27.4 C
Kottayam
Thursday, June 4, 2026

നാഗമ്പടം കൊലപാതകം: പ്രതിയ്ക്കു ഇരട്ട ജീവപര്യന്തം കഠിനതടവും പിഴയും

Must read

കോട്ടയം:നാഗമ്പടത്ത് യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയ്ക്കു ഇരട്ട ജീവപര്യന്തം.കൊലപാതകത്തിന് ജീവപര്യന്തം കഠിന തടവും, മറ്റു രണ്ടു വകുപ്പുകളിലായി ഏഴും അഞ്ചു വർഷം വീതം കഠിനതടവുമാണ് വിധിച്ചിരിക്കുന്നത്. ശിക്ഷ ഒന്നിച്ച് അനുഭവിക്കണമെന്നു വ്യക്തമാക്കാത്തതിനാൽ ശിക്ഷ ഇരട്ടജീവപര്യന്തമായി മാറും.

അയർക്കുന്നം അമയന്നൂർ മഹാത്മാകോളനിയിൽ തങ്കച്ചന്റെ മകൻ രാജേഷിനെ (40) തലയ്ക്കിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ഇടുക്കി രാജാക്കാട് പൊൻമുടി കളപ്പുരയ്ക്കൽ ജോമോനെ (29)യാണ് അഡീഷണൽ സെഷൻസ് കോടതി നാല് ജഡ്ജി വി.ബി സുജയമ്മ ശിക്ഷിച്ചത്.

2015 ഫെബ്രുവരി രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം.
നാഗമ്പടം ബസ് സ്റ്റാന്റിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിനിടെ തങ്കച്ചനെ ജോമോൻ കല്ലിനിടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്. അന്ന് ഈസ്റ്റ് സി.ഐ ആയിരുന്ന എ.ജെ തോമസിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.

ഐ.പി.സി 302 പ്രകാരം കൊലപാതകത്തിന് ജീവപര്യന്തം തടവും അരലക്ഷം രൂപയുമാണ് പിഴ. പിഴ അടിച്ചെങ്കിൽ ആറു മാസം തടവ് അനുഭവിക്കണം. ഐ.പി.സി 392 പ്രകാരം മോഷണത്തിന് അഞ്ചു വർഷം കഠിനതടവും 25,000 രൂപ പിഴയും അടയ്ക്കണം. പിഴ അടച്ചില്ലെങ്കിൽ അഞ്ചു മാസം കഠിന തടവ് അനുഭവിക്കണം. ഐപിസി 397 പ്രകാരം കവർച്ചയ്ക്ക് ഏഴു വർഷം കഠിന തടവും അനുഭവിക്കേണ്ടി വരും.

- Advertisement -

പ്രോസിക്യൂഷനു വേണ്ടി അഡ്വ.ഗിരിജാ ബിജു കോടതിയിൽ ഹാജരായി.23 സാക്ഷികളും, 29 പ്രമാണങ്ങളും പത്ത് തൊണ്ടി മുതലുകളും കോടതിയിൽ ഹാജരാക്കി. കേസിന്റെ വിചാരണയുടെ ആദ്യ ഘട്ടം മുതൽ തന്നെ പ്രതി ജോമോൻ അക്രമാസക്തനായിരുന്നു. കേസിന്റെ വിധി പ്രഖ്യാപിക്കാനിരുന്ന ദിവസം വിലങ്ങ് അണിയാൻ വിസമ്മതിച്ച പ്രതി, ജയിലിൽ നിന്നും ഇറങ്ങാൻ തയ്യാറായില്ല. ഇതോടെ വിചാരണ മുടങ്ങിയിരുന്നു. ഇന്നലെ രാവിലെയും പ്രശ്‌നമുണ്ടാക്കിയ പ്രതിയെ ബലം പ്രയോഗിച്ചാണ് കോടതിയിൽ എത്തിച്ചത്. കേസിൽ ശിക്ഷിച്ചതിനെ തുടർന്ന് ജോമോനെ പൂജപ്പുര സെൻട്രൽ ജയിലിലേയ്ക്കു അയച്ചെങ്കിലും, വിയ്യൂരിലേയ്ക്കു പോകണെന്നാവശ്യപ്പെട്ട് ഇയാൾ ബഹളമുണ്ടാക്കി. തുടർന്ന്, പൊലീസ് ബലം പ്രയോഗിച്ചാണ് ഇയാളെ കൊണ്ടു പോയത്.
നിലവിൽ ഏറ്റുമാനൂർ സ്റ്റേഷൻ ഹോസ് ഓഫിസറായ എ.ജെ തോമസും, പ്രോസിക്യൂട്ടർ അഡ്വ.ഗിരിജാ ബിജുവും അടങ്ങുന്ന ടീം കൊലക്കേസുകളിൽ അന്വേഷണം നടത്തി പ്രതികളെ ശിക്ഷിച്ചതിൽ അപൂർവ്വ നേട്ടവും ഇതോടെ സ്വന്തമാക്കി. ഈ കേസിൽ പ്രതിയ്ക്കു ഇരട്ട ജീവപര്യന്തം ശിക്ഷ ലഭിച്ചതോടെ സി.ഐ എ.ജെ.തോമസ് അന്വേഷിച്ച തുടർച്ചയായ ആറാമത്തെ കേസിലാണ് പ്രതിയ്ക്കു ജീവപര്യന്തം ശിക്ഷ വിധിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

ട്രംപിന് തിരിച്ചടി; ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസാക്കി യുഎസ് ജനപ്രതിനിധി സഭ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ഇറാൻ യുദ്ധം അവസാനിപ്പിക്കാനും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുമുള്ള നിർണായക പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 208-ന് എതിരേ 215 വോട്ടുകൾക്കാണ് പ്രമേയം...

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

Popular this week