28.4 C
Kottayam
Saturday, June 6, 2026

305 കോടി രൂപയുടെ സ്വത്ത് കണ്ടു കെട്ടിയിട്ടും ജോയ് ആലുക്കാസ് ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ ജ്വല്ലറി ഉടമ! ആസ്തി വിവരങ്ങളിങ്ങനെ

Must read

കൊച്ചി:ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജോയ് ആലുക്കാസ് ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ ജ്വല്ല‍ർ. ഏറ്റവും പുതിയ ‘ഫോബ്‌സ് പട്ടിക’ പ്രകാരമാണിത്. ഇന്ത്യയിലെ ഏറ്റവും സമ്പന്നരുടെ നിരയിൽ ഇപ്പോൾ 50-ാം സ്ഥാനത്താണ് ആലുക്കാസ്. മുൻ വർഷം 69-ാം സ്ഥാനത്തായിരുന്നു. റാങ്കിംഗിൽ 19-ാം സ്ഥാനങ്ങൾ മുന്നേറിയാണ് ജോയ് ആലുക്കാസ് ഇത്തവണ 50-ാം സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത്.

2023 സാമ്പത്തിക വർഷത്തിൽ ജോയ്ആലുക്കാസ് 14,513 കോടി രൂപയുടെ വിറ്റുവരവ് നേടി. ഇന്ത്യയിൽ നിന്ന് 899 കോടി രൂപയുടെ അറ്റാദായമാണ് നേടിയത്. 2024 സാമ്പത്തിക വർഷത്തിൽ 17,500 കോടി രൂപയുടെ വിറ്റുവരവും 1,100 കോടി രൂപയുടെ അറ്റാദായവുമാണ് കമ്പനി ലക്ഷ്യമിടുന്നത്. കമ്പനിക്ക് ലോകത്ത് 160 ഷോറൂമുകൾ ഉണ്ട്. അതിൽ 100 എണ്ണം ഇന്ത്യയിലാണ്.

ഇന്ത്യയിലെ മൊത്തം ഷോറൂമുകളുടെ എണ്ണം 130 ആയി ഉയർത്താൻ പദ്ധതിയുണ്ട്. കൂടാതെ അതിന്റെ ഉത്തരേന്ത്യയിൽ സാനിധ്യം കൂടുതൽ ശക്തമാക്കാനുള്ള ശ്രമത്തിലാണ്. ഇന്ത്യയിൽ 30 പുതിയ ഷോറൂമുകളും വിദേശത്ത് 10 ഔട്ട്‌ലെറ്റുകളും തുറക്കുന്നതിനായി കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

അടുത്ത രണ്ട് സാമ്പത്തിക വർഷങ്ങളിൽ ഏകദേശം 2,400 കോടി രൂപ നിക്ഷേപിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ചെന്നൈയിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വർണ്ണാഭരണ റീട്ടെയിൽ ഔട്ട്‌ലെറ്റാണ് ജോയ്ആലുക്കാസിന്റെ ഉടമസ്ഥതയിലുള്ളത്.

- Advertisement -

ഒന്നിലധികം റീട്ടെയിൽ സ്റ്റോറുകളുമായി രാജ്യത്തും വിദേശത്തും ജ്വല്ലറി റീട്ടെയിൽ ശൃംഖല വ്യാപിപ്പിക്കുന്നതിൽ ജോയ് ആലുക്കാസ് പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ജ്വല്ലറി വ്യവസായ രംഗത്തെ പ്രമുഖനായ ആലുക്കാസ് 2008 ലെ ആഗോള സാമ്പത്തിക പ്രതിസന്ധി, 2020-ലെ കൊവിഡ് പ്രതിസന്ധി കാലഘട്ടത്തിലും ബിസിലസിന് വിജയകരമായി നേതൃത്വം നൽകി.

- Advertisement -

ഇന്ത്യയുടെ ആഭരണ വിപണി 2023-ൽ 76.77 ബില്യൺ ഡോളറിൽ നിന്ന് 2027-ഓടെ 100 ബില്യൺ ഡോളർ കടക്കുമെന്നാണ് കണക്കാക്കുന്നത്. 2022 സാമ്പത്തിക വർഷത്തെ കണക്കുകൾ പ്രകാരം ഇന്ത്യൻ ആഭരണ വിപണിയുടെ 38 ശതമാനവും ഇപ്പോൾ സംഘടിത മേഖലയ്ക്ക് കീഴിലാണ്, ഇത് 47 ശതമാനമായി ഉയരുമെന്നാണ് റിപ്പോർട്ടുകൾ.

ഐഎസ്ഒ സർട്ടിഫൈഡ് മൾട്ടി-നാഷണൽ ജ്വല്ലറി ഗ്രൂപ്പാണ് ഇപ്പോൾ ജോയ്ആലുക്കാസ്. തൃശ്ശൂരിൽ ഒരു ചെറുകിട ജ്വല്ലറിയായി ആരംഭിച്ച സ്ഥാപനത്തിന് ഇപ്പോൾ 11 രാജ്യങ്ങളിലായി 160 ഷോറൂമുകൾ ഉണ്ട്, 9000-ത്തിലധികം ജീവനക്കാരുണ്ട്. ചുരുങ്ങിയ കാലയളവിനുള്ളിൽ, ലോകമെമ്പാടുമുള്ള 10 ദശലക്ഷം ഉപഭോക്താക്കളുടെ ജ്വല്ലറി പങ്കാളിയായി ജോയ്ആലുക്കാസ് ഗ്രൂപ്പ് മാറി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

Popular this week