25.5 C
Kottayam
Monday, September 30, 2024

കസ്റ്റംസ് പരിശോധന വഴിപാട്,കരിപ്പൂർ വിമാനത്താവളത്തിനു പുറത്ത് വെച്ച് കഴിഞ്ഞ വർഷം പൊലീസ് പിടികൂടിയത് 73 കിലോ സ്വർണ്ണം

Must read

മലപ്പുറം:  കരിപ്പൂർ വിമാനത്താവളത്തിനു പുറത്ത് വെച്ച് കഴിഞ്ഞ വർഷം പൊലീസ് പിടികൂടിയത് 40 കോടിയുടെ 73 കിലോ സ്വർണ്ണം. വിവിധ കേസുകളിലായി 33 പേർ അറസ്റ്റിലായി. വിവരാവകാശ രപകാരം നൽകിയ ചോദ്യത്തിലാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കസ്റ്റംസ് പരിശോധന പൂർത്തിയാക്കി  വിമാനത്താവളത്തിന് പുറത്തെത്തുന്ന പ്രതികളെയാണ് പൊലീസ് പിടികൂടുന്നത്.

2022ൽ പൊലീസ് പിടികൂടിയ സ്വർണ്ണം 72.816 കിലോഗ്രാം ആണ്. ഓരോ മാസവും പിടികൂടിയസ്വർണ്ണവും അറസ്റ്റിലായവരുടെവരുടെ എണ്ണവും പരിശോധിക്കുമ്പോൾ ഏറ്റവും കൂടുതൽ സ്വർണ്ണം പിടികൂടിയത് ഏപ്രിൽ മെയ് മാസങ്ങളിലാണ്.  ഏപ്രിൽ മാസം 11455 ഗ്രാമും മെയ് മാസത്തിൽ12565 ഗ്രാം സ്വർണ്ണവും പിടിച്ചെടുത്തു. ഇത്രയും അധികം സ്വർണ്ണം വിമാനത്താവളത്തിന് പുറത്ത്  പിടികൂടുന്നുണ്ടെങ്കിൽ കടത്തിക്കൊണ്ട് വരുന്നത് എത്രയോ ഇരട്ടിയാണ്. 

കസ്റ്റംസ്  പരിശോധനയുടെകാര്യക്ഷമതയും ചോദ്യംചെയ്യപ്പെടുകയാണ്. പരിശോധന ശക്തമാക്കുമ്പോഴും വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വർണ്ണക്കടത്ത് വ്യാപിക്കുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.  സ്വർണം വ്യാപകമായി പിടികൂടി തുടങ്ങിയതോടെ കടത്താൻ പുതിയ വഴികൾ തേടുകയാണ് കാരിയർമാർ.
കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് ഈ വർഷം സ്വർണക്കടത്ത് കൂടി എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

സ്വർണം വ്യാപകമായി പിടിക്കപ്പെട്ട് തുടങ്ങിയതോടെ കടത്തിന് പുതിയ രീതികൾ തേടുകയാണ് കാരിയർമാർ. ശരീരത്തിലൊളിപ്പിച്ച് സ്വർണം കൊണ്ടു വരുന്നതിന് പകരമാണ് കടത്തുകാർ മറ്റ് വഴികൾ പരീക്ഷിക്കുന്നത്. സൈക്കിളിനുള്ളിൽ മെർക്കുറി പൂശി സ്വർണക്കട്ടകൾ കൊണ്ടു വന്നതും അടിവസ്ത്രത്തിനുള്ളിൽ സ്വർണ ദ്രാവകം തേച്ചു പിടിപ്പിച്ചു കൊണ്ടു വന്നതും ഈ അടുത്ത ദിവസങ്ങളിലാണ്. സ്വർണം വ്യാപകമായി പിടിക്കപ്പെടുന്നുണ്ടെങ്കിലും വെട്ടിക്കൽ സംഘങ്ങളും സജീവമാണ്. കടത്തിക്കൊണ്ടു വരുന്ന സ്വർണം കരിയർമാരിൽ നിന്ന് തട്ടിയെടുക്കുന്ന സംഘങ്ങൾ വടക്കൻ ജില്ലകൾ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്.

മാസം -പിടികൂടിയ സ്വർണ്ണം

ജനുവരി- 961ഗ്രാം
ഫെബ്രുവരി- 0
മാർച്ച് -2521.8 ഗ്രാം

ഏപ്രിൽ- 11455.5 ഗ്രാം

മെയ്- 12565 ഗ്രാം

ജൂൺ- 9176 ഗ്രാം

ജൂലൈ-5308 ഗ്രാം

ആഗസ്റ്റ്-3576.5 ഗ്രാം

സെപ്തംബർ- 7005 ഗ്രാം

ഒക്ടോബർ- 7308.5ഗ്രാം

നവംബർ -4207.5ഗ്രാം

ഡിസംബർ- 8731.6ഗ്രാം

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അടൂരിൽ പൊലീസിനെ വെട്ടിച്ച് പാഞ്ഞ ബൈക്ക് മറിഞ്ഞു; പിന്നാലെയെത്തി പൊക്കിയപ്പോൾ 3 കവർ, ഒന്നിൽ 1.5 കിലോ കഞ്ചാവ്

അടൂർ: പത്തനംതിട്ട അടൂരിൽ കഞ്ചാവുമായി ബൈക്കിൽ പാഞ്ഞ യുവാവിനെ പിന്തുടർന്നു പിടികൂടി പോലീസ്. ഒന്നര കിലോ കഞ്ചാവുമായി മുണ്ടുകോട്ടക്കൽ സ്വദേശി ജോയിയാണ്‌ പിടിയിൽ ആയത്. ബൈക്ക് ഓടിച്ച ആൾ പൊലീസിനെ വെട്ടിച്ചു രക്ഷപ്പെട്ടു....

ഹിസ്ബുല്ലയ്ക്ക് പിന്നാലെ ഹൂതികളെ ആക്രമിച്ച് ഇസ്രായേൽ, 4 മരണം

ടെൽ അവീവ്: ഹിസ്ബുല്ലയ്ക്ക് പിന്നാലെ യെമനിലെ ഹൂതിയെ ലക്ഷ്യമിട്ട് ഇസ്രായേൽ. ഞായറാഴ്ച യെമനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 4 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഫൈറ്റർ ജെറ്റുകൾ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു ഇസ്രായേലിന്റെ ആക്രമണം. ഇസ്രായേൽ...

അൻവറിൻ്റെ പാർക്കിലെ തടയണ പൊളിക്കും; നടപടി വേഗത്തിലാക്കി പഞ്ചായത്ത്

മലപ്പുറം: മലപ്പുറം ജില്ലയിലെ കക്കാടംപൊയിലിൽ പിവി അൻവറിൻ്റെ ഉടമസ്ഥതയിലുള്ള പി.വി.ആര്‍ നാച്ചുറൽ പാർക്കിലെ തടയണകൾ പൊളിച്ചു നീക്കാൻ കൂടരഞ്ഞി പഞ്ചായത്ത് നടപടി തുടങ്ങി. കാട്ടരുവിയുടെ ഒഴുക്ക് തടഞ്ഞുള്ള നിർമാണങ്ങൾ പൊളിച്ചു നീക്കാൻ ടെണ്ടർ...

തൃശ്ശൂരിൽ ബസ് സ്റ്റോപ്പിൽ സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് അപകടം, 2 മരണം,ഒരാൾക്ക് പരിക്ക്

തൃശ്ശൂര്‍: സൈക്കിളും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തൃശ്ശൂരിൽ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തിൽ ഒരാള്‍ക്ക് ഗുരുതര പരുക്കേറ്റു. ഇന്നലെ രാത്രി എട്ടരയോടെ വടക്കേക്കാട് തൊഴിയൂര്‍ മാളിയേക്കല്‍ പടി ബസ് സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്....

കാലുവെട്ടിയാൽ വീൽചെയറിൽ വരും, പിന്തിരിയില്ല; വെടിവെച്ചുകൊല്ലേണ്ടി വരും, പറ്റുമെങ്കിൽ ചെയ്യ്: പി.വി അൻവർ

നിലമ്പൂർ: കാലുവെട്ടിയാൽ വീൽ ചെയറിൽ വരുമെന്നും അതുകൊണ്ടൊന്നും പിന്തിരിയുമെന്ന് ആരും കരുതേണ്ട എന്നും പി.വി. അൻവർ എം.എൽ.എ. നിലമ്പൂരിൽ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞദിവസം അദ്ദേഹത്തിനെതിരേ സി.പി.എം. കൊലവിളി മുദ്രാവാക്യവുമായി രംഗത്തെത്തിയിരുന്നു....

Popular this week