27.4 C
Kottayam
Thursday, June 4, 2026

ചാവേറായി തിരക്കഥാകൃത്ത്, സിനിമയ്ക്ക് മുമ്പേ മാമാങ്കം നോവൽ പുറത്ത്

Must read

 

തിരുവനന്തപുരം: ചാവേറുകളുടെ കഥ പറയുന്ന മലയാളത്തിന്റെ മെഗാപ്രൊജക്ടായ മാമാങ്കം സിനിമയുടെ മുന്‍ സംവിധായകനും തിരക്കഥാകൃത്തുമായ സജീവ് പിള്ള മാമാങ്കം എന്ന പേരില്‍ സിനിമയുടെ കഥ നോവല്‍ ആയി പ്രസിദ്ധീകരിച്ചു. സിനിമ പുറത്തിറങ്ങാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കവേയാണ് ചാവേറായി സിനിമയില്‍ നിന്നു പുറത്തു പോയി കേസില്‍ അകപ്പെട്ട മുന്‍ സംവിധായകന്റെ തിരിച്ചടി. ഡി.സി ബുക്‌സ് ആണ് പ്രസാധകര്‍. നോവല്‍ പുറത്തിറക്കിയിട്ട് രണ്ടു ദിവസമായി എന്ന് സജീവ് പിള്ള ഒരു പ്രമുഖ മാധ്യമത്തോട് പ്രതികരിച്ചു.

 

പന്ത്രണ്ട് വര്‍ഷമെടുത്ത് സജീവ് പിള്ള പൂര്‍ത്തിയാക്കിയ മാമാങ്കത്തിന്റെ തിരക്കഥ ഒരു വന്‍ ചതിയിലൂടെ നഷ്ടപ്പെടുകയായിരുന്നുവെന്നാണ് ആരോപണം. ചിത്രത്തിന്റെ തിരക്കഥ ഇപ്പോള്‍ ഒരുക്കിയിരിക്കുന്നത് സംവിധായകനും തിരക്കഥാകൃത്തുമായ ശങ്കര്‍ രാമകൃഷ്ണനാണ്. അങ്ങനെ സ്വന്തം സിനിമയായ മാമാങ്കത്തില്‍ നിന്ന് സജീവിന് കണ്ണീരോടെ ഇറങ്ങേണ്ടി വന്നതിന്റെ മധുരപ്രതികാരമാണ് ഇപ്പോഴത്തേത്. സിനിമ സംഘടനകളും മാധ്യമങ്ങളും പണക്കാരനായ നിര്‍മ്മാതാവിന്റെ പിന്നാലെ പാഞ്ഞപ്പോള്‍ പാവം സജീവ് പിള്ള വഴിയാധാരമായി. അറിയാതെ ഒപ്പിട്ടു പോയ എഗ്രിമെന്റിന്റെ പേരില്‍ കോടതികളും കൈവിട്ടപ്പോഴാണ് ഒരു ചാവേറിന്റെ ശൗര്യത്തോടെയുള്ള സജീവ് പിള്ളയുടെ തിരിച്ചു വരവ്.

- Advertisement -

 

- Advertisement -

അണിയറപ്രവര്‍ത്തകര്‍ വളരെ രഹസ്യമായി സൂക്ഷിച്ചിരുന്ന സിനിമയുടെ കഥ പുറത്തായതോടെ സസ്‌പെന്‍സ് നഷ്ടപ്പെട്ട മാമാങ്കം സിനിമയുടെ ഭാവിയെ ആശങ്കയോടെയാണ് സിനിമാപ്രേമികളും കാണുന്നത്. സാംസ്‌കാരിക പ്രവര്‍ത്തകരും പത്രപ്രവര്‍ത്തകരുമുള്‍പ്പെടെ സജീവിന് പിന്തുണയര്‍പ്പിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഡി.സി ബുക്‌സിന്റെ തിരുവനന്തപുരം, എറണാകുളം, കോട്ടയം എന്നീ ശാഖകളിലെ മുഴുവന്‍ ബുക്കുകളും വിറ്റു തീര്‍ന്നതായാണ് റിപ്പോര്‍ട്ട്. സിനിമ പുറത്തിറങ്ങുന്നതോടെ കൂടുതല്‍ പതിപ്പുകള്‍ വിപണിയിലെത്തിക്കാനാണ് പ്രസാധകരുടെ നീക്കം. അതെ സമയം സിനിമയുടെ ആസ്വാദന നിലവാരം തകർക്കാൻ സജീവ് പിള്ള കരുതിക്കൂട്ടി ചെയ്തതാണെന്നും ഇത് ചതിയാണെന്നും ഒരു കൂട്ടർ വാദിക്കുമ്പോൾ സജീവിനെ ചതിച്ച നിർമ്മാതാവിന് ഇതിലും വലിയൊരു പണി സ്വപ്നങ്ങളിൽ മാത്രം എന്നാണ് അനുകൂലിക്കുന്നവർ പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

Popular this week