News

ട്രാക്ടര്‍ റാലിയില്‍ പങ്കെടുത്ത നൂറിലധികം കര്‍ഷകരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ നടന്ന കര്‍ഷക റാലിക്കു ശേഷം നൂറിലധികം കര്‍ഷകരെ കാണാതായെന്ന് റിപ്പോര്‍ട്ട്. പഞ്ചാബില്‍ നിന്ന് ട്രാക്ടര്‍ റാലിക്കായി ഡല്‍ഹിയിലേക്കെത്തിയ കര്‍ഷകരെയാണ് കാണാതായെന്നാണ് പഞ്ചാബ് ഹ്യൂമണ്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍ എന്ന സംഘടന പറഞ്ഞു.

ട്രാക്ടര്‍ റാലിയില്‍ പങ്കെടുക്കാനായി പഞ്ചാബിലെ താത്താരിവാല ഗ്രാമത്തില്‍ നിന്നുള്ള 12 കര്‍ഷകരെ കാണാതായതായി ജനുവരി 26 ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചെങ്കോട്ടയിലടക്കം നടന്ന പ്രതിഷേധങ്ങളെ തുടര്‍ന്ന് 18 പേരെ നന്‍ഗ്ലോയി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ ഏഴ് പേര്‍ ബാന്‍ഗി നിഹാല്‍ സിങ് ഗ്രാമത്തില്‍ നിന്നുള്ളവരാണ്. 11 പേര്‍ മോഗയില്‍ നിന്നുള്ളവരുമാണ്. നിലവില്‍ അറസ്റ്റ് ചെയ്തവരെ തിഹാര്‍ ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.

ഇവര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതിനും ചരിത്രപ്രാധാന്യമുള്ള ഇടങ്ങളില്‍ അതചിക്രമിച്ചു കയറിയതിമുമാണ് കേസെടുത്തിരിക്കുന്നത്. കൂടാതെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമവും ഇവര്‍ക്കുമേല്‍ ചുമത്തിയിട്ടുണ്ടെന്നാണ് സൂചന. എന്നാല്‍ അറസ്റ്റ് ചെയ്യപ്പെട്ടവര്‍ക്ക് സൗജന്യ നിയമ സഹായം വാഗ്ദാനം ചെയ്തുകൊണ്ട് വിവിധ സന്നദ്ധ സംഘടനകള്‍ രംഗത്തെത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button