25.5 C
Kottayam
Friday, September 27, 2024

കെ.സുരേന്ദ്രൻ കോന്നിയിൽ മത്സരിയ്ക്കും, വിജയ യാത്ര ഇന്നു സമാപിയ്ക്കും

Must read

തിരുവനന്തപുരം:ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് പാർട്ടി കോർ കമ്മിറ്റി. കോന്നിയിലെ സ്ഥാനാർത്ഥി സാധ്യതാ പട്ടികയിൽ കെ സുരേന്ദ്രന്റെ പേരാണ് ഒന്നാമതുള്ളത്. വി മുരളീധരൻ ഇല്ലെങ്കിൽ സുരേന്ദ്രനെ കഴക്കൂട്ടത്തു മത്സരിപ്പിക്കണം എന്നും ആവശ്യമുയർന്നു.

നേമത്ത് സാധ്യതാ പട്ടികയിലെ ഒന്നാം പേര് കുമ്മനം രാജശേഖരന്റേതാണ്. വട്ടിയൂർക്കാവിൽ പട്ടികയിൽ ആദ്യം ഉള്ളത് വി വി രാജേഷാണ്. സുരേഷ് ഗോപി തൃശ്ശൂരിൽ മത്സരിക്കണം എന്നാണ് ആവശ്യം ഉയർന്നിരിക്കുന്നത്. ഇ ശ്രീധരന് പ്രഥമ പരിഗണന നൽകിയിരിക്കുന്നത് പാലക്കാട് മണ്ഡലത്തിലെ സ്ഥാനാർത്ഥി പട്ടികയിലാണ്.

ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്ര പതിമൂന്നു ദിവസത്തെ കേരള പര്യടനത്തിനു ശേഷം ഇന്ന് തിരുവനന്തപുരത്ത് സമാപിക്കും. ഇന്ന് വൈകിട്ട് 5.30ന് ശംഖുംമുഖത്ത് നടക്കുന്ന മഹാസമ്മേളനത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഭിസംബോധന ചെയ്യും. ബിജെപി ജില്ലാ അധ്യക്ഷൻ വി.വി. രാജേഷ് അധ്യക്ഷത വഹിക്കും

സപ്ത ഭാഷാ സംഗമ ഭൂമിയായ കാസർകോഡ് നിന്ന് ആരംഭിച്ച വിജയ യാത്ര ഏതാണ്ട് 1940 ഓളം കിലോമീറ്ററുകൾ സഞ്ചരിച്ചാണ് തിരുവനന്തപുരത്ത് എത്തുന്നത്. സംസ്ഥാനത്താകെ 62 മഹാസമ്മേളനങ്ങളിൽ വിജയ യാത്ര സംബന്ധിച്ചു. കൂടാതെ മുൻകൂട്ടി നിശ്ചയിക്കാത്ത നിരവധി സ്വീകരണങ്ങളും നടന്നു.നിരവധിപ്പേർ സമ്മേളനങ്ങളിൽ അണിചേർന്നു. വിജയ യാത്ര കടന്നു പോയ വഴികളിലെല്ലാം അഭിവാദ്യമർപ്പിക്കാൻ പ്രവർത്തകരെത്തി.

വിജയയാത്രയിലെ സ്ത്രീകളുടെ പങ്കാളിത്തമാണ് ശ്രദ്ധേയമായത്. വിജയ യാത്രാ നായകനെ സ്വീകരിക്കാനും ബിജെപി ഉയർത്തിയ മുദ്രാവാക്യം ഏറ്റുവിളാക്കാനും അമ്മമാരും യുവതികളുമടക്കമുള്ള സ്ത്രീകൾ കൂട്ടത്തോടെയെത്തി. എല്ലാ സ്വീകരണ സമ്മേളനങ്ങളിലും പ്രമുഖർ പലരും ബിജെപിക്കൊപ്പമെത്തി. മെട്രോമാൻ ഇ. ശ്രീധരൻ, വിരമിച്ച ഹൈക്കോടതി ജസ്റ്റിസ് പി.എൻ. രവീന്ദ്രൻ, മലപ്പുറം മുൻ മുൻസിപ്പൽ ചെയർമാൻ ബാബു റസാഖ് തുടങ്ങി നൂറുകണക്കിന് പ്രമുഖർ ബിജെപിക്കൊപ്പം ചേർന്നു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘ചെങ്കൊടി തൊട്ട് കളിക്കേണ്ട..’തെരുവില്‍ അന്‍വറിന്റെ കോലം കത്തിച്ച് സിപിഎം പ്രകടനം; അവരുടെ മനസ് എനിക്കൊപ്പമെന്ന് അൻവർ

മലപ്പുറം:പിവി അൻവര്‍ എംഎല്‍എക്കെതിരെ തെരുവിലിറങ്ങി സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. മലപ്പുറത്ത് നിലമ്പൂരിലും എടക്കരയിലും സിപിഎമ്മിന്‍റെ നേതൃത്വത്തിൽ പിവി അൻവറിനെതിരെ പ്രതിഷേധ പ്രകടനം നടന്നു.പാര്‍ട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നത്. ചെങ്കൊടി...

കപ്പൽ മുങ്ങാൻ പോകുന്നു; ഇനി ഞാൻ തീപ്പന്തംപോലെ കത്തും, ഒരാളേയും പേടിക്കാനില്ല: പി.വി അൻവർ

മലപ്പുറം: എല്ലാബന്ധവും അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‌ മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. താന്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും ഏറ്റുപറച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കൃത്യമായ അന്വേഷണമെന്ന് അച്ചടിഭാഷയില്‍...

കോൺഗ്രസിലേക്ക് വരാൻ സുധാകരൻ പറഞ്ഞ തടസ്സം അൻവർ ഇന്നലെ നീക്കി,അൻവറിന്റെ പരാതി പാർട്ടി ഗൗരവമായി പരിഗണിച്ചിരുന്നു: എം.വി. ഗോവിന്ദൻ

ന്യൂഡല്‍ഹി: അന്‍വറിന് കോണ്‍ഗ്രസിലേക്കും യുഡിഎഫിലേക്കും കടന്നുവരാന്‍ സുധാകരന്‍ മുന്നോട്ടുവെച്ച തടസ്സം നീങ്ങിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. രാഹുല്‍ ഗാന്ധിക്കെതിരെ അന്‍വര്‍ നടത്തിയ ഡിഎന്‍എ പ്രസ്താവനയില്‍ സംബന്ധിച്ച് വിശദീകരണം നല്‍കിയതും നെഹ്‌റു കുടുംബത്തെ...

മൃതദേഹം അർജുന്റേത് തന്നെ, ഡിഎൻഎ ഫലം പോസിറ്റീവ് ; ഇന്നുതന്നെ കോഴിക്കോട്ടേക്ക്

ഷിരൂർ (കർണാടക): ഷിരൂരിൽ ഗംഗാവലി പുഴയിൽനിന്ന് കണ്ടെടുത്ത മൃതദേഹ ഭാഗങ്ങൾ അർജുന്റേതെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതോടെയാണ് മൃതദേഹം അർജുന്റേതുതന്നെയാണെന്ന് ഔദ്യോഗിക സ്ഥിരീകരണമായത്. മൃതദേഹവുമായി അർജുന്‍റെ കുടുംബാംഗങ്ങൾ ഉടൻ കോഴിക്കോട്ടേക്ക് പുറപ്പെടും.കര്‍ണാടകയിലെ ഷിരൂരില്‍...

അൻവർ പുറത്ത്: എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് എം.വി ഗോവിന്ദൻ

ന്യൂഡല്‍ഹി: പി.വി. അന്‍വറിന് പാര്‍ട്ടിയുമായുള്ള എല്ലാബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അന്‍വറിന്റെ ദുഷ്പ്രചരണങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.അംഗം പോലുമല്ലാത്ത അന്‍വറിനെതിരെ പാര്‍ട്ടി എന്ത്...

Popular this week