കണ്ണൂർ: രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 2.65 കോടി രൂപ പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കാറിലുണ്ടായിരുന്ന തലശ്ശേരി പുളിയനമ്പ്രത്തെ ഒ.പി. സാബിത്ത് (26), പെരിങ്ങത്തൂർ മത്തിപ്പറമ്പിലെ കെ. അജ്മൽ (25) എന്നിവരെ കണ്ണൂർ ടൗൺ പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച പുലർച്ചെ കാൽടെക്‌സിന് സമീപം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് വൻ പണശേഖരം കണ്ടെത്തിയത്.
രഹസ്യവിവരത്തെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ, ഇവർ സഞ്ചരിച്ചിരുന്ന വെന്യൂ കാറിനുള്ളിൽ വിദഗ്ധമായി സജ്ജീകരിച്ച രഹസ്യ അറയിൽ നിന്നാണ് പണം കണ്ടെടുത്തത്. പുറമെ നിന്ന് പെട്ടെന്ന് കണ്ടെത്താൻ കഴിയാത്ത വിധത്തിലായിരുന്നു അറയുടെ നിർമ്മാണം.
പിടികൂടിയ പണം കണ്ണൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യാനായി കൊണ്ടുവന്നതാണെന്നാണ് പ്രാഥമിക നിഗമനം. കോടികളുടെ ഉറവിടം ആരുടേതാണെന്നും ഇതിന് പിന്നിൽ മറ്റ് സംഘങ്ങളുണ്ടോ എന്നും പോലീസ് അന്വേഷിച്ചു വരികയാണ്. പ്രതികളെ ചോദ്യം ചെയ്തു വരികയാണെന്നും പണം കടത്താൻ ഉപയോഗിച്ച കാർ കസ്റ്റഡിയിലെടുത്തതായും ടൗൺ പോലീസ് അറിയിച്ചു.
In a major crackdown on illegal money laundering, Kannur police seized hawala money worth ₹2.65 crore hidden in a secret compartment of a car. Two youths were arrested in connection with the incident during a routine vehicle inspection. The cash was cleverly concealed in specially built chambers inside the vehicle. Police have launched an investigation to trace the source and the intended recipients of the money, suspecting links to inter-state hawala rackets.

