KeralaNews

കണ്ണൂരില്‍ ഹോട്ടലിനുള്ളില്‍ വാറ്റുകേന്ദ്രം! ഭക്ഷണം വാങ്ങാനെന്ന വ്യാജേന വ്യാജ ചാരായ വില്‍പ്പന; ഉടമ അറസ്റ്റില്‍

കണ്ണൂര്‍: കാര്‍ത്തികപുരത്ത് ഹോട്ടലിനുള്ളില്‍ പ്രവര്‍ത്തിച്ച വാറ്റുകേന്ദ്രം എക്‌സൈസ്സ് കണ്ടെത്തി തകര്‍ത്തു. ആലക്കോട് എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ മുന്നൂറു ലിറ്റര്‍ വാഷും ഇരുപതു ലിറ്റര്‍ ചാരായവും ഇവിടെ നിന്നും പിടികൂടി. സംഭവത്തില്‍ ഹോട്ടലുടമ മാത്തുക്കുട്ടി എന്ന പി ആര്‍ സന്തോഷിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു.

സന്തോഷിന്റെ ഹോട്ടല്‍ കേന്ദ്രീകരിച്ച് ചാരായ വില്‍പനയുണ്ടെന്ന് എക്‌സൈസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ഹോട്ടലും പരിസരവും എക്‌സൈസ് സംഘത്തിന്റെ നീരീക്ഷണത്തിലായിരുന്നു. ഹോട്ടലിന്റെ ടെറസിലാണ് വാഷ് സൂക്ഷിച്ചിരുന്നത്. ആവശ്യാനുസരണം അടുക്കളയിലെത്തിച്ച് വാറ്റുകയാണ് പതിവെന്ന് എക്‌സൈസ് പറഞ്ഞു.

ഭക്ഷണം വാങ്ങാനെന്ന വ്യാജേന എത്തിയാണ് ആവശ്യക്കാര്‍ ചാരായം വാങ്ങുന്നത്. എക്‌സൈസ് പ്രിവന്റീവ് ഓഫിസര്‍ പി ആര്‍ സജീവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കെ കെ സാജന്‍, പി ഷിബു, എം സുരേന്ദ്രന്‍,വി ധനേഷ് ജോജന്‍ എന്നിവരും പങ്കെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button