ന്യൂഡൽഹി: അമേരിക്കയുടെയും ഇസ്രയേലിന്റെയും സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ നിര്യാണത്തിൽ ഇന്ത്യ ഔദ്യോഗികമായി അനുശോചനം രേഖപ്പെടുത്തി. ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഇന്ത്യയിലെ ഇറാൻ എംബസി സന്ദർശിക്കുകയും അവിടെയുള്ള അനുശോചന പുസ്തകത്തിൽ ഒപ്പിട്ട് ഖമനേയിയോടുള്ള ആദരവും ദുഃഖവും അറിയിക്കുകയും ചെയ്തു.
ഇറാന്‍റെ യുദ്ധക്കപ്പൽ തകർത്തതുമായി ബന്ധപ്പെട്ട് ഇന്ത്യ പ്രതികരിക്കാത്തതിൽ രാഷ്ട്രീയ വിമർശനങ്ങൾ ശക്തമാകുന്നതിനിടയിലാണ് ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി നേരിട്ടെത്തി അനുശോചനം അറിയിച്ചത്.
രാജ്യത്തിന് സുസ്ഥിരമായ ഒരു നേതൃത്വം ആവശ്യമായ സമയത്ത്, പ്രധാനമന്ത്രി ഇന്ത്യയുടെ തന്ത്രപരമായ സ്വയംഭരണം പണയപ്പെടുത്തിയിരിക്കുകയാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിമർശിച്ചിരുന്നു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ വധത്തിൽ പോലും മോദി സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും കേന്ദ്ര സർക്കാരിന്റെ ഈ മൗനം തന്നെ അത്ഭുതപ്പെടുത്തുന്നില്ലെന്നും കോൺഗ്രസ് നേതാവ് ജയറാം രമേശും പറഞ്ഞിരുന്നു.
India has officially expressed its condolences following the demise of Iran’s Supreme Leader, Ayatollah Ali Khamenei, who was reportedly killed in a joint military operation by the United States and Israel. In a significant diplomatic gesture, Indian Foreign Secretary Vikram Misri visited the Iranian Embassy in New Delhi to sign the condolence book, conveying India’s respect and grief. This move highlights India’s commitment to its strategic partnership with Iran and its pursuit of an independent foreign policy (strategic autonomy), even amidst escalating tensions in West Asia involving major global powers.


