FeaturedHome-bannerKeralaNews

സംസ്ഥാനത്തെ ലോക്ഡൗണ് രീതി മാറ്റും; നിയന്ത്രണം രോഗവ്യാപന തീവ്രതയ്ക്ക് അനുസരിച്ച്

തിരുവനന്തപുരം:സംസ്ഥാനത്ത് ലോക്ഡൗൺ സ്ട്രാറ്റജിയിൽ മാറ്റംവരുത്തുമെന്നും രോഗവ്യാപന തീവ്രതയ്ക്ക് അനുസരിച്ച് വ്യത്യസ്ത തോതിൽ നിയന്ത്രണം ഏർപ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പുതിയ സാഹചര്യം കണക്കിലെടുത്ത് തദ്ദശസ്വയംഭരണ സ്ഥാപനങ്ങളെ രോഗവ്യാപനത്തിന്റെ തോത് കണക്കാക്കി തരംതിരിച്ച് പ്രതിരോധ പ്രവർത്തനം നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മൂന്നു ദിവസങ്ങളിലെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.7 ശതമാനമാണ്. തിരുവനന്തപുരം, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിലൊഴികെ ബാക്കിയെല്ലാ ജില്ലകളിലും ടി.പി.ആർ 15 ലും താഴെയെത്തി. ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ അത് 10 ശതമാനത്തിലും താഴെയായിരിക്കുന്നു. കഴിഞ്ഞ ഒരു ആഴ്ചയിൽ പത്തു ശതമാനം കുറവ് ടി.പി.ആറിൽ ഉണ്ടായതായി കാണാൻ സാധിച്ചു. കേസുകളുടെ എണ്ണത്തിൽ 20 ശതമാനവും കുറവുണ്ടായിരിക്കുന്നു.

എന്നാൽ ജില്ലാതലത്തിൽ ഈ കണക്കാക്കുകൾക്കപ്പുറം തദ്ദേശ സ്വയഭരണ സ്ഥാപനങ്ങൾ തിരിച്ച് എടുത്താൽ മറ്റൊരു ചിത്രവും കാണാം. 14 തദ്ദേശ സ്വയംഭരണ പരിധിയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 35 ശതമാനത്തിന് മുകളിലാണ്. 37 എണ്ണത്തിൽ 28 മുതൽ 35 വരെയാണ്. 127 ഇടത്ത് 21 നും 28നും ഇടയിലാണ്. ഉദ്ദേശിച്ച് രീതിയിൽ രോഗ വ്യാപനത്തിൽ കുറവ് വന്നിട്ടുണ്ടെന്നാണ് കാണുന്നത്. ഇപ്പോൾ പ്രഖ്യാപിച്ച് ലോക്ഡൗൺ 16 വരെ തുടരും. തുടർന്നുള്ള നാളുകളിൽ ലോക്ഡൗൺ സ്ട്രാറ്റജിയിൽ മാറ്റം വരുത്തും.

സംസ്ഥാനത്താകെ ഓരേ ഒരേ തരത്തിലുള്ള നിയന്ത്രണങ്ങളും പരിശോധനാ രീതിയുമാണ് ഇപ്പോൾ നടത്തുന്നത്. അതിന് പകരം രോഗവ്യാപനത്തിൽ തീവ്രതയ്ക്ക് അനുസരിച്ച് വ്യത്യസ്ത തോതിൽ നിയന്ത്രണം ഏർപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. പുതിയ സാഹചര്യം കണക്കിലെടുത്ത് തദ്ദശ സ്വയംഭരണ സ്ഥാപനങ്ങളെ രോഗവ്യാപനത്തിന്റെ തോത് കണക്കാക്കി തരംതിരിച്ച് പ്രതിരോധ പ്രവർത്തനം നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിന്റെ കൂടുതൽ വിവരങ്ങൾ അടുത്ത ദിവസങ്ങളിൽ അറിയിക്കും.

പരിശോധനകൾ നല്ല തോതിൽ വർധിപ്പിക്കണം എന്ന് തന്നെയാണ് കാണുന്നത്. അക്കാര്യത്തിലും നിരീക്ഷണത്തിൽ കഴിയേണ്ടതിന്റെ പ്രാധാന്യം വിശദീകരിച്ചും പുതിയ ക്യാംപയിൻ തന്നെ ആലോചിക്കും. വീടുകളിൽ നിന്നാണ് ഇപ്പോൾ കൂടുതലായി രോഗം പകരുന്നത്. അത് തടയാനുള്ള മാർഗങ്ങളും നടപ്പാക്കും.

ലോക്ഡൗൺ ഇതേ നിലയിൽ തുടരേണ്ടതില്ല എന്നാണ് ആലോചന. അതേസമയം വല്ലാതെ ടിപിആർ വർധിച്ചിട്ടുള്ള തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളുണ്ട്. ജില്ലയിലും ഇക്കാര്യത്തിൽ ഏകീകൃത രൂപമില്ല. ജില്ലയിൽ ടിപിആർ വർധിച്ചതായി കാണുമ്പോൾ തന്നെ ചിലപ്രദേശങ്ങളിൽ വളരെ കുറഞ്ഞ തോതിലാണ് രോഗവ്യാപനമുള്ളത്. അതെല്ലാം കണ്ടുകൊണ്ടുള്ള വിദഗ്ദ്ധ അഭിപ്രായങ്ങൾ ആവശ്യമായതിനാലാണ് ഇന്നൊരു തീരുമാനത്തിലെത്താതെ നാളേക്ക് വെച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button