28.8 C
Kottayam
Thursday, June 4, 2026

മദ്യലഹരിയില്‍ അപകടമുണ്ടാക്കിയ കാറില്‍ ഗുണ്ടാനേതാവ് ഓംപ്രകാശും; കസ്റ്റഡിയിലെടുത്ത് പോലീസ്

Must read

തിരുവനന്തപുരം: തലസ്ഥാനത്തെ പ്രമുഖ ഗുണ്ടാ നേതാവ് ഓം പ്രകാശിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. തുമ്പ പോലീസാണ് ശനിയാഴ്ച രാത്രി ഓംപ്രകാശിനെ കസ്റ്റഡിയിലെടുത്തത്. അതേസമയം, ഇയാള്‍ക്കെതിരേ പുതിയ കേസുകളില്ലെന്നും കരുതല്‍ കസ്റ്റഡി മാത്രമാണെന്നുമാണ് പോലീസിന്റെ വിശദീകരണം.

ശനിയാഴ്ച രാത്രി തുമ്പ സ്റ്റേഷന്‍ പരിധിയില്‍ ബൈപ്പാസ് റോഡില്‍ ഒരു വാഹനാപകടം നടന്നിരുന്നു. ബൈക്ക് യാത്രക്കാരനെ കാര്‍ ഇടിച്ചിട്ടതായിരുന്നു സംഭവം. ഇതേത്തുടര്‍ന്ന് സംഭവസ്ഥലത്ത് വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയപ്പോഴാണ് അപകടമുണ്ടാക്കിയ കാറില്‍ ഡ്രൈവര്‍ക്കൊപ്പം ഓംപ്രകാശിനെയും കണ്ടത്.

കാര്‍ ഓടിച്ചിരുന്നയാള്‍ മദ്യലഹരിയിലാണെന്നും കണ്ടെത്തി. ഇതോടെയാണ് ഓംപ്രകാശിനെയും കാറോടിച്ച സുഹൃത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തത്. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് ഓംപ്രകാശിന്റെ സുഹൃത്തിനെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍, ഓംപ്രകാശിനെതിരേ കേസെടുത്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

ഇവരുടെ യാത്രയുടെ വിശദാംശങ്ങളും മറ്റും വിശദമായി ചോദിച്ചറിഞ്ഞശേഷം ഓംപ്രകാശിനെ വിട്ടയക്കുമെന്നും പോലീസ് പറഞ്ഞു. നേരത്തെ കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമയായ മുട്ടട സ്വദേശി നിഥിന്‍, സുഹൃത്തുക്കളായ ആനാട് പഴകുറ്റി സ്വദേശി ആദിത്യ, ജഗതി സ്വദേശി പ്രവീണ്‍, പൂജപ്പുര സ്വദേശി ടിന്റു ശേഖര്‍ എന്നിവരെ വെട്ടിപ്പരിക്കേല്പിച്ച കേസില്‍ കുറച്ചുകാലം മുമ്പ് ഓംപ്രകാശ് അറസ്റ്റിലായിരുന്നു. അന്ന് ഗോവയില്‍ നിന്നും കസ്റ്റഡിയില്‍ എടുത്താണ് ഓംപ്രകാശിനെ സ്ഥലത്ത് എത്തിച്ചത്.

- Advertisement -

11 മാസങ്ങള്‍ നീണ്ട തെരച്ചിലിനൊടുവില്‍ ഗോവയില്‍ അന്ന് ഓം പ്രകാശ് പിടിയിലായത്. അന്ന് ഓംപ്രകാശിനെ സ്റ്റേഷനിലെത്തിക്കും മുമ്പേ കൂട്ടാളികള്‍ തമ്പടിച്ചു പേട്ട സ്റ്റേഷനില്‍ ഓംപ്രകാശിനെ എത്തിച്ചപ്പോള്‍ ഇയാളുടെ കൂട്ടാളികളും ഇവിടെ തമ്പടിച്ചിരുന്നു. വിവധ കാറുകളിലായി പൊലീസ് സ്റ്റേഷന്റെ പല ഭാഗങ്ങളില്‍ ഇവരുണ്ടായിരുന്നു. ഇവര്‍ എത്തിയെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്റ്റേഷന് മുന്നില്‍ വന്‍ പൊലീസ് സന്നാഹം ഒരുക്കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

Popular this week