25 C
Kottayam
Tuesday, October 1, 2024

അഴിമതിയുടെ സര്‍വജ്ഞ പീഠം കയറിയ ശിവകുമാറിനെ ഒഴിവാക്കണം; വി.എസ് ശിവകുമാറിനെതിരെ വ്യാപക പോസ്റ്റര്‍

Must read

തിരുവനന്തപുരം: വി.എസ് ശിവകുമാര്‍ എം.എല്‍.എക്കെതിരെ തലസ്ഥാന നഗരത്തില്‍ വ്യാപക പോസ്റ്ററുകള്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് അഴിമതിക്കാരെ ഒഴിവാക്കി, അഗ്‌നി ശുദ്ധി വരുത്തണമെന്നാണ് ആവശ്യം. അഴിമതിയുടെ സര്‍വജ്ഞ പീഠം കയറിയ വി.എസ് ശിവകുമാറിനെ പട്ടികയില്‍ നിന്ന് ഒഴിവാക്കണം. തിരുവനന്തപുരം സെന്‍ട്രലില്‍ ശിവകുമാര്‍ വേണ്ടേ വേണ്ടെന്നും സേവ് കോണ്‍ഗ്രസിന്റെ പേരിലുള്ള പോസ്റ്ററുകളില്‍ ആവശ്യപ്പെടുന്നു.

അതേസമയം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അംഗീകാരം നല്‍കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഹൈക്കമാന്റ് നടപടി സ്വീകരിക്കുകയാണ്. സിറ്റിംഗ് സീറ്റുകളിലടക്കം 35 ഇടങ്ങളില്‍ മാത്രമാണ് ഒറ്റ സ്ഥാനാര്‍ത്ഥിയിലേക്ക് കേരള നേതാക്കള്‍ എത്തിയിരിക്കുന്നത്. മറ്റു മണ്ഢലങ്ങളില്‍ ഒരു സീറ്റിലേക്കെത്താന്‍ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല.

ഉമ്മന്‍ ചാണ്ടിയുടെ സ്ഥാനാര്‍ത്ഥിത്വമാണ് പാര്‍ട്ടിയ്ക്ക് മുന്നില്‍ കീറാമുട്ടിയായി നില്‍ക്കുന്നത്. പുതുപ്പള്ളിയെന്ന സുരക്ഷിത മണ്ഡലം വിട്ട് തലസ്ഥാനത്തെ നേമം പിടിച്ചെടുക്കാന്‍ ഉമ്മന്‍ ചാണ്ടി നീങ്ങണമെന്നാണ് സ്‌ക്രീനിംഗ് കമ്മിറ്റിയുടെ ആവശ്യം. എന്നാല്‍ ഈ ആവശ്യത്തിനോട് ഉമ്മന്‍ ചാണ്ടി അടുക്കാത്തതാണ് പ്രധാന പ്രശ്‌നം. നേമത്താണ് മത്സരമെങ്കില്‍ പുതുപ്പള്ളി,മകന്‍ ചാണ്ടി ഉമ്മന് നല്‍കാന്‍ ധാരണയുണ്ട്. ഉമ്മന്‍ ചാണ്ടി മത്സരിച്ചില്ലെങ്കില്‍ കെ.മുരളീധരന്‍ എം.പിയെയാണ് നേമത്തേക്ക് പരിഗണിയ്ക്കുന്നത്. തന്റെ പുതുപ്പള്ളി സീറ്റിനൊപ്പം കെ.ബാബു തൃപ്പൂണിത്തുറ, കെ.സി ജോസഫ് കാഞ്ഞിരപ്പള്ളി സീറ്റുകളും ഉറപ്പുവരുത്താനുള്ള നീക്കത്തിലാണ് ഉമ്മന്‍ ചാണ്ടി.

എ.ഐ.സി.സി സര്‍വേയില്‍ ഉയര്‍ന്ന റാങ്ക് നേടിയ മാത്യു കുഴല്‍നാടന് മുവാറ്റുപുഴ സീറ്റ് നല്‍കും. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെയും കത്തോലിക്കാ സഭയുടെയും എതിര്‍പ്പ് പരിഗണിച്ച് പി.ടി.തോമസിനെ തൃക്കാക്കരയില്‍ നിന്നും ഇടുക്കി പീരുമേട്ടിലേക്ക് മാറ്റാനും ജോസഫ് വാഴയ്ക്കനെ തൃക്കാക്കരയില്‍ മത്സരിപ്പിയ്ക്കാനും സ്‌ക്രീനിംഗ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. അന്തിമ തീരുമാനത്തിനായി ഇന്ന് രാവിലെയും നേതാക്കള്‍ യോഗം ചേരും.

തദ്ദേശ തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വോട്ടുകളില്‍ യുഡിഎഫിനും കോണ്‍ഗ്രസിനും തിരിച്ചടി നേരിട്ടിരുന്നു. ഉമ്മന്‍ചാണ്ടിയോ ചെന്നിത്തലയോ നേമത്ത് മത്സരിക്കുന്നതിലൂടെ ന്യൂനപക്ഷത്തെ തിരികെ കൊണ്ടുവരാനാകുമെന്നാണ് ഹൈക്കമാന്‍ഡിന്റെ വിലയിരുത്തല്‍.

നേമത്ത് മത്സരിക്കാന്‍ തയ്യാറാണെന്ന് കെ. മുരളീധരന്‍ അറിയിച്ചിട്ടുണ്ട്. മുരളീധരന് ഇളവ് നല്‍കിയാല്‍ മറ്റുള്ളവര്‍ക്കും ഇളവ് നല്‍കേണ്ട സാഹചര്യമുണ്ടാക്കും. അടൂര്‍ പ്രകാശും സുധാകരനും ഹൈബി ഈഡനും മത്സര രംഗത്തേക്ക് വരാന്‍ താത്പര്യം പ്രകടിപ്പിച്ച സ്ഥിതിക്ക് മുരളീധരന് മാത്രമായി ഇളവു നല്‍കാാനവില്ലെന്ന എന്നതാണ് തിരിച്ചടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോഴിക്കോട് വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ചു; ആര്‍.എം.ഒ അറസ്റ്റില്‍

കോഴിക്കോട് കോട്ടക്കടവ് വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ചു. ടിഎംഎച്ച് ആശുപത്രിയിലാണ് സംഭവം. മരിച്ചത് പൂച്ചേരിക്കുന്ന് സ്വദേശി വിനോദ് കുമാർ. എംബിബിഎസ് തോറ്റ ഡോക്ടർ‌ ചികിത്സിച്ചതെന്നാണ് ആരോപണം. സംഭവത്തിൽ മരിച്ച വിനോദ് കുമാറിന്റെ...

സിദ്ദിഖിന് അനുവദിച്ചത് ഇടക്കാല ജാമ്യം; അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിട്ടയയ്ക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന് സുപ്രീം കോടതി നല്‍കിയത് ഇടക്കാല ജാമ്യം. സിദ്ദിഖിന്‍റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ പകര്‍പ്പിലാണ് ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വൈകിട്ടോടെയാണ് വിധി പകര്‍പ്പ് പുറത്ത് വന്നത്....

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്ന് കെഎസ്ഇബി. വൈകിട്ട് ആറിന് ശേഷം അരമണിക്കൂർ വീതം നിയന്ത്രണമുണ്ടായിരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ കുറവുള്ളതിനാൽ അരമണിക്കൂർ വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്നും വൈദ്യുതി ഉപയോഗം...

പ്രശ്നങ്ങൾ മലയാള സിനിമയിൽ മാത്രമല്ല;സിദ്ധിഖ് കേസില്‍ സുപ്രീം കോടതി

ന്യൂഡൽഹി∙ മലയാള സിനിമയിൽ മാത്രമല്ല ഇത്തരം സംഭവങ്ങൾ നടക്കുന്നതെന്നു സിദ്ദിഖിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കവേ സുപ്രീം കോടതിയുടെ വാക്കാൽ പരാമർശം. സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ബേല എം. ത്രിവേദിയാണ് പരാമർശം...

ദൈവത്തെ രാഷ്ട്രീയത്തിൽനിന്ന് മാറ്റിനിർത്തണം; തിരുപ്പതി ലഡു വിവാദത്തിൽ സര്‍ക്കാരിന്‌ സുപ്രീംകോടതിയുടെ രൂക്ഷവിമർശം

ന്യൂഡൽഹി: തിരുപ്പതി ലഡു വിവാദത്തിൽ ചന്ദ്രബാബു നായിഡു സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. തിരുപ്പതി ലഡുവിൽ മൃഗക്കൊഴുപ്പ് അടങ്ങിയിട്ടുണ്ട് എന്ന ആരോപണത്തിന് മതിയായ തെളിവുകളില്ലാതെ എന്തിനാണ് മാധ്യങ്ങളെ കണ്ടതെന്ന് സുപ്രീം കോടതി...

Popular this week