KeralaNews

ടാപ്പ് തുറന്നാൽ മദ്യം, കോരിയെടുക്കുന്ന വെള്ളത്തിലും മദ്യ ഗന്ധം, കുടിയൻമാരുടെ ഭാഷയിലെ ‘മനോഹരമായ നടക്കാത്ത സ്വപ്നം’ തൃശൂരിൽ യാഥാർത്ഥ്യമായതിങ്ങനെ

തൃശൂർ: ടാപ്പ് തുറന്നാൽ പുറത്തു വരുന്നത് മദ്യം, കിണറ്റിൽ നിന്നും കോരിയെടുക്കുന്ന വെള്ളത്തിനും മദ്യ ഗന്ധം. കുടിയൻമാർ സ്വപ്നത്തിൽ മാത്രം കാണുന്ന കാര്യങ്ങളാണ് തൃശൂരിൽ നടന്നത്. മദ്യം മൂലം നാട്ടുകാരുടെ കുട്ടി വെള്ളം മുട്ടിയ സംഭവത്തിന്റെ വിശദാംശങ്ങൾ ഇങ്ങനെ:

ചാലക്കുടി ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഫ്‌ളാറ്റിലെ കിണറാണ് അത്ഭുതക്കിണറായി മാറിയത്. ഫ്‌ളാറ്റില്‍ താമസിയ്ക്കുന്നവര്‍ ടാപ്പില്‍ നിന്നും വെള്ളമെടുത്തപ്പോള്‍ തന്നെ മദ്യത്തിന്റെ രൂക്ഷ ഗന്ധം. പിന്നെ ഫ്‌ളാറ്റിലെ ടാങ്കും തുടര്‍ന്ന് കിണറും പരിശോധിച്ചു. സംഭവം സത്യമാണ് വെള്ളത്തിന്റെ രുചി മുഴുവനും മദ്യത്തിന്റേയും. ചാലക്കുടിയിലെ സോളമന്‍സ് എവന്യൂ ഫ്ളാറ്റിലെ നിവാസികൾ ഇതോടെ ബുദ്ധിമുട്ടിലായി.

ടാങ്കില്‍ രൂക്ഷമായ മദ്യഗന്ധം മനസിലാക്കിയ ഇവര്‍ വെള്ളമെടുക്കുന്ന കിണറും പരിശോധിക്കാന്‍ തീരുമാനിച്ചു. കിണറില്‍ നിന്നും കോരിയെടുത്ത വെള്ളത്തിനും അതേ ഗന്ധം. സംശയങ്ങള്‍ ഇതോടെ മറ്റൊരു തലത്തിലെത്തി. ആരെങ്കിലും കിണറ്റില്‍ മദ്യം കലര്‍ത്തിയതാണോ എന്നായി സംശയം. ഒടുവില്‍ ആ സംശയം ചെന്നെത്തിയത് തൊട്ടടുത്തുള്ള ബാറിലാണ്. അപ്പോഴാണ് ഇതിനു പിന്നിലെ സത്യാവസ്ഥ മറനീക്കി പുറത്തുവന്നത്

സോളമന്‍സ് എവന്യൂ ഫ്‌ളാറ്റിന് സമീപത്തെ ബാറില്‍ നിന്നും ആറ് വര്‍ഷം മുന്‍പ് എക്സൈസുകാര്‍ ആറായിരം ലിറ്റര്‍ മദ്യം പിടിച്ചിരുന്നു. പിടിച്ചെടുത്ത മദ്യം ബാറില്‍ തന്നെ സീല്‍ ചെയ്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു. കേസിന്റെ നടപടികളെല്ലാം പൂര്‍ത്തിയായതോടെ മദ്യം നശിപ്പിക്കുവാന്‍ എക്സൈസ് തീരുമാനിച്ചു. തുടര്‍ന്ന് ബാറിന് സമീപത്തായി വലിയ കുഴിയെടുത്ത് മദ്യം ഒഴിച്ചു കളയുകയായിരുന്നു. ആ ആറായിരം ലിറ്റര്‍ മദ്യമാണ് ആറുവര്‍ഷത്തിന് ശേഷം ഫ്‌ളാറ്റിലെ കിണറിലേക്ക് എത്തിയത്. കുഴിയെടുത്ത് മദ്യം കളഞ്ഞപ്പോള്‍ മണ്ണിലൂടെ ഒലിച്ചിറങ്ങിയത് തൊട്ട് അടുത്തുള്ള കിണറിലായിരുന്നു. സംഭവം ഇപ്പോള്‍ വിവാദമായിരിക്കുകയാണ്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button