25.5 C
Kottayam
Friday, September 27, 2024

‘കഞ്ചാവ് വളർത്താം, കൈവശം വയ്ക്കാം’; നിയമവിധേയമാക്കാൻ ജർമനി, കരട് നിയമത്തിന് അംഗീകാരം

Must read

ബർലിൻ: വിനോദാവശ്യത്തിന് ചെറിയ അളവില്‍ കഞ്ചാവ് വളർത്തുന്നതിനും കൈവശം വയ്ക്കുന്നതും നിയമവിധേയമാക്കുന്നതിനുള്ള കരട് നിയമത്തിന് ജര്‍മൻ സർക്കാർ കഴിഞ്ഞ ദിവസം അംഗീകാരം നൽകി. പ്രതിപക്ഷത്തിന്റെ എതിർപ്പിനെയും ജഡ്ജിമാരുടെ വിമര്‍ശനത്തെയും മറികടന്നാണ് സർക്കാർ കരട് നിയമത്തിന് അംഗീകാരം നൽകിയത്. മുതിർന്നവർക്ക് 25 ഗ്രാം വരെ കഞ്ചാവ് കൈവശം വയ്ക്കാനോ പരമാവധി മൂന്ന് ചെടികൾ വളർത്താനോ കള വാങ്ങാനോ അനുവദിക്കുന്നതാണ് പുതിയ ബിൽ.

‘കഞ്ചാവ് ക്ലബ്ബുകൾ’ എന്നറിയപ്പെടുന്ന ഗ്രൂപ്പുകളിൽ ലാഭേച്ഛയില്ലാതെ കഞ്ചാവ് വളർത്താനും അവരുടെ അംഗങ്ങൾക്ക് വിൽക്കാനും അനുമതി നൽകുന്നുണ്ട്. ഈ ഗ്രൂപ്പുകളിൽ 500 അംഗങ്ങൾ വരെയുണ്ടാകാം. എന്നാൽ ഈ അംഗങ്ങൾക്ക് പ്രതിദിനം 25 ഗ്രാമിൽ കൂടുതലും പ്രതിമാസം പരമാവധി 50 ഗ്രാമിൽ കൂടുതലും വിതരണം ചെയ്യാൻ അനുമതിയില്ല. എന്നാൽ പ്രായപൂർത്തിയാകാത്തവർക്ക് കർശനമായ നിരോധനം തുടരുമെന്നും ആരോഗ്യമന്ത്രി കാള്‍ ലൗട്ടര്‍ബാഹ് പറഞ്ഞു.

കഞ്ചാവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ കുറയ്ക്കുക, കരിഞ്ചന്ത തടയുക, ഉപയോക്താക്കളുടെ എണ്ണം കുറയ്ക്കുക എന്നതൊക്കെയാണ് ഈ നിയമത്തിലൂടെ ലക്ഷ്യമെന്ന് ലൗട്ടര്‍ബാഹ് പറഞ്ഞു. ‘ഇതുവരെയുള്ള കഞ്ചാവ് നിയമവിധേയമാക്കാനുള്ള ഏറ്റവും മികച്ച ശ്രമം’ എന്നാണ് ലൗട്ടര്‍ബാഹ് കരട് നിയമത്തെ വിശേഷിപ്പിച്ചത്. ചാന്‍സലര്‍ ഒലാഫ് ഷോള്‍സിന്റെ ത്രികക്ഷി സഖ്യത്തിന്റെ പ്രധാന പദ്ധതിയാണ് പുതിയ കരട് നിയമം.

എന്നാൽ ബില്ലിൽ പ്രതിപക്ഷത്തിന്റെ എതിർപ്പ് രൂക്ഷമാണ്. ഇത് കഞ്ചാവ് ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുമെന്നും പുതിയ നിയമനിർമ്മാണം അധികാരികൾക്ക് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും പ്രതിപക്ഷം പറഞ്ഞു. നിയമം പ്രാബല്യത്തിൽ വന്നാൽ ഇതിനെതിരെ ആളുകൾ കോടതിയെ സമീപിക്കുമെന്നാണ് ജർമന്‍ ജഡ്ജിമാരുടെ അസോസിയേഷന്‍ വിമർശിക്കുന്നത്.

യൂറോപ്പിലെ പല രാജ്യങ്ങളും പരിമിതമായ ഔഷധ ആവശ്യങ്ങൾക്കായി കഞ്ചാവ് നിയമവിധേയമാക്കിയിട്ടുണ്ട്. 2021ല്‍ വിനോദത്തിനായി കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കുന്ന ആദ്യത്തെ യൂറോപ്യന്‍ യൂണിയന്‍ രാജ്യമായി മാള്‍ട്ട മാറിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘ചെങ്കൊടി തൊട്ട് കളിക്കേണ്ട..’തെരുവില്‍ അന്‍വറിന്റെ കോലം കത്തിച്ച് സിപിഎം പ്രകടനം; അവരുടെ മനസ് എനിക്കൊപ്പമെന്ന് അൻവർ

മലപ്പുറം:പിവി അൻവര്‍ എംഎല്‍എക്കെതിരെ തെരുവിലിറങ്ങി സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. മലപ്പുറത്ത് നിലമ്പൂരിലും എടക്കരയിലും സിപിഎമ്മിന്‍റെ നേതൃത്വത്തിൽ പിവി അൻവറിനെതിരെ പ്രതിഷേധ പ്രകടനം നടന്നു.പാര്‍ട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നത്. ചെങ്കൊടി...

കപ്പൽ മുങ്ങാൻ പോകുന്നു; ഇനി ഞാൻ തീപ്പന്തംപോലെ കത്തും, ഒരാളേയും പേടിക്കാനില്ല: പി.വി അൻവർ

മലപ്പുറം: എല്ലാബന്ധവും അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‌ മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. താന്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും ഏറ്റുപറച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കൃത്യമായ അന്വേഷണമെന്ന് അച്ചടിഭാഷയില്‍...

കോൺഗ്രസിലേക്ക് വരാൻ സുധാകരൻ പറഞ്ഞ തടസ്സം അൻവർ ഇന്നലെ നീക്കി,അൻവറിന്റെ പരാതി പാർട്ടി ഗൗരവമായി പരിഗണിച്ചിരുന്നു: എം.വി. ഗോവിന്ദൻ

ന്യൂഡല്‍ഹി: അന്‍വറിന് കോണ്‍ഗ്രസിലേക്കും യുഡിഎഫിലേക്കും കടന്നുവരാന്‍ സുധാകരന്‍ മുന്നോട്ടുവെച്ച തടസ്സം നീങ്ങിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. രാഹുല്‍ ഗാന്ധിക്കെതിരെ അന്‍വര്‍ നടത്തിയ ഡിഎന്‍എ പ്രസ്താവനയില്‍ സംബന്ധിച്ച് വിശദീകരണം നല്‍കിയതും നെഹ്‌റു കുടുംബത്തെ...

മൃതദേഹം അർജുന്റേത് തന്നെ, ഡിഎൻഎ ഫലം പോസിറ്റീവ് ; ഇന്നുതന്നെ കോഴിക്കോട്ടേക്ക്

ഷിരൂർ (കർണാടക): ഷിരൂരിൽ ഗംഗാവലി പുഴയിൽനിന്ന് കണ്ടെടുത്ത മൃതദേഹ ഭാഗങ്ങൾ അർജുന്റേതെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതോടെയാണ് മൃതദേഹം അർജുന്റേതുതന്നെയാണെന്ന് ഔദ്യോഗിക സ്ഥിരീകരണമായത്. മൃതദേഹവുമായി അർജുന്‍റെ കുടുംബാംഗങ്ങൾ ഉടൻ കോഴിക്കോട്ടേക്ക് പുറപ്പെടും.കര്‍ണാടകയിലെ ഷിരൂരില്‍...

അൻവർ പുറത്ത്: എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് എം.വി ഗോവിന്ദൻ

ന്യൂഡല്‍ഹി: പി.വി. അന്‍വറിന് പാര്‍ട്ടിയുമായുള്ള എല്ലാബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അന്‍വറിന്റെ ദുഷ്പ്രചരണങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.അംഗം പോലുമല്ലാത്ത അന്‍വറിനെതിരെ പാര്‍ട്ടി എന്ത്...

Popular this week