25.9 C
Kottayam
Saturday, September 28, 2024

സിദ്ദിഖിനോടും ലാലിനോടുമുള്ള ദേഷ്യം പലരും എന്നോട് തീർത്തു; സൂപ്പർസ്റ്റാർ ആവാഞ്ഞതിന് കാരണമെന്തെന്ന് മുകേഷ്

Must read

കൊച്ചി:മലയാള സിനിമയിൽ വർഷങ്ങളായി സജീവമായി തുടരുന്ന നടനാണ് മുകേഷ്. നായക വേഷം, സഹനായക വേഷം, കോമഡി, വില്ലൻ വേഷം തുടങ്ങിയവ എല്ലാം മുകേഷ് തന്റെ കരിയറിൽ ചെയ്തിട്ടുണ്ട്. ചെറുതും വലുതുമായ ഒട്ടനവധി വേഷങ്ങൾ ചെയ്ത നടന്റെ കരിയർ പലപ്പോഴും മറ്റ് നടൻമാരിൽ നിന്ന് വ്യത്യസ്തമാണ്.

​സിദ്ദിഖ് ലാൽ സംവിധാനം ചെയ്ത ​ഗോഡ്ഫാദറിൽ നായക വേഷമാണ് മുകേഷ് ചെയ്തത്. ഇവരുടെ തന്നെ റാംജി റാവു സ്പീക്കിം​ഗിലും. രണ്ട് സിനിമകളും വമ്പൻ ഹിറ്റ് ആയിരുന്നു. ഇതിന് ശേഷം നടൻ നായക നിരയിൽ തന്നെ തുടർന്നില്ല.

സിദ്ദിഖിന്റെ തന്നെ ഹിറ്റ്ലറിൽ മമ്മൂട്ടി ആയിരുന്നു നായകൻ. ഈ സിനിമയിൽ താരതമ്യേന ചെറിയ വേഷത്തിൽ മുകേഷ് എത്തി. കരിയറിൽ നിരവധി തവണ മുകേഷിന് ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. അതിനാൽ തന്നെ നായക നടൻ എന്ന ലേബൽ മുകേഷിന് പലപ്പോഴും വന്നിട്ടില്ല.

സൂപ്പർ ഹിറ്റുകളുടെ ഒരു നിര തന്നെ മുകേഷിന് സ്വന്തമായി അവകാശപ്പെടാനുണ്ട്. ഒപ്പം അഭിനയിച്ച പല താരങ്ങളും പിന്നീട് സൂപ്പർ സ്റ്റാറുകൾ ആവുകയും ചെയ്തു. എന്നാൽ മുകേഷിന്റെ കരിയർ ​ഗ്രാഫ് നായകൻ, സഹ നടൻ വേഷങ്ങളിലൂടെ ഉയർന്നും താഴ്ന്നും പോയിക്കൊണ്ടിരുന്നു.

മുമ്പൊരിക്കൽ മുകേഷ് തന്നെ ഇക്കാര്യം സംസാരിച്ചിരുന്നു. മനോരമയുമായുള്ള അഭിമുഖത്തിൽ സംസാരിക്കവെ ആണ് മുകേഷ് ഇതേപറ്റി സംസാരിച്ചത്.

‘ഒരുപാട് പേർ എന്നോട് ചോദിക്കും. എന്താണ് സൂപ്പർ സ്റ്റാർ ആവാതിരുന്നത് എന്ന്. ഞാൻ കുറേയൊക്കെ ആലോചിച്ചു. എന്താണ് അങ്ങനെയെന്ന്. ഒപുപക്ഷെ റോളുകൾ അങ്ങോട്ട് ചോദിച്ചിട്ടില്ലായിരിക്കും. പക്ഷെ കിട്ടുന്ന റോളിൽ ആത്മാർത്ഥമായി പ്രവർത്തിക്കുന്ന ആളാണ്. പിന്നീട് എനിക്കത് മനസ്സിലായി. സിദ്ദിഖ്-ലാലിനോടുള്ള ദേഷ്യമാണ് ബാക്കിയുള്ള സംവിധായകരും പ്രാെഡ്യൂസർമാരും എന്റെ പുറത്ത് കൊണ്ടു വെച്ചത്. കാര്യം ഇവരുടെ പടം ഇറങ്ങുമ്പോൾ ബാക്കിയെല്ലാം പൊളിയുന്നു’

‘നാണക്കേട് ആയാലും ശരി വ്യവസായമുള്ളത് കൊണ്ട് ഇവരുടെ റിലീസ് അനുസരിച്ച് സിനിമകൾ മാറ്റിവെക്കുന്നു. എന്നെക്കാണുമ്പോൾ പലരും പറയുമായിരുന്നു, ഇപ്പോൾ നിങ്ങളെ മതിയെന്ന്. ആ കാലഘട്ടത്തിൽ പ്രധാന പടങ്ങൾ എടുക്കുന്നവർ ഒന്നും തന്നെ നമ്മളെ ഹീറോ ആയിട്ടോ പ്രധാനപ്പെട്ട വേഷം തരാനോ തയ്യാറായില്ല,’ മുകേഷ് പറഞ്ഞതിങ്ങനെ. സിനിമയ്ക്കൊപ്പം രാഷ്ട്രീയത്തിലും കൈവെച്ച മുകേഷ് ഇന്ന് കൊല്ലം എംഎൽഎ ആണ്.

സിനിമാ ലോകത്ത് വളരെ അടുത്ത സൗഹൃദങ്ങൾ ഉള്ള വ്യക്തിയാണ് മുകേഷ്. മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ താരങ്ങളുടെ ഒപ്പം നിരവധി സിനിമകളിൽ അഭിനയിച്ച മുകേഷിന് ഇവരുമായെല്ലാം സൗഹൃദമുണ്ട്. സിനിമാ ലോകത്തെ പഴ. കഥകളിൽ പലതും മുകേഷിലൂടെയാണ് പ്രേക്ഷകർ അറിയാറ്. സിനിമകൾക്ക് പുറമെ ടെലിവിഷനിൽ വിവിധ ഷോകളിലും മുകേഷ് എത്തിയിട്ടുണ്ട്.

ബഡായി ബം​ഗ്ലാവ് എന്ന ഷോയിലാണ് ‌‌മുകേഷിന്റെ സിനിമാ കഥ പറച്ചിലിനെ പ്രേക്ഷകർ കൂടുതൽ അടുത്തറിഞ്ഞത്. ഇപ്പോൾ മുകേഷ് സ്പീക്കിം​ഗ് എന്ന തന്റെ യൂട്യൂബ് ചാനലിലും ഇദ്ദേഹം സിനിമാ കഥകൾ പറയുന്നു. ഓരോ എപ്പിസോഡിലും പഴയ കാല താരങ്ങളെക്കുറിച്ചും പഴയ ഷൂട്ടിം​ഗ് അനുഭവങ്ങളുമെല്ലാം മുകേഷ് പങ്കുവെക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

നെഹ്‌റു ട്രോഫി:കാരിച്ചാൽ ചുണ്ടൻ ജലരാജാവ്‌;ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കപ്പ് സ്വന്തമാക്കി കാരിച്ചാൽചുണ്ടൻ. തുടർച്ചയായി അഞ്ചു വർഷമായി കപ്പ് നേടുന്ന ആദ്യക്ലബ്ബായി മാറിയിരിക്കുകയാണ് പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബ്. ആവേശോജ്ജ്വലമായ മത്സരത്തിന് ശേഷമാണ് കാരിച്ചാൽ ചുണ്ടൻ വീണ്ടും കപ്പിൽ മുത്തമിട്ടത്. ഉച്ചയ്ക്ക്...

Popular this week