26.1 C
Kottayam
Friday, June 12, 2026

വെടിക്കെട്ട് ബാറ്റിംഗ്, മിന്നല്‍ സ്റ്റംപിംഗുകളും; സഞ്ജുവിന്റെ വഴിയെ മാനവ് കൃഷ്ണയും; ശ്രീലങ്കന്‍ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ അണ്ടര്‍-19 ക്രിക്കറ്റ് ടീമില്‍ ഇടംപിടിച്ച് മലയാളി കൗമാരതാരം

Must read

തിരുവനന്തപുരം: കേരള ക്രിക്കറ്റിന് വീണ്ടുമൊരു അഭിമാന നിമിഷം സമ്മാനിച്ചുകൊണ്ട് യുവ വിക്കറ്റ് കീപ്പര്‍-ബാറ്റ്‌സ്മാനും കേരള അണ്ടര്‍-19 ടീമിന്റെ ക്യാപ്റ്റനുമായ മാനവ് കൃഷ്ണ ഇന്ത്യന്‍ അണ്ടര്‍-19 ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ശ്രീലങ്കയ്‌ക്കെതിരെ നടക്കാനിരിക്കുന്ന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ അണ്ടര്‍-19 ടെസ്റ്റ് (ചതുര്‍ദിന മത്സരം) ടീമിലാണ് തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശിയായ ഈ യുവപ്രതിഭ ഇടം നേടിയത്. ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റുകളില്‍ കാഴ്ചവെച്ച തകര്‍പ്പന്‍ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനവും വിക്കറ്റിന് പിന്നിലെ മിന്നല്‍ സ്റ്റംപിംഗുകളുമാണ് മാനവിനെ ദേശീയ ജേഴ്‌സിയിലേക്ക് നയിച്ചത്.

കഴിഞ്ഞ അണ്ടര്‍-19 ക്രിക്കറ്റ് സീസണില്‍ മാത്രം അവിസ്മരണീയമായ പ്രകടനത്തോടെ 592 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. ബിസിസിഐയുടെ പ്രശസ്തമായ കൂച്ച് ബെഹാര്‍ ട്രോഫിയില്‍ തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ സെഞ്ച്വറി നേടി മാനവ് സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ടൂര്‍ണമെന്റില്‍ സൗരാഷ്ട്രയ്‌ക്കെതിരെ 189 റണ്‍സും ഹൈദരാബാദിനെതിരെ 144 റണ്‍സുമാണ് താരം അടിച്ചുകൂട്ടിയത്. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ വെച്ച് തന്റെ ക്രിക്കറ്റ് കരിയറിന് തുടക്കം കുറിച്ച മാനവ്, പതിമൂന്നാം വയസ്സിലാണ് കേരളത്തിലേക്ക് എത്തുന്നത്. തുടര്‍ന്ന് അസാധ്യ കായികക്ഷമതയും മികച്ച നേതൃപാടവവും തെളിയിച്ച ഈ യുവതാരം കേരളത്തിന്റെ അണ്ടര്‍-16, അണ്ടര്‍-19 ടീമുകളുടെ ക്യാപ്റ്റനായും തിളങ്ങിയിട്ടുണ്ട്.

യുവതലമുറയിലെ ഏറ്റവും വാഗ്ദാനമുള്ള താരമായ മാനവ്, 2025-ലെ കേരള ക്രിക്കറ്റ് ലീഗ് (KCL) ലേലത്തില്‍ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരില്‍ ഒരാളായിരുന്നു. ഇതിനുപിന്നാലെ 2026 ജനുവരിയില്‍ ഗോവയ്‌ക്കെതിരായ മത്സരത്തിലൂടെ രഞ്ജി ട്രോഫി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും താരം തന്റെ അരങ്ങേറ്റം കുറിച്ചു. അടുത്തിടെ ഒമാന്‍ സന്ദര്‍ശിച്ച മുന്‍നിര കേരള ടീമിലും മാനവ് ഇടംപിടിച്ചിരുന്നു. ആഭ്യന്തര തലത്തിലെ മികച്ച പ്രകടനത്തിന് എന്‍എസ്‌കെ ട്രോഫിയിലെ 'പ്രോമിസിങ് യങ്സ്റ്റര്‍' (Promising Youngster) പുരസ്‌കാരം സ്വന്തമാക്കിയ മാനവ്, ബിസിസിഐയുടെ ബംഗളൂരുവിലെ സെന്റര്‍ ഫോര്‍ എക്‌സലന്‍സ് ക്യാമ്പിലും പ്രത്യേക പരിശീലനം നേടിയിട്ടുണ്ട്. തിരുവനന്തപുരത്തെ പ്രമുഖ ക്രിക്കറ്റ് കോച്ചായ എസ്.എസ്. ഷൈന്‍ ആണ് മാനവിനെ പരിശീലിപ്പിക്കുന്നത്. ഉണ്ണികൃഷ്ണന്‍-അനിത ദമ്പതികളുടെ മകനായ മാനവിന്റെ സഹോദരന്‍ മാധവ് കൃഷ്ണയും കേരളത്തിന്റെ അണ്ടര്‍-19 ക്രിക്കറ്റ് ടീമിലെ സജീവ അംഗമാണ്. ഇടവേളയ്ക്ക് ശേഷം കേരളത്തില്‍ നിന്നും ഒരു യുവതാരം ഇന്ത്യന്‍ അണ്ടര്‍-19 ടീമിലേക്ക് എത്തുന്നതിന്റെ ആവേശത്തിലാണ് കായികപ്രേമികള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വയനാട്ടിൽ ഷിഗെല്ല വ്യാപനം: രോഗികൾ 16 ആയി, ജാഗ്രതാ നിർദ്ദേശം

കൽപ്പറ്റ: വയനാട്ടിൽ ഏഴ് പേർക്കുകൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോളിയാടി സ്കൂളിലെ കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ 16 പേരുടെ സാമ്പിളുകളായിരുന്നു പരിശോധനയ്ക്ക് അയച്ചത്. ഇതിൽ വ്യാഴാഴ്ച വരെ ഒൻപത് പേരുടെ പരിശോധനാ...

പരീക്ഷ 3.15 മണിക്കൂർ, റഫ് വർക്കിനായി പേജുകൾ; പുതിയ മാറ്റങ്ങളുമായി നീറ്റ് പരീക്ഷ

ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷയിൽ വിദ്യാർത്ഥി സൗഹൃദ മാറ്റങ്ങൾ പ്രഖ്യാപിച്ച് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ). പരീക്ഷ ന്യായവും സുരക്ഷിതവും പരീക്ഷാർത്ഥികളുടെ ആവശ്യങ്ങൾക്ക് അനുസൃതവുമായി നടത്തുന്നതിനാണ് മാറ്റങ്ങൾ വരുത്തിയതെന്ന് ഏജൻസി അറിയിച്ചു. ജൂൺ...

വീണയെ വിടാതെ ഇ‍ഡി; വീണ്ടും സമൻസ് അയച്ചു, ബുധനാഴ്ച ഹാജരാകാൻ നിർദേശം

കൊച്ചി: സി.എം.ആർ.എൽ.-എക്സാലോജിക് മാസപ്പടി കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകൾ ടി. വീണയ്ക്ക് വീണ്ടും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) സമൻസ്. ബുധനാഴ്ച ഹാജരാകണം എന്നാണ് നിർദേശം. ആരോഗ്യപ്രശ്നങ്ങൾ കാരണം വെള്ളിയാഴ്ച ഹാജരാകാൻ കഴിയില്ലെന്ന്...

‘പോലീസ് നടത്തിയത് പട്ടിഷോ, സുഗതൻ ഗുണ്ടയല്ല’ ആഭ്യന്തരമന്ത്രിയെ തള്ളി ആർ.ശ്രീലേഖ

തിരുവനന്തപുരം: ബിജെപി നേതാവും വാഴോട്ടുകോണം കൗൺസിലറുമായ ആർ.സുഗതനെ അറസ്റ്റ്‌ചെയ്ത സംഭവത്തിൽ ആഭ്യന്തരമന്ത്രിയെ തള്ളി വട്ടിയൂർകാവ് കൗൺസിലറും മുൻ ഡിജിപിയുമായ ആർ.ശ്രീലേഖ. വട്ടിയൂർകാവ് എസ്എച്ച്ഒ വിപിനെ തിരഞ്ഞെടുപ്പിന് മുൻപ് സിപിഎം സർക്കാർ പ്രത്യേകമായി ചെങ്ങന്നൂരിൽനിന്ന്...

വ്യാജരേഖയിൽ റേഷൻകാർഡും ഭക്ഷ്യസുരക്ഷാ ലൈസൻസും; കൊല്ലത്ത് ഹോട്ടൽ നടത്തി ബംഗ്ലാദേശികൾ, വൻ സുരക്ഷാ വീഴ്ച

കൊല്ലം: കേരളത്തിൽ അനധികൃതമായി താമസിച്ച് വ്യാജരേഖകൾ ഉപയോഗിച്ച് ഹോട്ടൽ നടത്താൻ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ ലൈസൻസ് വരെ സ്വന്തമാക്കി ബംഗ്ലാദേശികൾ. കൊല്ലം ജില്ലയിലെ നീണ്ടകരയിൽ രണ്ട് മാസത്തോളം ഇവർ ഹോട്ടൽ നടത്തിയിരുന്നു. ബംഗ്ലാദേശിലേക്ക് മുങ്ങിയ...

Popular this week