27.6 C
Kottayam
Thursday, June 4, 2026

നിധിനെത്തി, കുഞ്ഞിനെയും ആതിരയെയും കാണാൻ, കണ്ണുതുടച്ച് കേരളം

Must read

കോഴിക്കോട്:പ്രവാസി മലയാളിയായ നിധിന്‍ ചന്ദ്രന്റെ മരണം കാെവിഡ് കാലത്ത് നാടിന്റെ കണ്ണു നനയ്ക്കുന്ന കാഴ്ചയാണ്.പൊന്നോമയുടെ മുഖം ഒരിക്കലെങ്കിലും കാണാനോ തന്റെ പ്രിയപ്പെട്ടവളോട് അവസാനയാത്ര പറയാനോ കഴിയാതെ നിധിന്‍ പ്രവാസ ലോകത്ത് വെച്ച്‌ യാത്രയായി. ഇനി ആതിരയും കുഞ്ഞു തനിച്ചാണ്. അവരെ നിതിന്‍ വിട്ടകന്ന സത്യം ആതിര മനസ്സിലാക്കി കഴിഞ്ഞു . ആതിരയെ സമാധാനിപ്പിക്കാന്‍ ആര്‍ക്കും ആകുന്നില്ല. ദുബായില്‍ മരിച്ച പ്രവാസി നിതിന്റെ മൃതദേഹം രാവിലെ കൊച്ചിയില്‍ എത്തിച്ചു. ആംബുലന്‍സില്‍ കോഴിക്കോട്ടേക്ക് മൃതദേഹം കൊണ്ടു പോയി.

പ്രസവ ശേഷം ഭാര്യ ആതിര ചികിത്സയില്‍ കഴിയുന്ന ആശുപത്രിയിലേക്ക് മൃതദേഹം കൊണ്ടുപോകാനും ശ്രമിക്കുന്നുണ്ട്. ആശുപത്രി അധികൃതര്‍ അതിന് അനുമതി നല്‍കിയില്ലെങ്കില്‍ ആംബുലന്‍സില്‍ ആതിരയെ പേരാമ്പ്രയിലെ വീട്ടിലെത്തിക്കും. സംസ്‌കാരം വൈകിട്ട് പേരാമ്പ്രയില്‍ നടക്കും.കഴിഞ്ഞദിവസമാണ് നിധിന്റെ ഭാര്യ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവ ശേഷം വിശ്രമത്തിലായിരുന്ന ആതിരയെ ബന്ധുക്കള്‍ നിധിന്റെ വിയോഗ വാര്‍ത്ത അറിയിച്ചിരുന്നില്ല. മൃതദേഹം ഇന്ന് നാട്ടില്‍ എത്തിക്കുമെന്ന് വിവരം ലഭിച്ചതോടെയാണ് നിധിന്റെ മരണം ഇന്നലെ രാത്രിയോടെ ആതിരയെ അറിയിച്ചത്.

കോവിഡ് കാലത്ത് വിദേശത്ത് നിന്ന് ഗര്‍ഭിണികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക് മടങ്ങി വരാനായി നിധിനും ആതിരയുമാണ് സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. മെയ് എട്ടിന് വന്ദേഭാരത് മിഷനിലെ ആദ്യ വിമാനത്തില്‍ ആതിര നാട്ടിലേക്ക് തിരിച്ചു. ഭാര്യക്കൊപ്പം നാട്ടിലേക്ക് മടങ്ങാന്‍ നിധിന് അനുമതി ലഭിച്ചിരുന്നെങ്കിലും ആ അവസരം നിധിന്‍ മറ്റൊരാള്‍ക്ക് നല്‍കുകയായിരുന്നു. പ്രസവ സമയത്ത് നാട്ടിലെത്താമെന്നായിരുന്നു നിതിന്‍ ആതിരക്ക് നല്‍കിയ വാക്ക്. അത് വേദനിക്കുന്ന ഓര്‍മ്മയാണ് ഇന്ന് ആതിരയ്ക്ക്.ആകെ തളര്‍ന്ന ആതിരയ്ക്ക് അടുത്തേക്ക് നിതിന്റെ മൃതദേഹം എത്തുമ്ബോള്‍ എങ്ങനെ ആ കുട്ടിയെ സമാധാനിപ്പിക്കുമെന്ന് ആര്‍ക്കും അറിയില്ലെന്നതാണ് വസ്തുത.

പ്രസവം കഴിയും വരെ നിതിന്റെ മരണ വിവരം ആതിര അറിഞ്ഞില്ല. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ കോവിഡ് പരിശോധനക്കെന്ന പേരു പറഞ്ഞ് ആതിരയെ പ്രവേശിപ്പിക്കുയായിരുന്നു. മൊബൈല്‍ സംവിധാനങ്ങളൊന്നും നല്‍കാതെ ഗര്‍ഭാകാല പരിചരണത്തിന് ആശുപത്രിയിലേക്ക് മാറ്റി. ആദ്യകുഞ്ഞിന്റെ പിറവി ജന്മനാട്ടിലാവണമെന്ന സ്വപ്നത്തിനൊപ്പം നിന്ന ഭര്‍ത്താവിന്റെ വിയോഗവാര്‍ത്ത. ആതിരയ്ക്ക് കനത്ത ആഘാതമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

Popular this week