29.7 C
Kottayam
Saturday, June 13, 2026

പാലരുവിയുടെ ഒഴുക്കിന് തടയണ പണിയാന്‍ പഞ്ചായത്ത് കമ്മറ്റിയിലേക്കും.

Must read

അതിരമ്പുഴ: പഞ്ചായത്തിന്റെ പരിധിയിലുള്ള ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനെ ആശ്രയിക്കുന്നവരുടെ യാത്രാക്ലേശം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓണ്‍ റെയില്‍സ് പഞ്ചായത്ത് സെക്രട്ടറിയ്ക്ക് നിവേദനം നല്‍കി. പഞ്ചായത്ത് കമ്മറ്റിയില്‍ വിഷയം അവതരിപ്പിക്കാമെന്നേറ്റ പഞ്ചായത്ത് സെക്രട്ടറി ശ്രീ. P ബെന്നി ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷന്റെ അടിസ്ഥാനസൗകര്യങ്ങളുടെ വീഴ്ചകളെ പറ്റി ഇതുവരെ ലഭിച്ച പരാതികളുടെ കെട്ടഴിച്ചു.

നിലവില്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പമ്പ് ചെയ്യുന്ന വെള്ളത്തിന്റെ സ്രോതസ്സ് ശുദ്ധിയാക്കാത്ത കിണറ്റില്‍ നിന്നാണെന്നത് തികച്ചും അപകടകരമായ കാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്രയധികമാളുകള്‍ വന്നുപോകുന്ന സ്റ്റേഷനില്‍ യാത്രക്കാര്‍ക്ക് പ്രാഥമിക ആവശ്യം നിര്‍വ്വഹിക്കുന്നതിനാവശ്യമായ സൗകര്യങ്ങള്‍ ഇല്ലാത്തതും വിഷമകരമായ വസ്തുതയാണ്. പാലരുവിയുടെ വിഷയങ്ങള്‍ക്കൊപ്പം തന്നെ പ്രാധാന്യമര്‍ഹിക്കുന്ന ഇത്തരം വിഷയങ്ങള്‍ റെയില്‍വേയുടെ ശ്രദ്ധയില്‍ പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.

ഹ്രസ്വദൂരങ്ങളിലേക്ക് ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഓട്ടോ ഡ്രൈവര്‍സ് സര്‍വ്വീസ് നടത്തുന്നില്ലെന്നത് അദ്ദേഹത്തിന് നേരിട്ട് അനുഭവമുള്ള കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. വേണാട് എക്‌സ്പ്രസ്സിലെ ഒരു സ്ഥിരം യാത്രക്കാരനായ അദ്ദേഹത്തിന്റെ വാക്കുകള്‍ ഇടയ്ക്കിടെ പാസഞ്ചര്‍ അസോസിയേഷനില്‍ ഒരാളാണെന്ന പ്രതീതി ഉണര്‍ത്തുന്നതായിരുന്നു. കൂടാതെ യാത്രക്കാരില്‍ നിന്നും അധികചാര്‍ജ്ജ് ഈടാക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. പ്രധാന സ്ഥലങ്ങളിലേക്കുള്ള നിരക്കുകള്‍ ഓട്ടോസ്റ്റാന്‍ഡില്‍ പ്രദര്‍ശിപ്പിക്കാന്‍ പഞ്ചായത്ത് ഇടപെടുമെന്ന് അറിയിച്ചു. നിലവിലെ നിരക്കുകള്‍ സ്ഥിരയാത്രക്കാരെ കൊള്ളയടിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം ജില്ലയുടെ കിഴക്കേ കവാടമായ ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷന് നേരിടുന്ന അവഗണനയ്ക്ക് ജനപ്രതിനിധികള്‍ക്ക് പങ്കുണ്ടെന്ന് യാത്രക്കാര്‍ കുറ്റപ്പെടുത്തി…

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കഴിഞ്ഞ മൂന്ന് ലോകകപ്പുകളും കൃത്യമായി പ്രവചിച്ച സാമ്പത്തിക ശാസ്ത്രജ്ഞൻ പറയുന്നു; 2026-ൽ ഈ രാജ്യം കപ്പടിക്കും!

ന്യൂഡൽഹി: ഭൂഗോളത്തിന്റെ നാനാഭാഗങ്ങളിലും ഇപ്പോൾ ഫിഫ ലോകകപ്പിന്റെ അലയൊലികൾ മാത്രമാണ് കേൾക്കാനുള്ളത്. ഇത്തവണത്തെ ഫുട്ബോൾ രാജാക്കന്മാർ ആരാകുമെന്ന ആകാംഷയിലാണ് ലോകമെമ്പാടുമുള്ള കായിക പ്രേമികൾ. മെസ്സിയുടെ അർജന്റീന ഇത്തവണയും കിരീടം നിലനിർത്തുമോ, അതോ ഫ്രാൻസ്,...

ധർമസ്ഥല വെളിപ്പെടുത്തൽ; വ്യാജ ആരോപണമുന്നയിക്കാൻ നടൻ പ്രകാശ്‌ രാജ് സമ്മർദം ചെലുത്തി, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായിപ്രതി ചിന്നയ്യ

ബെംഗളൂരു: ധർമസ്ഥല വെളിപ്പെടുത്തൽ കേസുമായി ബന്ധപ്പെട്ട് നടൻ പ്രകാശ് രാജിനും സാമൂഹികപ്രവർത്തകരായ മഹേഷ് ഷെട്ടി തിമ്മരോഡി, ഗിരീഷ് മട്ടന്നവർ തുടങ്ങിയവർക്കുമെതിരേ ആരോപണവുമായി പ്രതി ചിന്നയ്യ. വ്യാജ ആരോപണങ്ങൾ ഉന്നയിക്കാൻ പ്രകാശ് രാജ് അടക്കമുള്ളവർ നിർബന്ധിച്ചെന്നാണ്...

രണ്ടാം വിക്കറ്റ് വീണു! പ്രോസിക്യൂട്ടർ നിയമനത്തിൽ യുഡിഎഫ് സർക്കാരിന്റെ യൂടേൺ; സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകനെ രാജിവെപ്പിച്ചു

കോട്ടയം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിസ്ഥാനത്തുള്ള സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകനെ ഹൈക്കോടതിയിലെ സ്‌പെഷ്യൽ ഗവ.പ്രോസിക്യൂട്ടറായി നിയമിച്ചതിൽ യൂടേൺ അടിച്ച് സർക്കാർ. സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകൻ അഡ്വ. കെ.ബി.പ്രദീപിനെ രാജിവെപ്പിച്ചു. പ്രദീപിനോട് മുഖ്യമന്ത്രി വി.ഡി.സതീശൻ രാജി...

യുട്യൂബർ ‘തൊപ്പി’ക്കെതിരെ അതീവ ഗുരുതര ക്രിമിനൽ ആരോപണങ്ങൾ; പോക്സോ, മയക്കുമരുന്ന് കേസുകളിൽ സമഗ്ര അന്വേഷണത്തിന് ഡിജിപിയുടെ ഉത്തരവ്

മലപ്പുറം: വിവാദ യുട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാദിനും കൂട്ടാളികൾക്കുമെതിരെ ഉയർന്ന കടുത്ത ക്രിമിനൽ ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന പൊലീസ് മേധാവി (ഡിജിപി). പ്രമുഖ അഭിഭാഷകൻ ശ്രീജിത്ത് പെരുമന നൽകിയ...

പെരുമ്പാവൂരിൽ ‘ഓപ്പറേഷൻ തൂഫാൻ’: ഹെറോയിനുമായി അസം സ്വദേശിനി പിടിയിൽ; ലഹരി വിൽപന സോഷ്യൽ മീഡിയ വഴി

പെരുമ്പാവൂർ: അന്തർസംസ്ഥാന തൊഴിലാളികൾക്കിടയിലെ ലഹരി മാഫിയയെ വേരോടെ പിഴുതെറിയാൻ ലക്ഷ്യമിട്ട് കൊച്ചി റൂറൽ പൊലീസ് നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ' (Operation Toofaan) പരിശോധനയിൽ വീണ്ടും വൻ വിജയം. പെരുമ്പാവൂരിൽ മാരക മയക്കുമരുന്നായ ഹെറോയിനുമായി...

Popular this week