ജയ്പുർ: വിവാഹദിവസം സഹോദരിമാരായ യുവതികളെ മരിച്ചനിലയിൽ കണ്ടെത്തി. രാജസ്ഥാനിലെ ജോധ്പുരിലെ മനായ് സ്വദേശികളായ ശോഭ(25) വിമല(23) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച ഇരുവരുടെയും വിവാഹം നടക്കാനിരിക്കെ പുലർച്ചെ നാലുമണിയോടെയായിരുന്നു സംഭവം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
വെള്ളിയാഴ്ച രാത്രി വൈകുംവരെ രണ്ടുപേരും വിവാഹാഘോഷത്തിൽ സജീവമായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. രാത്രി വൈകുംവരെ വീട്ടിൽ ആഘോഷപരിപാടികളുണ്ടായിരുന്നു. ഇതിനുശേഷം അർധരാത്രിയോടെയാണ് രണ്ടുപേരും ഉറങ്ങാൻപോയത്. തുടർന്ന് ശനിയാഴ്ച പുലർച്ചെ നാലുമണിയോടെയാണ് ഇരുവരെയും ബന്ധുക്കൾ അവശനിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ അറിയിച്ചു.
അതേസമയം, മരണം സ്ഥിരീകരിച്ചതിന് പിന്നാലെ ബന്ധുക്കൾ യുവതികളുടെ മൃതദേഹങ്ങളുമായി വീട്ടിലേക്ക് മടങ്ങിയിരുന്നു. പിന്നാലെ സംസ്‌കാരചടങ്ങിനുള്ള ഒരുക്കങ്ങളും ആരംഭിച്ചു. ഇതിനിടെയാണ് പോലീസ് സംഭവമറിഞ്ഞത്. തുടർന്ന് പോലീസ് സ്ഥലത്തെത്തുകയും സംസ്‌കാരചടങ്ങുകൾ നിർത്തിവെയ്ക്കുകയുംചെയ്തു. പിന്നീട് പോസ്റ്റ്‌മോർട്ടം നടത്തിയശേഷമാണ് മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകിയത്.
രണ്ടുപേരും മരിച്ചത് വിഷം കഴിച്ചാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ ഇതിൽ വ്യക്തതവരികയുള്ളൂവെന്നും യുവതികളുടെ മുറിയിൽനിന്ന് ആത്മഹത്യാക്കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)
In a tragic incident in Rajasthan’s Jodhpur, two sisters were found dead on the very day of their wedding. The deceased, identified as Shobha (25) and Vimala (23), residents of Manai, were scheduled to get married on Saturday. The incident took place around 4:00 AM, just hours before the wedding ceremonies were to begin. Preliminary police investigations suggest that the sisters committed suicide, though the exact motive remains unknown. Their bodies have been shifted to a district hospital for post-mortem, and an investigation is underway to determine the circumstances leading to this extreme step.


