27.4 C
Kottayam
Thursday, June 4, 2026

മുഖ്യമന്ത്രിയുടെ വാക്കിനും പാര്‍ട്ടി നിലപാടുകള്‍ക്കും പുല്ലുവില; പാര്‍ട്ടി ചാനലായ കൈരളിയിലും ശമ്പളം വെട്ടിക്കുറക്കല്‍, വെട്ടിക്കുറച്ചത് 15 മുതല്‍ 30 ശതമാനം വരെ ശമ്പളം

Must read

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിനും ജയ്ഹിന്ദ് ടി.വിയ്ക്കും പിന്നാലെ പാര്‍ട്ടി ചാനലയായ കൈരളിയിലും ശമ്പളം വെട്ടിക്കുറക്കല്‍. കൊവിഡിന്റെ പശ്ചാത്തലത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ശമ്പളം വെട്ടിക്കുറക്കരുതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യര്‍ത്ഥനയ്ക്ക് പുല്ലുവില കല്‍പ്പിച്ചാണ് കൈരളിയില്‍ ശമ്പളം വെട്ടിക്കുറക്കല്‍ നടന്നിരിക്കുന്നത്.

ജീവനക്കാരുടെ ഏപ്രില്‍ മാസത്തെ ശമ്പളത്തില്‍ 15 മുതല്‍ 30 ശതമാനം വരെ കുറുവാണ് വരുത്തിയിരിക്കുന്നത്. 15,000 രൂപയ്ക്ക് മുകളിലുള്ള എല്ലാ ജീവനക്കാര്‍ക്കും വെട്ടിക്കുറയ്ക്കല്‍ ബാധകമാണ്. അടുത്ത ആറു മാസത്തേക്ക് ഈ നില തുടരുമെന്നാണ് സൂചന. വെട്ടിക്കുറക്കല്‍ സംബന്ധിച്ച് ഇതുവരെ ജീവനക്കാര്‍ക്ക് ഔദ്യോഗികമായി നോട്ടീസ് നല്‍കിയിട്ടില്ല. ജീവനക്കാരെ രേഖാമൂലമോ വാക്കാലോ അറിയിക്കാതെയാണ് വെട്ടിക്കുറക്കല്‍. ശമ്പളത്തില്‍ കുറവ് വന്നപ്പോഴാണ് ജീവനക്കാര്‍ വിവരമറിഞ്ഞത്.

ശമ്പളം വെട്ടിക്കുറക്കരുതെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് വിരുദ്ധമായി പരസ്യമായ നിലപാട് എടുക്കാന്‍ കഴിയാത്തതിനാലാണ് രഹസ്യമായി കൈരളി സാലറി കട്ട് നടപ്പാക്കിയതെന്നാണ് വിവരം.

ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങരുതെന്ന ലക്ഷ്യത്തോടെമാധ്യമ സ്ഥാപനങ്ങളുടെ പരസ്യ കുടിശിക സര്‍ക്കാര്‍ നല്‍കിയതിന് പിന്നാലെയാണ് വെട്ടിക്കുറക്കല്‍ എന്നതാണ് മറ്റൊരു വസ്തുത. അതുകൂടാതെ മുഖ്യമന്ത്രിയുടെ പ്രതിവാര പരിപാടിയായ നാം മുന്നോട്ട് എന്ന പരമ്പരയുടെ ഷൂട്ടിംഗ് ചുമതലും സംപ്രേക്ഷണവും കൈരിളിക്കായിരിന്നു. ഈ ഇനിത്തിലും നല്ലൊരു തുക ചാനലിന് ലഭിച്ചിരിന്നു. ആറു വര്‍ഷത്തിന് ശേഷം അടുത്തിടെയാണ് കൈരളിയില്‍ ശമ്പള വര്‍ധനവ് ഉണ്ടായത്. ഇതിനെല്ലാം പുറമെയാണ് ശമ്പളം വെട്ടിക്കുറക്കല്‍. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായ ജോണ്‍ ബ്രിട്ടാസാണ് കൈരളി ചാനല്‍ എം.ഡി.

- Advertisement -

കൊവിഡ് കാലത്തു കൂലി നിഷേധവും പിരിച്ചുവിടലും പാടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവര്‍ത്തിച്ച്് നിര്‍ദേശം നല്‍കിയിരുന്നു. അവ എല്ലാം കാറ്റില്‍ പറത്തി ചില അച്ചടിദൃശ്യ മാധ്യമങ്ങള്‍ കേരളത്തില്‍ ജീവനക്കാരെ പിരിച്ചുവിടുകയും ശമ്പളം വെട്ടിക്കുറക്കുകയും ചെയ്തിരുന്നു. നേരത്തെ തന്നെ നിരവധി മാധ്യമ സ്ഥാപനങ്ങളില്‍ ആറു മാസത്തിലധികം ശമ്പള കുടിശികയുണ്ട്.

- Advertisement -

കോണ്‍ഗ്രസ് ചാനലായ ജയ്ഹിന്ദ് ടി.വിയിലും പ്രമുഖ ചാനലായ ഏഷ്യാനെറ്റ് ന്യൂസിലും ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചിരിന്നു. ഏഷ്യാനെറ്റില്‍ 35,000 രൂപയ്ക്ക് മുകളില്‍ ശമ്പളം പറ്റുന്നവരുടെ 10 മുതല്‍ 15 ശതമാനം വരെയായിരിന്നു കട്ടിംഗ്. അതേസമയം ഒരു ലക്ഷത്തിന് മുകളില്‍ ശമ്പളം പറ്റുന്നവരുടെ 30 മുതല്‍ 35 വരെ ശമ്പളം വെട്ടിച്ചുരിക്കിയിരിന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

ട്രംപിന് തിരിച്ചടി; ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസാക്കി യുഎസ് ജനപ്രതിനിധി സഭ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ഇറാൻ യുദ്ധം അവസാനിപ്പിക്കാനും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുമുള്ള നിർണായക പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 208-ന് എതിരേ 215 വോട്ടുകൾക്കാണ് പ്രമേയം...

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

Popular this week