24.5 C
Kottayam
Friday, June 5, 2026

വെള്ളം ചോദിച്ചെത്തിയത് മരിച്ച സ്ത്രീ; പേടിപ്പെടുത്തുന്ന അനുഭവകഥയുമായി മോഹൻലാൽ !

Must read

കൊച്ചി:ബിഗ് ബോസ് മൂന്നാം സീസണിലെ പന്ത്രണ്ടാം ആഴ്ച കുറെ കഥകളിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത് .ഇപ്പോൾ ബിഗ് ബോസ് വീട് 84 ദിവസമാണ് വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നത് . മറ്റ് എപ്പിസോഡുകളിൽ നിന്നൊക്കെ വളരെ വ്യത്യസ്തമായി വളരെ രസകരമായ ആഴ്ചയായിരുന്നു ബിഗ് ബോസ് മത്സരാർത്ഥികൾക്ക് ഈ ആഴ്ച കിട്ടിയത്. വലിയ വഴക്കുകൾ ഹൗസിൽ നടന്നില്ലെങ്കിലും പൊട്ടിത്തെറിയുടെ വക്കിലൂടെയാണ് മത്സരാർഥികൾ കടന്നു പോയത്. ചെറിയ പിണക്കങ്ങളും വഴക്കുകളും പതിവുപോലെ ഹൗസിലുണ്ടായിരുന്നു.

ഭയാനകമായ ഭാർഗ്ഗവിനിലയം ടാസ്ക്കിനായിരുന്നു ഇന്നലെ തിരശീല വീണത് . മോഹൻലാൽ എത്തിയ എപ്പിസോഡിലാണ് യഥാർഥ പ്രതിയെ കണ്ടെത്തിയത്. കഴിഞ്ഞ വാരം മത്സരാർഥികൾ തങ്ങൾക്ക് നേരിടേണ്ടി വന്ന പ്രേതാനുഭവം തുറന്നുപറഞ്ഞിരുന്നു . മോഹൻലാൽ എത്തിയ വാരാന്ത്യം എപ്പിസോഡിൽ ഇതിനെ കുറിച്ച് ചോദിക്കുകയും ചെയ്തിരുന്നു. കൂടാതെ അദ്ദേഹം തന്റെ സുഹൃത്ത് പറഞ്ഞ കഥ പറയുകയും ചെയ്തിരുന്നു.

തനിക്ക് നേരിട്ട് നിരവധി അനുഭവങ്ങൾ ഉണ്ടെന്നും എന്നാൽ അതൊന്നും ഞാൻ ഇവിടെ പറയുന്നില്ലെന്ന് പറഞ്ഞുകൊണ്ടാണ് സുഹൃത്തിന്റെ അനുഭവം വെളിപ്പെടുത്തിയത്. തന്റെ സുഹത്ത് തന്നോട് പറ‍ഞ്ഞ കഥയാണിതെന്ന് പറഞ്ഞു കൊണ്ടാണ് നടൻ ആ കഥ വെളിപ്പെടുത്തിയത്. മോഹൻലാലിന്റെ വാക്കുകൾ ഇങ്ങനെ…

ചെന്നൈയിൽ നിന്ന് നാട്ടിലേയ്ക്ക് തീവണ്ടിയിൽ വരുകയായിരുന്നു. അദ്ദേഹം ഏസി കോച്ച് ആയിരുന്നു. ഏകദേശം രാത്രിയായിക്കാണും. അപ്പോൾ ആരോ വാതിലിൽ വന്ന് മുട്ടി.വാതിൽ തുറന്നു നോക്കിയപ്പോൾ ഒരു സ്ത്രീയെ ആയിരുന്നു അത്. വട്ട കണ്ണടയും പച്ച സാരിയുമായിരുന്നു അവർ ധരിച്ചിരുന്നത്.

- Advertisement -

മുടി ബോബ് ചെയ്തിരുന്നു. ഈ സ്ത്രീ കുറച്ച് വെള്ളം ചോദിച്ചു. അദ്ദേഹം വെള്ളം എടുത്തിട്ട് വന്നപ്പോൾ ആളെ കാണുന്നില്ല. പുറത്തൊക്കെ നോക്കി. എന്നാൽ അവിടെ ആരേയും കണ്ടില്ല. റൂമിന്റെ പുറത്ത് ഇറങ്ങി നോക്കിയപ്പോൾ എല്ല കൂപ്പയും അടച്ചിട്ടിരിക്കുകയാണ് . അവിടത്തെ വെസ്റ്റിബ്യൂളൊക്കെ അടച്ചിട്ടിരിക്കുകയാണ്. അങ്ങനെ ഒരാൾക്ക് അവിടെ വരാൻ കഴിയില്ല.

- Advertisement -

അദ്ദേഹം ആരൊടെങ്കിലും ഇത് പറയാമാല്ലോ എന്ന് കരുതി പുറത്തിറങ്ങിയപ്പോൾ ലാസ്റ്റ് കൂപ്പയിൽ ഒരു വെളിച്ചം കണ്ടു. അദ്ദേഹം വാതിലിൽ മുട്ടി. തുറന്ന് നോക്കിയപ്പോൾ അതിനുള്ളിൾ ഒരാൾ ഉണ്ട്. കണ്ണാടിയൊക്കെ വെച്ച് അൽപം പ്രായമുള്ള മനുഷ്യനാണ്. അദ്ദേഹത്തിനോട് കാര്യം തിരക്കി. സാർ മാത്രമാണോ ഈ കൂപ്പയിൽ ഉള്ളത് എന്ന് ചോദിച്ചു. അപ്പോൾ അതെ എന്താണ് കാര്യമെന്ന് കൂപ്പയിലുണ്ടായിരുന്ന ആൾ ചോദിച്ചു. ആദ്യം കാര്യ പറഞ്ഞില്ല. പിന്നീട് സുഹൃത്ത് കണ്ട കാര്യം പറയുകയായിരുന്നു.

കുറച്ച് സമയം കൂപ്പയിൽ ഉണ്ടായിരുന്ന ആൾ ഒന്ന് ആലോചിച്ചതിനെ ശേഷം മുടിയൊക്കെ ബോബ് ചെയ്ത സ്ത്രീ ആണോ എന്ന് ചോദിച്ചു. കണ്ണാടി ധരിച്ച് പച്ച സാരിയാണോ ഉടുത്തിരിക്കുന്നതെന്നും ചോദിച്ചു. സുഹൃ‍ത്ത് അതെ എന്ന് പറഞ്ഞു. കൂപ്പയിൽ ഉണ്ടായിരുന്ന ആൾ കുറെ സമയം നേക്കിയിരുന്നതിന് ശേഷം പറഞ്ഞു. അത് എന്റെ ഭാര്യയാണ്. എന്നിട്ട് എവിടെയെന്ന് സുഹൃത്ത് മറു ചോദ്യം ചേദിച്ചു.

ഭാര്യ മരിച്ചു പോയെന്നും മദ്രാസിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് ബോഡി കൊണ്ട് വരുകയാണെന്നും തീവണ്ടിയിൽ മൃതദേഹം ഉണ്ടെന്നും അയാൾ പറഞ്ഞു. ബ്രേക്ക് വാനിലാണ് ബേഡി വെച്ചിരുന്നത്.‌ മത്സരാർത്ഥികളെല്ലാം കഥ ആസ്വദിക്കുകയും ആശ്ചര്യപ്പെടുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week