28.7 C
Kottayam
Saturday, September 28, 2024

സുരേഷ് ഗോപിയുടെ പരിപാടി നിര്‍ത്തിച്ച്‌ പോലീസ്,കൂകി വിളിച്ച്‌ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്

Must read

കൊച്ചി: സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് നടന്‍ സുരേഷ് ഗോപി പങ്കെടുത്ത പരിപാടി പോലീസ് നിര്‍ത്തിച്ചു. കൊച്ചിയില്‍ പ്രതീക്ഷാ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനൊപ്പമുള്ള കേരള പിറവ് ആഘോഷത്തിനിടെയായിരുന്നു പോലീസ് എത്തി പരിപാടി നിര്‍ത്തിവെപ്പിച്ചത്.

പരിപാടിയില്‍ സുരേഷ് ഗോപിയെ ട്രാന്‍സ്‌ജെന്‍ഡര്‍മാരിലൊരാള്‍ ആലിംഗനവും ചെയ്തു.

സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ കൈവെച്ച സംഭവം വിവാദമാവുകയും കേസെടുക്കുകയും ചെയ്തതിന് പിന്നാലെയാണ് ഇത്തരം സംഭവം ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് പരിപാടിയില്‍ നടന്നത്. സുരേഷ് ഗോപി ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തെ അഭിനന്ദിച്ച്‌ സംസാരിക്കുമ്ബോഴായിരുന്നു ഇവിടേക്ക് പോലീസ് എത്തിയത്. തുടര്‍ന്ന് അദ്ദേഹം സംസാരം അവസാനിപ്പിക്കുകയും, വേദിയില്‍ നിന്ന് മാറുകയുമായിരുന്നു.

എവിടെയെങ്കിലും പരിപാടി നടക്കുന്നുണ്ടെന്ന് ആരെങ്കിലും പറഞ്ഞാല്‍ അതിന് പിന്നാലെ നടക്കുന്നവരാണ് പോലീസുകാര്‍. കാക്കിയിട്ടവര്‍ മുകളിലുള്ളവര്‍ പറയുന്നത് കേള്‍ക്കാനേ സാധിക്കൂ. പക്ഷേ ഇവിടെ പോലീസിന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാല്‍ ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹം ഒറ്റക്കെട്ടായി അതില്‍ പ്രതിഷേധിക്കും. പോലീസ് ഇതിനുള്ളില്‍ നിന്ന് പുറത്തേക്ക് പോകില്ലെന്നും ട്രാന്‍സ്‌ജെന്‍ഡര്‍ കൂട്ടായ്മ അഭിപ്രായപ്പെട്ടു.

പോലീസ് പരിപാടിക്ക് എത്തിയവരുടെ ബാഗുകളും മറ്റുമാണ് പരിശോധിച്ചത്. ഇതിനിടയില്‍ സുരേഷ് ഗോപി പരിശോധനകള്‍ക്ക് ശേഷം വീണ്ടും വേദിയിലേക്ക് എത്തുമെന്ന അറിയിപ്പും വന്നു. ആരൊക്കെ എന്തൊക്കെ ഉമ്മാക്കി കാണിച്ചാലും പരിപാടി തടയാനാവില്ലെന്നും സംഘാടകര്‍ പറഞ്ഞു. പോലീസ് പരിശോധന നടന്നുകൊണ്ടിരിക്കുമ്ബോഴായിരുന്നു ഈ പരാമര്‍ശം.

ഇതിനിടയിലാണ് വലിയ പ്രതിഷേധം ഉയര്‍ന്നത്. പോലീസുകാരെ ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹം കൂകി വിളിക്കുകയും ചെയ്തു. പോലീസിനെതിരെ ഗോബാക്ക് വിളികളും ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ഉയര്‍ത്തി. എന്നാല്‍ ഇത് സ്വാഭാവികമായ പരിശോധനയാണെന്ന് പോലീസ് ഇവരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പരാജയപ്പെടുകയായിരുന്നു.

ബോംബ് സ്‌ഫോടനത്തിന്റെ പരിശോധനയില്‍ ആളുകള്‍ ധാരാളം വരുന്ന സ്ഥലമായത് കൊണ്ട് ശ്രദ്ധിക്കണമെന്ന് പറഞ്ഞിരുന്നു. അതിന് വേണ്ടിയാണ് വന്നത്. സാധാരണ പരിശോധനയാണ് നടന്നത്. ഗൗരവപ്പെട്ട കാര്യമായിരുന്നെങ്കില്‍ ബോംബ് സ്‌ക്വാഡ് വരുമായിരുന്നുവെന്നും പോലീസ് പറഞ്ഞു. അതേസമയം പോലീസ് പോയ ശേഷം വേദിയിലേക്ക് സുരേഷ് ഗോപി എത്തി.

എന്നാല്‍ ഇങ്ങനെയല്ല പ്രതിഷേധിക്കേണ്ടതെന്നായിരുന്നു അദ്ദേഹം ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തോട് പറഞ്ഞത്. കാക്കിയിട്ടവന് ഒരു കര്‍മവും ധര്‍മവുമുണ്ട്. അതവരെ നിര്‍വഹിക്കാന്‍ അനുവദിക്കണം. അവരുടെ നിര്‍ദേശം സ്വീകരിച്ചുകൊണ്ടാണ് താന്‍ പുറത്തേക്ക് പോയത്. അത് നമുക്ക് വഴങ്ങിയേ പറ്റൂ. നമ്മുടെ സംരക്ഷണത്തിന് വേണ്ടിയാണ്. അതില്‍ മറ്റൊന്നും കാണേണ്ടതില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നെഹ്‌റു ട്രോഫി:കാരിച്ചാൽ ചുണ്ടൻ ജലരാജാവ്‌;ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കപ്പ് സ്വന്തമാക്കി കാരിച്ചാൽചുണ്ടൻ. തുടർച്ചയായി അഞ്ചു വർഷമായി കപ്പ് നേടുന്ന ആദ്യക്ലബ്ബായി മാറിയിരിക്കുകയാണ് പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബ്. ആവേശോജ്ജ്വലമായ മത്സരത്തിന് ശേഷമാണ് കാരിച്ചാൽ ചുണ്ടൻ വീണ്ടും കപ്പിൽ മുത്തമിട്ടത്. ഉച്ചയ്ക്ക്...

പാവം കന്നഡക്കാരി പെൺകുട്ടിയെ വിവാഹം ചെയ്ത് അവളെ നോവിച്ച്, ഡിവോർസ് ചെയ്തു;ബാലയുടെ ആദ്യ വിവാഹത്തിന്റെ രേഖ പുറത്ത്

ബാല–അമൃത സുരേഷ് വിവാദം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ നടന്റെ ആദ്യവിവാഹവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് വാർത്തകളിൽ നിറയുന്നത്. ഹിമ നിവേദ് കൃഷ്ണ എന്ന യുവതിയാണ് ബാലയുടെ ആദ്യ വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തുവന്നത്....

തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് പിസി ചാക്കോ;പവാർ തീരുമാനമെടുത്തു

തിരുവനന്തപുരം : എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനാണ് എൻസിപി നേതൃത്വത്തിന്റെ തീരുമാനമെന്ന് എൻസിപി  സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ.  ദേശീയ അധ്യക്ഷൻ ശരത് പവാറിന്റെ നേതൃത്വത്തിൽ എടുത്ത...

നാളെയും മറ്റന്നാളും ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്, കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ഏഴ് ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലർട്ടുള്ളത്. സെപ്തംബർ 30ന്...

കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ‌ പുഷ്പൻ അന്തരിച്ചു

കണ്ണൂർ: കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പൻ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വെടിവെപ്പിൽ പരിക്കേറ്റ ശേഷം പൂർണ്ണമായും കിടപ്പിലായിരുന്നു. നിരവധി അസുഖങ്ങൾ കാരണം രണ്ടുമാസത്തിൽ ഏറെയായി...

Popular this week