ത്ഥിച്ച് ചാമ്പമരം വരെ കായ്പ്പിച്ചതും, ഫോണ്‍ ലോക്ക് ചെയ്യാത്തതിനെ തുടര്‍ന്ന് ഇടവകക്കാരിയുമായുള്ള അവിഹിതം പുറത്തായി പ്രശസ്ഥിയാര്‍ജിച്ച ചെമ്പേരി സ്വദേശി കരിമ്പുഴിയില്‍ മനോജ് എന്ന വൈദികനെയും ഒളിവില്‍ വിട്ടിരിക്കുന്നത് കാസര്‍ഗോഡ് ജില്ലയിലെ ഉള്‍പ്രദേശമായ നെല്ലിയടുക്കം എന്ന സ്ഥലത്താണ്.

ഇത്തരം തെമ്മാടികളെ ഒളിപ്പിക്കുന്നതിനാണ് പ്രധാനമായും കാസര്‍ഗോഡ് ജില്ലയിലെ ഇടവകകളും, ഫരീദാബാദ് രൂപതയും ഉപയോഗിക്കുന്നത്. പല ക്രിമിനലുകളായ വൈദികരും ഫരീദാബാദില്‍ വിലസി നടക്കുന്നു.. ഒരു കുട്ടിയുടെ പിതാവായ സെബാസ്റ്റ്യന്‍ മുല്ലമംഗലവും ഈ രൂപതക്ക് കീഴിലുണ്ട്.

ഇനിയും ബോധം വയ്ക്കാത്ത കഴുതകളായ വിശ്വാസികള്‍ ഈ അടുത്ത കാലത്ത് സ്ത്രീ വിഷയത്തില്‍ പിടിക്കപ്പെട്ട തലശ്ശേരി രൂപതയിലെ ചില കാളകളുടെ ലിസ്റ്റ്.

ബിജു കരിങ്ങാലി കാട്ടില്‍, കരിവേടകം, തലശ്ശേരി അതിരൂപതാ യുവജന കോ . ഓര്‍ഡിനേറ്റര്‍, നഴ്‌സുമായി ഒളിച്ചോടി,ഇയാളുടെ സഹോദരന്‍ ഷാജി കരിങ്ങാലി കാട്ടില്‍, തലശ്ശേരി അതിരൂപതയുടെ കീഴിലുള്ള ചെമ്പേരി സ്വാന്തനത്തിലെ അദ്ധ്യാപികയായ കന്യാസ്ത്രീയുമായി മുങ്ങി.ഫാ.മനോജ് കരിമ്പൂഴി ചെമ്പേരി സ്വദേശി, മുണ്ടാനൂര്‍ ഇടവകയിലെ അവിഹിതം.ഫാ: ഷിന്റ്റോ ആലപ്പാട്, പ്ലാച്ചിക്കരയിലെ പ്രമുഖ വ്യവസായിയുടെ മകന്റെ ഭാര്യയെ കൊണ്ടുപോയി ബലിയര്‍പ്പിച്ചു, കൂടാതെ ചന്ദനക്കാംപാറ പള്ളിമുറ്റയിലടക്കം നടത്തിയ നിരവധി ലൈംഗിക ബലിയര്‍പ്പണങ്ങള്‍.

വായാട്ട് പറമ്പ് പ്ലസ്ടു അദ്ധ്യാപകനും മുന്‍ വൈദികനുമായ സെബാസ്റ്റ്യന്‍ തടത്തില്‍ എന്ന വ്യക്തിയുടെ പട്ടം നഷ്ടപ്പെട്ടത് ഈ ഷിന്റോ ആലപ്പാടാന്‍ എന്ന വൈദികന്റെ കന്യാസ്ത്രീയിലുണ്ടായ കുട്ടിയുടെ പിതൃത്യത്തിന്റെ പേരില്‍. ഇത്തരത്തില്‍ നിരവധി കാമവെറിയന്മാരായ ക്രിമിനലുകളാണ് കൂദാശ പരികര്‍മ്മം ചെയ്യുന്നത്, ഇവരുടെ ലക്ഷ്യം ഒന്ന് മാത്രം നമ്മുടെ സ്വത്ത്, നമ്മുടെ കുടുംബങ്ങളിലെ സ്ത്രീകളും മാത്രം എന്ന സത്യം ഇനിയും മനസ്സിലാക്കിയില്ലാ എങ്കില്‍ ഈ കൊറോണയെക്കാള്‍ വലിയ അപകടമായിടും എന്നതില്‍ യാതൊരു സംശയവും വേണ്ട. ഇവര്‍ക്കെല്ലാം ഒത്താശ പാടുന്നത് സ്വന്തം അമ്മയേയും, ഭാര്യയെയും വരെ ഈ കാമവെറിയന്മാര്‍ക്ക് വച്ച് നീട്ടാന്‍ തയ്യാറായി നടക്കുന്ന ചില ചുങ്കക്കാരും, ഫരിസേയരുമാണ്.

വിശ്വാസികളുടെ പേരില്‍ സ്ഥാപനങ്ങള്‍ കെട്ടിപൊക്കുക, ഇതില്‍ നിന്നും പണമുണ്ടാക്കുക, ഈ സമ്പത്തുപയോഗിച്ച് ധൂര്‍ത്തും,ആഡംബര ജീവിതവും നയിക്കുക. ഇവരുടെ ക്രിമിനല്‍ കേസുകള്‍ നമ്മുടെ പണം ഉപയോഗിച്ച് ഇല്ലായ്മ ചെയ്യുക. വെള്ള നൈറ്റിയുമിട്ട് ദൈവത്തിന്റെ പ്രതിപുരുഷര്‍ എന്ന പേരില്‍ വിലസി നടക്കുക …. ഇതല്ലെ സത്യം?

സ്വര്‍ഗ്ഗത്തിലെ സൗഭാഗ്യവും നരകത്തിലെ യാതനകളും പറഞ്ഞ് പൊട്ടന്മാരായ വിശ്വാസികളെ ചെല്‍പ്പടിക്ക് നിര്‍ത്തുക എന്നതാണ് ഇവരുടെ വിജയം.

ഇതിനിടയില്‍ കുര്‍ബാന ചൊല്ലാന്‍ ഇവര്‍ക്ക് സമയം കിട്ടുന്നത് തന്നെ വലിയ അത്ഭുദമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News