24.8 C
Kottayam
Thursday, June 4, 2026

സ്ത്രീകളുടെ പേരില്‍ ലോഡ്ജില്‍ മുറിയെടുത്ത് എംഡിഎംഎ വില്‍പ്പന; കോഴിക്കോട് യുവതിയും സംഘവും അറസ്റ്റിൽ

Must read

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ രാസലഹരി വില്‍പ്പന നടത്തിയിരുന്ന മൂന്നംഗ സംഘത്തെ പോലിസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ ബീച്ച്, റെയില്‍വേ സ്റ്റേഷന്‍, പുതിയ സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ വന്‍തോതില്‍ ലഹരിമരുന്നു വില്‍പന നടത്തിവന്ന രണ്ടു യുവാക്കളും യുവതിയുമാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും 108.28 ഗ്രാം എംഡിഎംഎ പോലിസ് പിടിച്ചെടുത്തു. ഇരിങ്ങാടന്‍പള്ളിയിലെ ലോഡ്ജില്‍ നിന്നുമാണ് യുവതിയേയും സംഘത്തെയും പോലിസ് അറസ്റ്റ് ചെയ്തത്.

ബേപ്പൂര്‍ തമ്പി റോഡ് അയോധ്യ ഹൗസില്‍ കെ.വി.അമല്‍ കുമാര്‍ (30), പയ്യാനക്കല്‍ പുളിക്കല്‍തൊടി ദിയ മിര്‍ഷ വീട്ടില്‍ എ.ടി.ഷാഹുല്‍ ഹമീദ് (26) പെരുവണ്ണാമുഴി ആവടുക്ക പന്തിരിക്കര മീത്തല്‍ വീട്ടില്‍ കമ്യക റീജു(21) എന്നിവരെയാണ് അസിസ്റ്റന്റ് കമ്മിഷണര്‍ അബ്ദുള്‍ കരീമിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘവും ചേവായൂര്‍ പൊലീസും ചേര്‍ന്ന് പിടികൂടിയത്. ഇരിങ്ങാടന്‍ പള്ളിയിലെ സ്വകാര്യ ലോഡ്ജില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ വലയിലായത്. കുറച്ചു ദിവസങ്ങളായി ഇവര്‍ ഡാന്‍സാഫിന്റെ നിരീക്ഷണത്തിലായിരുന്നു.

- Advertisement -

വിദ്യാര്‍ത്ഥികളെയും യുവാക്കളെയും ലക്ഷ്യം വെച്ചാണ് സംഘം വന്‍തോതില്‍ എംഡിഎംഎ വില്‍പ്പന നടത്തിയിരുന്നത്്. പിടിയിലായ അമല്‍ മുന്‍പും എംഡിഎംഎ കേസില്‍ ഉള്‍പ്പെട്ട ആളാണ്. അമലിന്റെ പേരില്‍ മാറാട്, ബേപ്പൂര്‍, പന്നിയങ്കര, മെഡിക്കല്‍ കോളജ്, നല്ലളം പൊലീസ് സ്റ്റേഷനുകളിലായി ലഹരിമരുന്ന് ഉപയോഗിച്ചതിനും പൊതുസ്ഥലത്ത് മദ്യം കഴിച്ചതിനും മദ്യപിച്ചു വാഹനം ഓടിച്ചതിനുമായി പന്ത്രണ്ടോളം കേസുകളുണ്ട്. യുവതിയുടെ പേരിലാണ് ഇവര്‍ ലോഡ്ജില്‍ മുറിയെടുത്തതെന്ന് പൊലീസ് പറഞ്ഞു.

- Advertisement -

ഈ മാസം 17 മുതല്‍ ഇരിങ്ങാടന്‍ പള്ളിക്കു സമീപമുള്ള ലോഡ്ജില്‍ താമസിച്ചുവന്ന ഇവരുടെ ദേഹപരിശോധന നടത്തിയപ്പോഴാണ് അമല്‍ ധരിച്ച ട്രാക്ക് സ്യൂട്ടില്‍ രണ്ട് പ്ലാസ്റ്റിക് സിപ് ലോക്ക് കവറുകളില്‍ സൂക്ഷിച്ച എംഡിഎംഎ കണ്ടെത്തിയത്. തുടര്‍ന്ന് ഷാഹുല്‍ ഹമീദ് ധരിച്ച കാര്‍ഗോ പാന്റ്‌സിന്റെ പോക്കറ്റില്‍ നിന്ന് ഒരു പ്ലാസ്റ്റിക് സിപ് ലോക്ക് കവറില്‍ സൂക്ഷിച്ച എംഡിഎംഎയും പിടികൂടി. രാമനാട്ടുകര സ്വദേശിയായ ഹബീബ് എന്ന ആളില്‍ നിന്ന് രണ്ടര ലക്ഷം രൂപയ്ക്ക് 125 ഗ്രാം എംഡിഎംഎ വാങ്ങിയിരുന്നതായും ഷാഹുല്‍ ഹമീദിനെയും ഗഫൂര്‍ എന്നു പേരുള്ള മറ്റൊരാള്‍ വഴിയും ഇത് ചില്ലറ വില്‍പന നടത്തി വരികയായിരുന്നുവെന്നും രാഹുല്‍ ചോദ്യംചെയ്യലില്‍ വെളിപ്പെടുത്തി.

- Advertisement -

നഗരത്തിലെ വിവിധ ലോഡ്ജുകളില്‍ യുവതികളുടെ പേരില്‍ റൂം എടുത്ത് താമസിച്ച് എംഡിഎംഎ ചെറിയ പാക്കറ്റുകള്‍ ആക്കി വില്‍പന നടത്തുന്നതാണ് അമലിന്റെ രീതി. ഇവരുടെ ഫോണുകളും ബാങ്ക് അക്കൗണ്ടുകളും ചേവായൂര്‍ പൊലീസ് പരിശോധിക്കുകയാണ്. ഇവരില്‍ നിന്ന് മറ്റു ചില ലഹരി വില്‍പനക്കാരുടെ വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. ചേവായൂര്‍ പൊലീസ് ഇവരെ നിരീക്ഷിച്ചു വരികയാണ്. പത്ത് ഗ്രാം എംഡിഎംഎ 25,000 രൂപയ്ക്കാണ് വിറ്റിരുന്നത്.

ഡാന്‍സാഫ് എസ്‌ഐ മനോജ് എടയടത്ത്, എഎസ്‌ഐ കെ.അഖിലേഷ്, എസ്സിപിഒ സുനോജ്, സിപിഒമാരായ സരുണ്‍കുമാര്‍, ദിനീഷ്, തൗഫീഖ്, മഷ്ഹൂര്‍, അതുല്‍, അഭിജിത്ത്, ചേവായൂര്‍ പൊലീസ് സ്റ്റേഷന്‍ എസ്‌ഐമാരായ വി.കെ.ഏലിയാസ്, എ.വി.ബിജു, എഎസ്‌ഐ മാരായ, ഇ.ജമീല, എം.വി.ജയശ്രീ, സിപിഒമാരായ പി.ശ്രുതി, ഫസല്‍ എന്നിവര്‍ അടങ്ങിയ സംഘം ആണ് പ്രതികളെ പിടികൂടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week