25 C
Kottayam
Tuesday, October 1, 2024

കാബിനറ്റ് റാങ്ക്,വീട്, കാര്‍, ശമ്പളം, എസ്‌കോര്‍ട്ട്, സ്റ്റാഫ്,മന്ത്രിമാര്‍ക്കൊപ്പം പ്രതിപക്ഷ നേതാവ്

Must read

തിരുവനന്തപുരം സംസ്ഥാന സര്‍ക്കാരുമായ നിരന്തര ഏറ്റുമുട്ടലാണ് പ്രതിപക്ഷ നേതാവിന്റെ ധര്‍മ്മമെങ്കിലും വിപുലമായ സൗകര്യങ്ങളാണ് പ്രതിപക്ഷത്തിന്റെ ക്യാപ്ടനുള്ളത്.

കാബിനറ്റ് റാങ്ക്, മന്ത്രിമാര്‍ക്കു തുല്യമായ ശമ്പളവും അലവന്‍സുകളും, താമസിക്കാന്‍ നഗരത്തിലെ കണ്ണായ ഇടത്ത് മനോഹരമായ വസതി, സഹായിക്കാന്‍ കുക്ക് മുതല്‍ പ്രൈവറ്റ് സെക്രട്ടറി വരെ 30 പഴ്‌സനല്‍ സ്റ്റാഫ്, സഞ്ചരിക്കാന്‍ സര്‍ക്കാര്‍ വക കാര്‍,. കൂടെ പൊലീസ് എസ്‌കോര്‍ട്ടും പൈലറ്റും. നിയമസഭയില്‍ ഏറ്റവും മുന്‍നിരയില്‍ ഡപ്യൂട്ടി സ്പീക്കര്‍ക്കു സമീപം രണ്ടാമത്തെ സീറ്റ്. സഭയില്‍ ഓഫിസും മുറിയും വേറെ. സൗകര്യങ്ങളുടെ ത്രാസു വച്ച് അളന്നാല്‍ സംസ്ഥാനത്തു പ്രതിപക്ഷ നേതാവാകുക എന്നാല്‍ മന്ത്രിയാകുന്നതു പോലെ തന്നെയാണ്.

അധികാരമില്ലെങ്കിലും മന്ത്രിമാര്‍ക്കുള്ള എല്ലാ സൗകര്യങ്ങളും പ്രതിപക്ഷ നേതാവിനും കിട്ടും. മാത്രമല്ല, പ്രതിപക്ഷ നേതാവെന്നാല്‍ സ്വന്തം മുന്നണിക്ക് അടുത്ത തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കിട്ടുകയാണെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് അവകാശവാദം ഉന്നയിക്കാന്‍ പോന്ന പദവിയുമാണ്. കേരളത്തിലെ പതിനൊന്നാമത് പ്രതിപക്ഷ നേതാവായാണ് വി.ഡി.സതീശന്‍ ചുമതലയേല്‍ക്കുന്നത്.

പി.ടി.ചാക്കോ, ഇം.എംഎസ്. നമ്പൂതിരിപ്പാട്, കെ.കരുണാകരന്‍, ടി.കെ.രാമകൃഷ്ണന്‍, പി.കെ.വാസുദേവന്‍ നായര്‍, ഇ.കെ.നായനാര്‍, വി.എസ്.അച്യുതാനന്ദന്‍, എ.കെ.ആന്റണി, ഉമ്മന്‍ ചാണ്ടി എന്നിവരായിരുന്നു രമേശ് ചെന്നിത്തലയ്ക്കു മുന്‍പ് സംസ്ഥാനത്തു പ്രതിപക്ഷ നേതാക്കളായിരുന്നവര്‍. ഇവരെല്ലാവരും മുഖ്യമന്ത്രി സ്ഥാനമോ മന്ത്രി സ്ഥാനമോ വഹിച്ചിട്ടുമുണ്ട്.

മുഖ്യമന്ത്രിയാകാന്‍ ഭാഗ്യമുണ്ടാകാത്തത് 3 പേര്‍ക്കു മാത്രം. ആദ്യ പ്രതിപക്ഷ നേതാവായ പി.ടി.ചാക്കോ, ടി.കെ.രാമകൃഷ്ണന്‍, ഇപ്പോള്‍ രമേശ് ചെന്നിത്തല. നിയമസഭയില്‍നിന്നും സെക്രട്ടേറിയറ്റില്‍നിന്നും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ എത്തുന്നതിനെക്കാള്‍ വേഗത്തില്‍ കന്റോണ്‍മെന്റ് ഹൗസിലെത്താം. സെക്രട്ടേറിയറ്റില്‍നിന്നു 2 കിലോമീറ്ററും നിയമസഭയില്‍നിന്ന് അര കിലോമീറ്ററും അടുത്താണ് പ്രതിപക്ഷ നേതാവിന്റെ മന്ദിരം.

ഉമ്മന്‍ചാണ്ടി ആദ്യ ടേമില്‍ മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞു പ്രതിപക്ഷ നേതാവായപ്പോള്‍ വിഎസ് സര്‍ക്കാര്‍ കന്റോണ്‍മെന്റ് ഹൗസ് അനുവദിച്ചെങ്കിലും അദ്ദേഹം ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍ തന്നെയാണു തുടര്‍ന്നും താമസിച്ചത്. പകരം കന്റോണ്‍മെന്റ് ഹൗസിനെ തന്റെ ഓഫിസാക്കി മാറ്റി. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായപ്പോള്‍ വഴുതക്കാട്ടെ വസതിയില്‍നിന്നു കുടുംബസമേതം കന്റോണ്‍മെന്റ് ഹൗസിലേക്കു മാറി.

വി.ഡി.സതീശനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിക്കുന്നുവെന്ന് അറിയിപ്പു ലഭിച്ചയുടന്‍ തന്നെ കന്റോണ്‍മെന്റ് ഹൗസ് ഒഴിയാന്‍ തന്റെ സ്റ്റാഫിനു ചെന്നിത്തല നിര്‍ദേശം നല്‍കി.താമസം സ്വന്തം വീട്ടിലേക്ക് മാറ്റുകയും ചെയ്തു. വീടും കാറും അടക്കമുള്ളവ ടൂറിസം വകുപ്പ് ഏറ്റെടുക്കും. പ്രതിപക്ഷ നേതാവിനെ നിശ്ചയിച്ചതായി ഔദ്യോഗികമായി അറിയിപ്പു ലഭിക്കുമ്പോള്‍ സര്‍ക്കാര്‍ ആവശ്യമായ അറ്റകുറ്റപ്പണികള്‍ക്കു ശേഷം സതീശനു കൈമാറും. പുതിയ പഴ്‌സനല്‍ സ്റ്റാഫിനെയും സതീശനു തിരഞ്ഞെടുക്കാം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോഴിക്കോട് വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ചു; ആര്‍.എം.ഒ അറസ്റ്റില്‍

കോഴിക്കോട് കോട്ടക്കടവ് വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ചു. ടിഎംഎച്ച് ആശുപത്രിയിലാണ് സംഭവം. മരിച്ചത് പൂച്ചേരിക്കുന്ന് സ്വദേശി വിനോദ് കുമാർ. എംബിബിഎസ് തോറ്റ ഡോക്ടർ‌ ചികിത്സിച്ചതെന്നാണ് ആരോപണം. സംഭവത്തിൽ മരിച്ച വിനോദ് കുമാറിന്റെ...

സിദ്ദിഖിന് അനുവദിച്ചത് ഇടക്കാല ജാമ്യം; അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിട്ടയയ്ക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന് സുപ്രീം കോടതി നല്‍കിയത് ഇടക്കാല ജാമ്യം. സിദ്ദിഖിന്‍റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ പകര്‍പ്പിലാണ് ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വൈകിട്ടോടെയാണ് വിധി പകര്‍പ്പ് പുറത്ത് വന്നത്....

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്ന് കെഎസ്ഇബി. വൈകിട്ട് ആറിന് ശേഷം അരമണിക്കൂർ വീതം നിയന്ത്രണമുണ്ടായിരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ കുറവുള്ളതിനാൽ അരമണിക്കൂർ വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്നും വൈദ്യുതി ഉപയോഗം...

പ്രശ്നങ്ങൾ മലയാള സിനിമയിൽ മാത്രമല്ല;സിദ്ധിഖ് കേസില്‍ സുപ്രീം കോടതി

ന്യൂഡൽഹി∙ മലയാള സിനിമയിൽ മാത്രമല്ല ഇത്തരം സംഭവങ്ങൾ നടക്കുന്നതെന്നു സിദ്ദിഖിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കവേ സുപ്രീം കോടതിയുടെ വാക്കാൽ പരാമർശം. സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ബേല എം. ത്രിവേദിയാണ് പരാമർശം...

ദൈവത്തെ രാഷ്ട്രീയത്തിൽനിന്ന് മാറ്റിനിർത്തണം; തിരുപ്പതി ലഡു വിവാദത്തിൽ സര്‍ക്കാരിന്‌ സുപ്രീംകോടതിയുടെ രൂക്ഷവിമർശം

ന്യൂഡൽഹി: തിരുപ്പതി ലഡു വിവാദത്തിൽ ചന്ദ്രബാബു നായിഡു സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. തിരുപ്പതി ലഡുവിൽ മൃഗക്കൊഴുപ്പ് അടങ്ങിയിട്ടുണ്ട് എന്ന ആരോപണത്തിന് മതിയായ തെളിവുകളില്ലാതെ എന്തിനാണ് മാധ്യങ്ങളെ കണ്ടതെന്ന് സുപ്രീം കോടതി...

Popular this week