24.8 C
Kottayam
Friday, June 5, 2026
No menu items!

‘അതൊന്നും വല്ല്യകുഴപ്പമൊന്നുമില്ല, കടുത്ത ഭാഷയായെന്നേ ഉള്ളൂ’ഡീനും പി.ജെ. കുര്യനുമെതിരായ പരാമര്‍ശങ്ങളില്‍ ഉറച്ച് എം.എം മണി

Must read

ഇടുക്കി: ഇടുക്കി എം.പിയും യു.ഡി.എഫ്. സ്ഥാനാര്‍ഥിയുമായ ഡീന്‍ കുര്യാക്കോസിനെതിരായ അധിക്ഷേപ പരാമർശത്തിൽ ഉറച്ച് മുന്‍മന്ത്രി എം.എം. മണി എം.എല്‍.എയും എം.പി ആയിരുന്നപ്പോൾ ഒന്നും ചെയ്യാതിരിന്നതുകൊണ്ടാണ് ഡീനിനെതിരെ അങ്ങനെ പറഞ്ഞതെന്നും കടുത്ത ഭാഷയായിപോയെന്നേ ഉള്ളൂവെന്നും മണി വ്യക്തമാക്കി. ഇടുക്കിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എംപി എന്ന നിലയിൽ ഇവിടെ എന്തങ്കിലും ചെയ്തത് ജോയ്സ് ജോർജും എം.എം. ലോറൻസും മാത്രമാണെന്ന് മണി പറഞ്ഞു. ബാക്കി പി.ജെ. കുര്യൻ അടക്കമുള്ളവർ പോയി ചെയ്തത് എന്താണെന്ന് അറിയാമല്ലോ? കോൺ​ഗ്രസിൽനിന്ന് ആരെല്ലാം പോയെന്നും തരി ഇല അനങ്ങുന്ന എന്തെങ്കിലും ഇവിടെ ചെയ്തോയെന്നും മണി ചോദിച്ചു. ഡീന്‍ കുര്യാക്കോസിനെതിരായ പ​ദപ്രയോ​ഗം ശരിയായോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ‘അതൊന്നും വല്ല്യ കുഴപ്പമൊന്നുമില്ല’ എന്നായിരുന്നു മണിയാശാന്റെ മറുപടി.

ഡീന്‍ കുര്യാക്കോസിനും മുന്‍ എം.പി. പി.ജെ. കുര്യനുമെതിരെ കഴിഞ്ഞദിവമാണ് എം.എം. മണി വ്യക്തിഅധിക്ഷേപ പരാമര്‍ശം നടത്തിയത്. ഡീന്‍ കുര്യാക്കോസ് ഷണ്ഡനാണെന്നും പി.ജെ. കുര്യന്‍ പെണ്ണുപിടിയനാണെന്നുമായിരുന്നു എം.എം. മണിയുടെ പരാമര്‍ശം.

എം.എം. മണിയുടെ വിവാദ പരാമർശം:
ഹോ, പൗഡറൊക്കെ പൂശി ഒരാളുടെ ഫോട്ടോ വെച്ചിട്ടുണ്ട് ഇപ്പോ, ഡീന്‍. ശബ്ദിച്ചോ, ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും, അതല്ലേ. ശബ്ദിച്ചിട്ടുണ്ടോ ഈ കേരളത്തിനുവേണ്ടി? പാര്‍ലമെന്റില്‍ ശബ്ദിച്ചോ, പ്രസംഗിച്ചോ? എന്തുചെയ്തു, ചുമ്മാതെ വന്നിരിക്കുകയാ പൗഡര്‍ പൂശി. ബ്യൂട്ടി പാര്‍ലറില്‍ കയറി വെള്ളപൂശി പടവുമെടുത്ത്, ജനങ്ങളോടൊപ്പം നിക്കാതെ, ജനങ്ങള്‍ക്കുവേണ്ടി ശബ്ദിക്കാതെ, വര്‍ത്തമാനം പറയാതെ, ഷണ്ഡന്‍, അല്ലേ?

- Advertisement -

കഴിഞ്ഞകുറി വോട്ടുചെയ്തവരൊക്കെ അനുഭവിച്ചോ. ഇനിയും വന്നിരിക്കുകയാ, ഞാനിപ്പോ ഉണ്ടാക്കാം, ഒലത്താം ഒലത്താം എന്നും പറഞ്ഞ്. നന്നായി ഒലത്തിക്കോളും. നന്നാക്കും ഇപ്പോ. അതുകൊണ്ടുണ്ടല്ലോ, കെട്ടിവെച്ച കാശുകൊടുക്കാന്‍ പാടില്ല, നീതിബോധം ഉള്ളവരാണേല്‍.
അതിനുമുമ്പുണ്ട്, പി.ജെ. കുര്യന്‍. കുര്യന് വേറെ പണിയായിരുന്നു, പെണ്ണുപിടി. എന്തെല്ലാം കേസാണുണ്ടായത്? എല്ലാം നമ്മള്‍ മറന്നോ?

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week