24.6 C
Kottayam
Friday, June 5, 2026

പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല; നിയമം സ്ഥിരപ്പെടുത്തി സർക്കാർ

Must read

ഡൽഹി:വാഹനങ്ങൾ സൃഷ്ടിക്കുന്ന മലിനീകരണം കുറയ്ക്കുന്നതിനുള്ള കർശന നടപടികളുമായി ഡൽഹി സർക്കാർ. ഇതിന്റെ ഭാഗമായി ഡൽഹിയിൽ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് സാധുവായ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് (പൊല്യൂഷൻ സർട്ടിഫിക്കറ്റ്) ഇല്ലെങ്കിൽ ഇന്ധനം നൽകില്ലെന്ന നിയമം സ്ഥിരപ്പെടുത്തി. ഇത്തരം വാഹനങ്ങൾക്കെതിരേ കർശനമായ നടപടികളും സ്വീകരിക്കുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.

ഡൽഹിയിലെ വായു നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നിയമമെന്നാണ് റിപ്പോർട്ട്. വാഹനങ്ങൾ പുറന്തള്ളുന്ന പുക ഡൽഹിയിലെ വായു മലിനീകരണത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണ്. ഈ പശ്ചാത്തലത്തിലാണ് പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനം നൽകില്ലെന്ന നിയമം നടപ്പാക്കുന്നത്. മുമ്പ് പല ഘട്ടങ്ങളിലായി ഇത് ഒരു നിർദേശമായി നൽകിയിരുന്നെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ നടപ്പാക്കുന്നത് ഇപ്പോഴാണ്.

പെട്രോൾ പമ്പുകളിൽ ഇന്ധനം നിറയ്ക്കാൻ എത്തുന്ന വാഹനങ്ങളുടെ പുക പരിശോധനാ സർട്ടിഫിക്കറ്റിന്റെ സ്റ്റാറ്റസ് ഡിജിറ്റലായി പരിശോധിക്കാനുള്ള സംവിധാനം പമ്പുകളിൽ ഒരുക്കും. സർട്ടിഫിക്കറ്റ് ഇല്ലെങ്കിലോ, കാലാവധി കഴിഞ്ഞതാണെങ്കിലോ, വാഹന ഉടമ പുക പരിശോധന സർട്ടിഫിക്കറ്റ് പുതുക്കുന്നതുവരെ ഇന്ധനം നൽകാതിരിക്കാനുള്ള നിർദേശമാണ് സർക്കാർ തലത്തിൽ പമ്പുടമകൾക്ക് നൽകിയിരിക്കുന്നത്.

വാഹൻ ഡാറ്റാബേസിൽനിന്നുള്ള വിവരങ്ങൾ ഡിജിറ്റലായി പരിശോധിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കുന്നതിനാൽ സാധാരണ നിലയിലുള്ള പരിശോധനകളുടെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സാധിക്കുമെന്നതാണ് പ്രത്യേകത. കാലപ്പഴക്കം ചെന്നതും വേണ്ടത്ര മെയിന്റനൻസ് ചെയ്യാത്തതുമായി വാഹനങ്ങൾ ഉണ്ടാക്കുന്ന മലിനീകരണം നിയന്ത്രിക്കുന്നതിനാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നതെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.

- Advertisement -

ഇന്ധനം നിഷേധിക്കുന്ന നടപടിയിലൂടെ പുക പരിശോധന കൃത്യമായി നടത്തി, നിലവാരം ഉറപ്പാക്കാൻ വാഹന ഉടമകൾ തയാറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അമിതമായി മലിനീകരണം ഉണ്ടാക്കുന്നതും കാലപ്പഴക്കം ചെന്നതുമായി വാഹനങ്ങളുടെ ഉപയോഗം നിയന്ത്രിക്കാനും ഈ നിയമം സഹായിക്കും. സ്വകാര്യ കാറുകളും ഇരുചക്ര വാഹനങ്ങളും അടക്കം എല്ലാ വാഹനങ്ങൾക്കും ഈ നിർദേശം ബാധകമാണെന്നും സർക്കാർ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week