25.5 C
Kottayam
Friday, June 5, 2026

കൂടുതൽ അധ്യാപകർക്കെതിരെ പീഡന പരാതിയുമായി വിദ്യാർത്ഥിനികൾ, മീ ടൂ വെളിപ്പെടുത്തലിൽ ഞെട്ടി തമിഴകം

Must read

ചെന്നൈ: വിദ്യാർഥികളോട് അശ്ലീലമായി പെരുമാറിയതിന് ചെന്നൈ പദ്മശേഷാദ്രി ബാലഭവൻ സ്കൂളിലെ അധ്യാപകനെ അറസ്റ്റ് ചെയ്തതോടെ കൂടുതൽ പരാതികളുമായി മറ്റു സ്കൂളുകളിൽനിന്നുള്ള വിദ്യാർഥികളും രംഗത്ത്. കൂടുതലും പൂർവവിദ്യാർഥികളാണ് ഇൻസ്റ്റഗ്രാമിലൂടെയും മറ്റു സാമൂഹിക മാധ്യമങ്ങളിലൂടെയും മീ ടൂ വെളിപ്പെടുത്തലുകൾ നടത്തുന്നത്.

പദ്മശേഷാദ്രി ബാലഭവനിലെ അധ്യാപകൻ ജി. രാജഗോപാലനെ പോക്സോ പ്രകാരമാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇയാൾക്കെതിരേ ഒരു വിദ്യാർഥിനി ലൈംഗിക പീഡനപരാതി ഉന്നയിച്ചതോടെ നിരവധി വിദ്യാർഥിനികൾ അനുഭവങ്ങൾ വെളിപ്പെടുത്തി രംഗത്തെത്തുകയായിരുന്നു. ഇത്തരം സംഭവങ്ങളുടെ സ്ക്രീൻ ഷോട്ടുകളും വ്യാപകമായി പ്രചരിച്ചു. ഇതേ സ്കൂളിലെ മറ്റു ചില അധ്യാപകർക്കെതിരേയും പരാതികളുണ്ടായി.

ചെന്നൈയിലെത്തന്നെ മറ്റൊരു പ്രമുഖ സ്കൂളായ ചെട്ടിനാട് വിദ്യാശ്രമത്തിലെ പൂർവവിദ്യാർഥികളും ഇൻസ്റ്റഗ്രാമിൽ അധ്യാപകരുടെ ലൈംഗിക പീഡനത്തെക്കുറിച്ചും മോശം പെരുമാറ്റത്തെക്കുറിച്ചും വെളിപ്പെടുത്തി രംഗത്തെത്തി. മൂന്ന് അധ്യാപകരുടെ പേരിലാണ് പ്രധാനമായും പരാതി. കായിക അധ്യാപകനാണ് ഇതിലൊരാൾ. ക്ലാസ് മുറിക്കകത്തും പുറത്തും പല തരത്തിലുള്ള ഉപദ്രവങ്ങൾ നടത്തിയിട്ടുണ്ടെന്ന് വിദ്യാർഥിനികൾ വെളിപ്പെടുത്തി. മോശമായി പെരുമാറുന്ന മറ്റു ചില അധ്യാപകരുടെ വിവരങ്ങളും പങ്കുവെച്ചു. പരാതികൾ പലപ്പോഴും സ്കൂൾ മാനേജ്മെന്റ് ഗൗരവത്തോടെ കണ്ടില്ലെന്നും അധ്യാപകരെ വെറുതെ തെറ്റിദ്ധരിക്കുന്നതാണെന്നുള്ള ഉപദേശമാണ് നൽകാറുള്ളതെന്നും ചില വിദ്യാർഥിനികൾ ആരോപിച്ചു.

1990-കളിലും 2000-ത്തിലുമൊക്കെ സ്കൂളിൽ പഠിച്ചവരും ഇപ്പോൾ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. വിദ്യാഭ്യാസ യോഗ്യത മാത്രം കണക്കിലെടുത്ത് അധ്യാപക നിയമനം നടത്തരുതെന്നും സ്വഭാവഗുണവും മുൻകാല വിവരങ്ങളും അടക്കം മനസ്സിലാക്കണമെന്നും വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾ പറയുന്നു.

- Advertisement -

വിദ്യാർഥിനികൾക്ക് നേരേ അധ്യാപകൻ ലൈംഗികാതിക്രമം കാട്ടിയ സംഭവത്തിൽ സ്കൂൾ അധികൃതരെ ശിശുക്ഷേമസമിതി ചോദ്യംചെയ്യും. കെ.കെ. നഗർ പത്മശേഷാദ്രി ബാലഭവൻ സ്കൂൾ പ്രിൻസിപ്പൽ ഗീത ഗോവിന്ദരാജൻ, ഡീൻ ഷീല രാജേന്ദ്രൻ എന്നിവരോട് 31-ന് ചോദ്യംചെയ്യലിന് ഹാജരാകാൻ ജില്ലാ ശിശുക്ഷേമസമിതി ആവശ്യപ്പെട്ടു. സംഭവത്തിൽ വിശദമായ അന്വേഷണംനടത്താൻ ദേശീയ ബാലാവകാശകമ്മിഷൻ നിർദേശം നൽകിയതിനെത്തുടർന്നാണ് നടപടി. കേസിലെ പ്രതിയായ അധ്യാപകൻ രാജഗോപാലനെതിരേ പോലീസ് കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്.

- Advertisement -

സ്കൂൾ അധികൃതരെ ചോദ്യംചെയ്ത പോലീസ് ഓൺലൈൻ ക്ലാസുകൾ നടത്തുന്നതുസംബന്ധിച്ച തെളിവ് ശേഖരിച്ചു. ഓൺലൈൻ ക്ലാസുകൾ നടത്തുന്നതിന് ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളുടെ വിവരങ്ങൾ, റെക്കോഡ്ചെയ്ത വീഡിയോകൾ, മറ്റ് രേഖകൾ എന്നിവ നൽകാൻ സ്കൂൾ അധികൃതരോട് ആവശ്യപ്പെട്ടു.മുമ്പ് വിദ്യാർഥിനികളുടെ പരാതി ലഭിച്ചിട്ടും നടപടിയെടുത്തില്ലെന്ന ആരോപണത്തെ കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്.

സംഭവത്തിൽ പ്രതിഷേധിച്ച മക്കൾ നീതിമയ്യം നേതാവ് കമൽഹാസൻ പ്രത്യേക സമിതി രൂപവത്കരിച്ച് അന്വേഷണം നടത്തണമെന്നും ജാതി ആരോപണത്തിലൂടെ ശ്രദ്ധ മാറ്റരുതെന്നും ആവശ്യപ്പെട്ടു. മറ്റ് സ്കൂളുകളിലും സമാനമായ സംഭവങ്ങൾ നടന്നിട്ടുള്ളതായും പറയപ്പെടുന്നുണ്ടെന്നും ഇതേക്കുറിച്ചും അന്വേഷണം നടത്തണമെന്നും കമൽ ആവശ്യപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week