24.1 C
Kottayam
Friday, June 5, 2026

ഒത്തു തീർപ്പു വ്യവസ്ഥകൾ പാലിച്ചില്ല, മുത്തൂറ്റിന് മുന്നിൽ ജനുവരി ഒന്നു മുതൽ വീണ്ടും താെഴിലാളി സമരം

Must read

 

മുത്തൂറ്റ് ഫിൻകോർപ്പ് മാനേജ്മെന്റിന്റെ തൊഴിലാളി വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ചു കൊണ്ട് മുത്തുറ്റ് ഫിൻകോർപ്പിലെ ‘ജീവനക്കാർ നോൺ ബാങ്കിംഗ് & പ്രൈവറ്റ് ഫിനാൻസ് എംപ്ലോയീസ് അസോസിയേഷൻ CITU വിന്റെ നേതൃത്യത്തിൽ 2020 ജനുവരി 1 മുതൽ തിരുവനന്തപുരം പുന്നൻ റോഡിലുള്ള മുത്തൂറ്റ് ഫിൻകോർപ് ഹെഡ് ഓഫീസിന് മുന്നിൽ അനിശ്ചിത കാല നിരാഹാര സമരം നടത്തുകയാണ്.
സംഘടന രൂപീകരിച്ചതിന്റെ പേരിൽ പ്രതികാര നടപടിയെന്നോണം യൂണിയൻ അംഗങ്ങളായ സിജിൻ മാത്യു മുരിക്കാശേരി ബ്രാഞ്ച്, സന്ധ്യ.കെ മുരിക്കാശ്ശേരി ബ്രാഞ്ച്, തോമസ് മാത്യു പൂക്കോട്ടുംപാടം ബ്രാഞ്ച് ,’ എന്നിവരെ അകാരണമായി ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരിക്കുകയാണ്. സംഘടനയിൽ അംഗങ്ങളായി എന്ന ഒറ്റ കാരണത്താൽ ജീവനക്കാർക്ക് അർഹമായ ആനുകൂല്യങ്ങളായ “വാർഷിക ഇൻക്രിമെന്റ് , വേരിയബിൾ പേ” , എന്നിവ നിഷേധിച്ചിരിക്കുകയാണ് . യൂണിയൻ നേതാക്കാൻ മാരെ കള്ള കേസിൽ കുടുക്കി അടക്ക നടപടി സ്വീകരിച്ച് യൂണിയനെ ഇല്ലാതാക്കാനുള്ള മാനേജ്മെന്റിന്റെ മോഹം ജനാധ്യപത്യ വിരുദ്ധമാണ് . കേരളം പോലുള്ള സംസ്ഥാനത്ത് സ്വകാര്യ’ ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിൻകോർപ്പിൽ ട്രേഡ്’ യൂനിയൻ പ്രവർത്തനം അനുവദിക്കില്ല എന്ന നിലപാട് ഒരു കാരണ വശാലും അംഗീകരിക്കാൻ കഴിയില്ല. തൊഴിലാളികൾ നടത്തുന്ന ന്യായമായ സമരത്തിന് എല്ലാ വിഭാഗം ജീവനക്കാരുടെയും , പുരോഗമന പ്രസ്ഥാനങ്ങളുടെയും പൂർണ്ണ പിന്തുണ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.
തൊഴിലാളികൾ ഉന്നയിച്ച ആവശ്യങ്ങൾ പരിഹരിക്കാൻ സംസ്ഥാനത്തിന്റെ തൊഴിൽ വകുപ്പിന്റെ തലവനായ ‘ലേബർ കമ്മീഷണർ അനുരഞ്ജന ചർച്ചകൾ 5 തവണ നടത്തിയിട്ടും അതിൽ ഒരു തീരുമാനം പോലും അംഗീകരിക്കാൻ മാനേജ്മെന്റ് തയ്യാറാകാത്തത് ദാർഷ്ഠ്യ മാണ്. ഇതിനു മുമ്പിൽ മുട്ടുമടക്കാൻ സംഘടിത തൊഴിലാളി’ പ്രസ്ഥാനം സന്നദ്ധമല്ല.
മുത്തൂറ്റ് ഫിൻകോർപ്പ് എന്ന സ്ഥാപനത്തിന്റെ ഇന്നത്തെ വളർച്ചയിൽ തൊഴിലാളികൾ വഹിച്ച പങ്ക് വളരെ വലുതാണ്. തുടർന്നും സ്ഥാപനത്തിന്റെ സുഗമമായ നടത്തിപ്പിനും വളർച്ചയ്ക്കും തൊഴിലാളി കളുടെ ഭാഗത്തു നിന്നും ആത്മാർത്ഥമായ സഹകരണം തുടർന്നും ഉണ്ടാകുമെന്നും , തൊഴിലാളികളുടെ ആവശ്യങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാൻ മാനേജ്മെന്റ് സന്നദ്ധമാകണമെന്നും സി.ഐ. ടി.യു സംസ്ഥാന സെക്രട്ടറി വി.ശിവൻകുട്ടി ആവശ്യപ്പെട്ടു.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം, അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ...

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

Popular this week