കമിതാക്കളെ കുടുംബാംഗങ്ങൾ വിഷം നൽകി കൊലപ്പെടുത്തി, മൃതദേഹം കത്തിച്ചു, രണ്ടുപേർ അറസ്റ്റിൽ

ദുർഗ്: ബന്ധുക്കൾ കമിതാക്കളെ കുടുംബാംഗങ്ങൾ വിഷം നൽകി കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു. ചത്തീസ്ഗഢിലാണ് സംഭവം.കൃഷ്ണനഗർ സ്വദേശികളായ ശ്രീഹരി, ഐശ്വര്യ എന്നിവരാണ് കൊല്ലപ്പെട്ടത്. കേസിൽ ഇരുവരുടേയും അമ്മാവനായ രാമു, ഐശ്വര്യയുടെ സഹോദരൻ ചരൺ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ശ്രീഹരിയും ഐശ്വര്യയും വിവാഹം കഴിക്കാനാഗ്രഹിച്ചിരുന്നു.എന്നാൽ വീട്ടുകാർ ബന്ധം എതിർത്തിരുന്നു. വിവാഹത്തിന് ബന്ധുക്കൾ സമ്മതിക്കാതായതോടെ കഴിഞ്ഞ മാസം ഇരുവരും ഒളിച്ചോടി. തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണത്തിനൊടുവിൽ ഇരുവരെയും കണ്ടെത്തുകയും, ഒക്ടോബർ ഏഴിന് നാട്ടിലേക്ക് മടക്കിക്കൊണ്ടുവരികയും ചെയ്തു.നിയമനടപടികൾക്ക് ശേഷം കമിതാക്കളെ ബന്ധുക്കളുടെ കൂടെ വിട്ടു.

ശനിയാഴ്ച രാത്രി ഇവരുടെ വീടുകൾക്ക് സമീപം പട്രോളിങ് നടത്തുന്നതിനിടെ സംശയം തോന്നിയ പൊലീസ് കുടുംബാംഗങ്ങളെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം അറിയുന്നത്. കമിതാക്കളുടെ മൃതദേഹങ്ങൾ സുപേലയിൽ നിന്ന് 10 കിലോമീറ്റർ അകലെയുള്ള ജെവ്ര സിർസ ഗ്രാമത്തിനടുത്തുള്ള ശിവ്നാഥ് നദീതീരത്ത് കത്തിച്ചതായും പ്രതികൾ പൊലീസിനോട് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News