27.4 C
Kottayam
Thursday, June 4, 2026

വധശിക്ഷ ജീവപര്യന്തമാക്കി: കോലാപ്പുരിലെ സഹോദരിമാർ കഴുമരത്തിൽനിന്ന് രക്ഷപ്പെട്ടു

Must read

മുംബൈ:കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയന്ന കേസിൽ വധശിക്ഷ കാത്ത്കഴിഞ്ഞിരുന്ന സഹോദരിമാർക്ക് കൊലക്കയറിൽനിന്ന് രക്ഷ. ഇവരുടെവധശിക്ഷ ബോംബെ ഹൈക്കോടതി ജീവപര്യന്തമാക്കി കുറച്ചു. രേണുക ഷിന്ദേ(49) സീമഗാവിത് (43) എന്നിവരുടെ ശിക്ഷയാണ് ഹൈക്കോടതി വെട്ടിക്കുറച്ചത്. പരമോന്നതകോടതി വധശിക്ഷ ശരിവെക്കുകയും രാഷ്ട്രപതി ദയാഹർജി തള്ളുകയും ചെയ്ത് വർഷങ്ങൾ പിന്നിട്ടിട്ടും ശിക്ഷനടപ്പാക്കാൻ സർക്കാരിന് കഴിയാത്തകാര്യം എടുത്തുകാട്ടിയാണ് ജസ്റ്റിസുമാരായ നിതിൻ ജാമ്ദാർ, എസ്.വി. കോട്വാൾ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ശിക്ഷ വെട്ടിക്കുറച്ചത്.

മരണ ശിക്ഷകാത്ത് ദീർഘകാലം തടവറയിൽ കഴിയേണ്ടിവരുന്ന സാഹചര്യം മനുഷ്യവകാശലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ജയിലിൽ 25 വർഷത്തോളമായി തടവിൽകഴിയുന്ന കാര്യം പരിഗണിച്ച് വിട്ടയയ്ക്കണമെന്നുള്ള ഇവരുടെ അപേക്ഷ കോടതി തള്ളി. ക്രൂരമായകുറ്റമാണ് ഇരുവരും ചെയ്തിട്ടുള്ളതെന്നും മരണംവരെ തടവ് തന്നെയാണ് ശിക്ഷയെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഭിക്ഷാടനത്തിനുവേണ്ടി കുട്ടികളെ തട്ടിക്കൊണ്ടുപോകുകയും ഉപയോഗമില്ലെന്നു കാണുമ്പോൾ കൊലപ്പെടുത്തകയും ആയിരുന്നു ഇവർ ചെയ്തിരുന്നതെന്ന് തെളിഞ്ഞിരുന്നു. ഇരുവരും ചേർന്ന് 1990 മുതൽ 96 വരെയുള്ള കാലയളവിൽ 14 കുട്ടികളെയാണ് തട്ടിക്കൊണ്ടുപോയത്. അവരിൽ അഞ്ചുപേരെ കൊലപ്പെടുത്തിയെന്ന കേസ് തെളിഞ്ഞതോടെയാണ് കോലാപ്പുർ സെഷൻസ് കോടതി 2001-ൽ ഇരുവർക്കും വധശിക്ഷ വിധിച്ചത്.

- Advertisement -

ഒമ്പത് കുട്ടികളെ ഇരുവരും കൊന്നതായിട്ടായിരുന്നു പ്രോസിക്യൂഷൻ കേസ്. 2004 ൽ ബോംബെ ഹൈക്കോടതിയും 2016-ൽ സുപ്രീംകോടതിയും ഇരുവരുടേയും വധശിക്ഷ ശരിവെച്ചു. മഹാരാഷ്ട്രഗവർണറും രാഷ്ട്രപതിയും ഇരുവരുടേയും ദയാഹർജി തള്ളിയതോടെ ഇവർ കഴുമരം കാത്തുകഴിയുകയായിരുന്നു. ഇവരുടെ അമ്മ അഞ്ജനബായ് ഗാവിതും കേസിൽ കൂട്ടുപ്രതിയായിരുന്നു. എന്നാൽ വിചാരണയ്ക്കിടെ അവർ മരിച്ചു. മറ്റൊരുപ്രതി രേണുകയുടെ ഭർത്താവ് കിരൺ ഷിന്ദേ മാപ്പുസാക്ഷിയായി മാറിയിരുന്നു. സഹോദരിമാർ യർവാഡ ജയിലിലാണുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

Popular this week