24 C
Kottayam
Thursday, June 4, 2026

ഭാര്യയേയും മൂന്നു കുട്ടികളേയും ഉപേക്ഷിച്ച് മദ്രസാ അധ്യാപകന്‍ മൂന്നു കുട്ടികളുടെ അമ്മയായ യുവതിയുമായി നാടുവിട്ടു

Must read

കോഴിക്കോട്: വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമായ മദ്രസാ അധ്യാപകന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ പരിചയപ്പെട്ട മൂന്നു കുട്ടികളുടെ അമ്മയായ യുവതിയുമായി ഒളിച്ചോടി. കഴിഞ്ഞ ആഴ്ചയിലാണ് സംഭവം. വയനാട് അടിവാരം വലിയ പള്ളിയിലെ മദ്ര അദ്ധ്യാപകന്‍ ജംഷീറാണ് നാദാപുരം സ്വദേശിനിയായ ഫൗസിയയെയുംകൊണ്ട് നാടുവിട്ടത്. ഒളിച്ചോട്ടത്തിനു പിന്നില്‍ മദ്രസയിലെ കുട്ടികളുടെ ഉമ്മമാരുടെ വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ നിന്നുമുള്ള പരിചയവും പ്രണയവുമാണെന്നാണ് വിവരം. അതേസമയം, ജംഷീറിനെതിരെ ഭാര്യ സീനത്ത് തമിഴ്‌നാട് നീലഗിരി എരുമാട് പോലീസ് സ്റ്റേഷനിലും ഫൗസിയയെ കാണാനില്ല എന്നു കാട്ടി ബന്ധുക്കള്‍ നാദാപുരം പോലീസ് സ്റ്റേഷനിലും പരാതി നല്‍കിയിരിക്കുകയാണ്.

മദ്രസയിലെ കുട്ടികളുടെ ഉമ്മമാര്‍ ഉള്‍പ്പെടുന്ന ഇസ്ലാമിക് ഗ്രൂപ്പ് എന്ന വാട്ട്സാപ്പ് ഗ്രൂപ്പില്‍ നിന്നു പരിചപ്പെട്ടതായിരുന്നു ഫൗസിയയെ. പിന്നീട് ഈ പരിചയം വളര്‍ന്ന് പ്രണയ ബന്ധമാകുകയും ഒളിച്ചോട്ടത്തിലേക്ക് വഴിവയ്ക്കുകയുമായിരുന്നു. ജംഷീറും ഭാര്യ സീനത്തും പ്രണയിച്ച് വിവാഹം കഴിച്ചവരായിരുന്നു. 14 വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു വിവാഹം. വിവാഹ ശേഷം എരുമാട് ഭാര്യ വീട്ടിലായിരുന്നു താമസം.

അടിവാരത്ത് നിന്നു ആഴ്ചയിലൊരിക്കലായിരുന്നു ഇയാള്‍ എരുമാടുള്ള ഭാര്യയുടെയും കുട്ടികളുടെയും അടുത്ത് എത്തിയിരുന്നത്. എന്നാല്‍ അടുത്തിടെയായി വീട്ടിലേക്കുള്ള വരവും നിന്നു. ഇതോടെ സംശയം തോന്നിയ ഭാര്യ സീനത്ത് ഒരു ദിവസം അടിവാരത്തെ ഷോപ്പില്‍ എത്തുകയും എന്താണ് വീട്ടില്‍ വരാത്തത് എന്ന് അന്വേഷിക്കുകയും ചെയ്തു. അടുത്തയാഴ്ച വരാമെന്ന് ജംഷീര്‍ പറഞ്ഞെങ്കിലും അത് കൂട്ടാക്കാതെ തന്റെ ഒപ്പം വീട്ടിലേക്ക് കൊണ്ടുപോയി. വീട്ടിലെത്തിയപ്പോഴാണ് ഭര്‍ത്താവിന് നിരന്തരം ഫോണ്‍ കോള്‍ വരുന്നത് ഭാര്യയുടെ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് സീനത്ത് മൊബൈല്‍ പിടിച്ചു വാങ്ങി പരിശോധിച്ചപ്പോള്‍ വാട്ട്സാപ്പ് വഴി ഇരുവരും ചാറ്റ് ചെയ്ത മെസ്സേജുകള്‍ കണ്ടു.

തുടര്‍ന്ന് ആ നമ്പര്‍ കുറിച്ചെടുത്ത് തന്റെ മൊബൈലില്‍ നിന്നു വിളിച്ച് ഫൗസിയയെ സീനത്ത് താക്കീത് നല്‍കി. ഇനി വിളിക്കില്ലെന്നും പ്രശ്നങ്ങള്‍ ഉണ്ടാക്കരുത് എന്നും ഫൗസിയ സീനത്തിനോട് അപേക്ഷിച്ചു. അങ്ങനെ പ്രശ്നങ്ങള്‍ എല്ലാം അവസാനിച്ചു എന്നാണ് സീനത്ത് കരുതിയത്. ഈ സംഭവത്തിന് ശേഷം സീനത്തിനോട് ജംഷീര്‍ അമിത സ്നേഹം ഭാവിക്കുകതയും വ്യാപാര ആവശ്യത്തിനായി കുറച്ചു പണം വേണമെന്നും ആവിശ്യപ്പെട്ടു. അയല്‍പക്കത്ത് നിന്നും മറ്റുമായി വാങ്ങിയ 5 ലക്ഷം രൂപയും 15 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും ജംഷീറിന് സീനത്ത് നല്‍കി. ഇതുമായി പോയ ജംഷീറിനെ പറ്റി പിന്നീട് യാതൊരു വിവരവുമില്ലായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ഫൗസിയയുമായി നാടുവിട്ടു എന്ന വിവരം അറിയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week