പുതിയ സമാധാന ഉടമ്പടി: ഉയർന്ന അളവിലുള്ള യുറേനിയം ശേഖരം ഉപേക്ഷിക്കാൻ ഇറാൻ സമ്മതിച്ചതായി റിപ്പോർട്ട്, നിഷേധിച്ച് ഇറാൻ

യുറേനിയം ശേഖരം ‘ഉപേക്ഷിക്കാൻ’ ഇറാൻ സമ്മതിച്ചെന്ന് യുഎസ് മാധ്യമങ്ങൾ, നിഷേധിച്ച് ഇറാൻ

ടെഹ്റാൻ/വാഷിങ്ടൺ: പുതിയ സമാധാന ഉടമ്പടിയുടെ ഭാഗമായി ഇറാൻ തങ്ങളുടെ ഉയർന്ന അളവിലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം ഉപേക്ഷിക്കാൻ സമ്മതിച്ചതായി റിപ്പോർട്ട്. മാസങ്ങളായി തുടരുന്ന യുഎസ്,ഇസ്രയേൽ- ഇറാൻ സംഘർഷവും തുടർന്നുണ്ടായ ഹോർമുസ് ഉൾപ്പെടെയുള്ള പ്രതിസന്ധികളും പരിഹരിക്കാൻ ഇറാന്റെ തീരുമാനം വഴിയൊരുക്കുമെന്നും ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നു. ഒന്നിലധികം ആണവായുധങ്ങൾ നിർമ്മിക്കാൻ ആവശ്യമായ അളവിലുള്ള യുറേനിയം ഇറാന്റെ പക്കലുണ്ടായിരുന്നുവെന്നാണ് യുഎസ് ഉദ്യോഗസ്ഥർ വിശ്വസിക്കുന്നത്.

രണ്ട് അമേരിക്കൻ ഉദ്യോഗസ്ഥർ ഇറാൻ തങ്ങളുടെ ശേഖരം കൈമാറാൻ തത്വത്തിൽ സമ്മതിച്ചതായി സ്ഥിരീകരിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

യുറേനിയം കൈകാര്യം ചെയ്യുന്നതിനുള്ള കൃത്യമായ സംവിധാനം ഭാവിയിലെ ചർച്ചകളിൽ തീരുമാനിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. യുദ്ധം നിർത്തിവെക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുമ്പോഴും യുറേനിയം വിഷയത്തിൽ ഇറാൻ വിട്ടുവീഴ്ച ചെയ്യാൻ തയ്യാറായില്ലെങ്കിൽ സൈനിക നടപടികൾ പുനരാരംഭിക്കാമെന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ ഇറാനെ താക്കീത് നൽകിയതായും റിപ്പോർട്ട് പറയുന്നു.

ഇറാന് ആണവായുധം ലഭ്യമാകുന്നതിനെ തടയുന്നത് യുദ്ധത്തിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിലനിർത്തിയിരുന്നു. പുതിയ ഉടമ്പടിയിൽ ആണവായുധങ്ങൾ ഒരിക്കലും വികസിപ്പിക്കില്ലെന്നും യുറേനിയം സമ്പുഷ്ടീകരണം നിർത്തിവെക്കുകയും ഉയർന്ന അളവിലുള്ള യുറേനിയം ശേഖരം നീക്കം ചെയ്യുകയും ചെയ്യുന്നതിനെക്കുറിച്ച് ചർച്ചകൾ നടത്തുമെന്നും ഇറാൻ പ്രതിജ്ഞാബദ്ധത പ്രകടിപ്പിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

ഇതിനിടെ, ഏറെക്കുറെ ചർച്ചകൾ പൂർത്തിയായ ധാരണാപത്രം രൂപപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അവസാന വിശദാംശങ്ങൾ ഇപ്പോഴും ചർച്ചയിലാണെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ പറഞ്ഞു. ഈ ഉടമ്പടി ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാൻ കാരണമാകുമെന്നും സംഘർഷ സമയത്ത് തടസ്സപ്പെട്ട ഈ പ്രധാന ആഗോള കപ്പൽ ഗതാഗതമാർഗം വീണ്ടും സജീവമാവുമെന്നും ട്രംപ് അവകാശപ്പെട്ടു. പുതിയ ഉടമ്പടി മൂന്ന് ഘട്ടങ്ങളായി നടപ്പാക്കുമെന്നും ഔദ്യോഗികമായി യുദ്ധം അവസാനിപ്പിക്കുമെന്നും ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി പരിഹരിക്കുമെന്നും, വലിയ ഉടമ്പടിക്ക് 30 ദിവസത്തെ ചർച്ചാ സമയം തുറക്കുമെന്നും റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

ഏകദേശം 60 ദിവസത്തെ വെടിനിർത്തൽ നീട്ടി നൽകുന്നതിലൂടെ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുമെന്നും ഇറാന് എണ്ണ സ്വതന്ത്രമായി വിൽക്കാനുള്ള അനുമതി തിരികെ ലഭിക്കുമെന്നും, ആണവ പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾ തുടരുമെന്നും റോയിട്ടേഴ്‌സ് ഉദ്ധരിച്ച് ആക്സിയോസ് റിപ്പോർട്ട് ചെയ്തു.

എന്നാൽ, ഇറാനിയൻ വാർത്താ ഏജൻസിയായ ഫാർസ്, ട്രംപിന്റെ ഈ വാദങ്ങളെ തള്ളിപ്പറയുകയും ഹോർമുസ് കടലിടുക്ക് സംബന്ധിച്ച അദ്ദേഹത്തിന്റെ അവകാശവാദങ്ങൾ യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുന്നില്ല എന്ന് പറയുകയും ചെയ്തു. ഇറാൻ മാധ്യമമായ തസ്നിം ന്യൂസ് ഏജൻസിയും യുറേനിയം കൈമാറ്റത്തിന്റെ വാർത്ത നിഷേധിച്ചുകൊണ്ടുള്ള റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

According to a report by The New York Times, Iran has agreed to give up its highly enriched uranium stockpile as part of a new peace agreement. This landmark decision is expected to resolve the months-long tension involving the US, Israel, and Iran, which had disrupted global shipping routes like the Strait of Hormuz. US officials previously believed that Iran possessed enough enriched uranium to develop multiple nuclear weapons, making this treaty a significant diplomatic breakthrough.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News