24 C
Kottayam
Sunday, June 7, 2026

25 ദിവസത്തിനുള്ളിൽ വിവിധ സംസ്ഥാനങ്ങളിലായി 5 കൊലപാതകങ്ങൾ ; സീരിയൽ കില്ലർ രാഹുൽ ജാട്ട് അറസ്റ്റിൽ

Must read

ഗാന്ധിനഗർ : നിരവധി കൊലപാതക കേസുകളിലും മോഷണ കേസുകളിലും പ്രതിയായ സീരിയൽ കില്ലർ രാഹുൽ ജാട്ട് അറസ്റ്റിൽ. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി നിരവധി കൊലപാതകങ്ങളാണ് ഇയാൾ നടത്തിയിട്ടുള്ളത്. കഴിഞ്ഞ 25 ദിവസങ്ങൾക്കുള്ളിൽ മാത്രം ഇയാൾ അഞ്ചു കൊലപാതകങ്ങൾ നടത്തി. ഗുജറാത്ത് പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഹരിയാനയിലെ റോഹ്താക്ക് സ്വദേശിയാണ് രാഹുൽ ജാട്ട്. ചെറുപ്പകാലത്ത് തന്നെ സൈക്കിൾ മോഷണങ്ങളിലൂടെ നിരോധി പോലീസ് കേസുകളിൽ പ്രതിയായപ്പോൾ ഇയാളെ ഗ്രാമത്തിൽ നിന്നും പുറത്താക്കിയിരുന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി കറങ്ങി നടന്ന ഇയാൾ നിരവധി കൊലപാതകങ്ങളാണ് ഇതുവരെ നടത്തിയിട്ടുള്ളത്. പശ്ചിമ ബംഗാളിലെ ഒരു റെയിൽവേ സ്റ്റേഷനിൽ വച്ച് തീപ്പെട്ടി ചോദിച്ചത് നൽകാത്തതിന്റെ പേരിൽ ഒരു വൃദ്ധനെ കുത്തിക്കൊന്നു കൊണ്ടായിരുന്നു ഇയാൾ കൊലപാതക പരമ്പരകൾക്ക് തുടക്കമിട്ടിരുന്നത്.

ചെറുപ്പത്തിൽ ട്രക്ക് ഡ്രൈവർ ആകണം എന്നായിരുന്നു രാഹുൽ ജാട്ടിന്റെ ആഗ്രഹം. എന്നാൽ കാലുകൾക്ക് പരിക്ക് പറ്റി വൈകല്യം ഉണ്ടായതോടെ ഈ ആഗ്രഹം നടക്കാതെയായി. ഇതോടെ ഇയാൾ നിരവധി കുറ്റകൃത്യങ്ങളിലേക്ക് നീങ്ങി. വഴിയരികിൽ പാർക്ക് ചെയ്തിരുന്ന ട്രക്കുകൾ മോഷ്ടിക്കുകയായിരുന്നു ഇയാളുടെ പ്രധാന വിനോദം. തുടർന്ന് ഇന്ധനം തീരുന്ന സ്ഥലത്ത് ട്രക്കുകൾ ഉപേക്ഷിച്ചുകൊണ്ട് ഇയാൾ മുങ്ങും. ഇങ്ങനെ വിവിധ സംസ്ഥാനങ്ങളിലേക്ക് ഇയാൾ യാത്ര ചെയ്തു.

പെൺകുട്ടികളെയും സ്ത്രീകളെയും ലക്ഷ്യമിട്ടിരുന്ന ഇയാൾ ഇരകളെ ബലാത്സംഗം ചെയ്യുകയും പിന്നീട് കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നു പതിവ്. അഞ്ച് സംസ്ഥാനങ്ങളിലെ ക്രൈംബ്രാഞ്ചുകളുടെ പ്രത്യേക സംഘങ്ങൾ ഇയാളെ പിടികൂടാനുള്ള ശ്രമങ്ങൾ നടത്തിവരികയായിരുന്നു.

- Advertisement -

കർണാടകയിലെ മുൽക്കി റെയിൽവേ സ്‌റ്റേഷനിൽ ഒരു യാത്രക്കാരനെ കൊലപ്പെടുത്തിയ കേസ്, തെലങ്കാനയിലെ സെക്കന്തരാബാദ് റെയിൽവേ സ്‌റ്റേഷനു സമീപം യുവതിയെ കൊള്ളയടിച്ച് കൊലപ്പെടുത്തിയ കേസ് എന്നിവയിലെല്ലാം പ്രതിയായ ഇയാളെ ഒടുവിൽ ഗുജറാത്ത് പോലീസ് ആണ് കണ്ടെത്തി പിടികൂടിയത്.

- Advertisement -

പോലീസ് പിടികൂടിയ ഇതേ ദിവസം തന്നെ ഇയാൾ സെക്കന്തരാബാദിൽ ഒരു യുവതിയെ കൊലപ്പെടുത്തിയതായും വിവരമുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണെന്നും കൂടുതൽ കൊലപാതക വിവരങ്ങൾ പുറത്തുവന്നേക്കാം എന്നും പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week