25.7 C
Kottayam
Sunday, September 29, 2024

മനസ് വെച്ചിരുന്നേൽ പലതും നേടാർന്നു: മോശം വഴിയായതിനാൽ ആ അഞ്ച് ലക്ഷം വേണ്ടെന്ന് വെച്ചു

Must read

കൊച്ചി:സോഷ്യല്‍ മീഡിയയിലൂടെ താരമായ പെണ്‍കുട്ടിയാണ് ഹനാന്‍. ബിഗ് ബോസ് മലയാളം സീസണ്‍ 5ലും ഹനാന്‍ എത്തിയിരുന്നു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ബിഗ് ബോസിലെത്തിയ ഹനാന് പക്ഷെ ഒരാഴ്ച പോലും ബിഗ് ബോസ് വീട്ടില്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നായിരുന്നു താരം ഷോയില്‍ നിന്നും പുറത്താക്കപ്പെട്ടത്.

ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ നോ പറയേണ്ടി വന്ന ഘട്ടത്തെക്കുറിച്ചും തനിക്ക് സന്തോഷം നല്‍കുന്ന കാര്യത്തെക്കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് ഹനാന്‍. കൈരളി ടിവിയ്ക്ക് ന്ല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

Hanan

മറ്റൊരാളെ മോട്ടിവേറ്റ് ചെയ്യുമ്പോഴാണ് ഞാന്‍ സന്തോഷിക്കുന്നത്. ഞാനിപ്പോള്‍ ഇവിടെയിരിക്കുമ്പോഴേക്കും ഡിപ്രഷനിലേക്ക് പോകുന്നുണ്ട്. ഞാന്‍ അത്രയും ആഗ്രഹിച്ചൊരു ഷോയിലേക്ക് പോയിട്ട് പെട്ടെന്ന് പോരേണ്ടി വന്നതിനാല്‍. പക്ഷെ എന്നോട് സംസാരിക്കുമ്പോള്‍ ഞാനത് പുറത്ത് കാണിക്കില്ല. ഒരു ജോലി ചെയ്യുമ്പോള്‍ ഞാന്‍ അതില്‍ ഡെഡിക്കേറ്റഡ് ആയിരിക്കും. അടുത്തിരിക്കുന്നയാള്‍ ഹാപ്പിയായിരിക്കണം. ഞാന്‍ അവരെ ഇന്‍സ്‌പൈര്‍ ചെയ്യുന്നതായിട്ട് തോന്നണം എന്നാണ് ഹനാന്‍ പറയുന്നത്.

ബോചെ താന്‍ നേരെ പോയി കാണുകയായിരുന്നു. അപ്പോയിന്‍മെന്റ് എടുക്കാതെ നേരെ പോവുകയായിരുന്നു. ബോചെ അവിടെ ഉണ്ടാകും എന്ന് അറിഞ്ഞപ്പോള്‍ പോയതാണ്. മൊത്തം അഞ്ച് മീറ്റിംഗുണ്ടായിരുന്നു കാണാന്‍ പറ്റില്ലെന്ന് പറഞ്ഞു. അത് കഴിഞ്ഞിട്ടായാലും കാണാമെന്ന് പറഞ്ഞു. അങ്ങനെ ബോചെ അരമണിക്കൂര്‍ താരമെന്ന് പറഞ്ഞു. പക്ഷെ ആ അരമണിക്കൂര്‍ നാല് മണിക്കൂറായി, നേരം വെളുത്തു. താന്‍ അവരുടെ സെക്രട്ടറിയുടെ വീട്ടിലായിരുന്നു താമസിച്ചതെന്നും ഹനാന്‍ പറയുന്നു.

അന്ന് ബോചെ തന്റെ നമ്പര്‍ സേവ് ചെയ്തത് മോട്ടിവേറ്റര്‍ ഹനാന്‍ എന്നായിരുന്നു. അത് തനിക്ക് ഒരുപാട് സന്തോഷം നല്‍കിയെന്നാണ് ഹനാന്‍ പറയുന്നത്. ഒരുപാട് ആളുകളെ മോട്ടിവേറ്റ് ചെയ്യുന്ന ബോചെ മോട്ടിവേറ്റ് ചെയ്യാന്‍ തനിക്ക് സാധിച്ചിട്ടുണ്ടാകാം എന്നാണ് ഹനാന്‍ പറയുന്നത്. പിന്നാലെ താരം നോ പറയേണ്ടതിനെക്കുറിച്ചും മനസ് തുറക്കുകയാണ്.

ഇവന്റ് രംഗത്ത് പെണ്‍കുട്ടികളെ യൂസ് ചെയ്യുന്ന സംഭവങ്ങളുണ്ടാകാറുണ്ട്. ഈയ്യുടത്ത് നോ പറയേണ്ടി വന്നത് ഒരു ബഹ്‌റെയ്ന്‍ വര്‍ക്കിന്റെ ഭാഗമായിട്ടായിരുന്നു. സൗദിയിലേക്കും ബഹ്‌റെയ്‌നിലേക്കും പരിപാടികള്‍ക്ക് ആളെ കൊണ്ടു പോകുന്ന ഇവന്റുകാരനായിരുന്നു. പ്രെമോഷന് വേണ്ടിയാണ് തന്നെ ബന്ധപ്പെട്ടത്. പിന്നീട് സംസാരം റോങ്ങായി.

ഞങ്ങള്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ കൊണ്ടു പോവുകയാണല്ലോ, തിരിട്ടു വരുമ്പോള്‍ ആറ് ലക്ഷം വരെ കിട്ടും.ഒരു കാര്യം പറയാനുണ്ട്. അത് പറയാന്‍ നാണം തോന്നുന്നു എന്ന് പറഞ്ഞു. പറയാന്‍ ബുദ്ധിമുട്ടുള്ള കാര്യമാണെങ്കില്‍ പറയാന്‍ നില്‍ക്കണ്ട. സ്‌ട്രെയിറ്റ് ഫോര്‍വേഡ് ആണെങ്കില്‍ മതി. അങ്ങനെ ഒരു നോ പറയേണ്ടി വന്നു. അഞ്ച് ലക്ഷം രൂപ ഓഫറുണ്ടായിരുന്ന വര്‍ക്കായിരുന്നു. പക്ഷെ താന്‍ നോ പറഞ്ഞുവെന്നാണ് ഹനാന്‍ പറയുന്നത്.

താന്‍ ഒരു പ്രൊഫൈല്‍ ഉണ്ടാക്കിയെടുത്തത് അത് വഴി തന്റെ ടാലന്റിലൂടെ സമ്പാദ്യമുണ്ടാക്കാനാണ്. താന്‍ അങ്ങനെയൊക്കെ മനസ് വച്ചിരുന്നുവെങ്കില്‍ ഒരു വീടും മറ്റ് പല നേട്ടങ്ങളും ഉണ്ടായേനെ. രണ്ട് വഴികളിലൂടെ നമുക്ക് പോകാം. കല്ലും മുള്ളും നിറഞ്ഞ വഴിയിലൂടേയും പോകാം നല്ല വഴിയിലൂടേയും പോകാം. പക്ഷെ കഷ്ടപ്പെട്ടിട്ടാണെങ്കിലും എത്തിയാല്‍ മതിയെന്നാണ് ഹനാന്‍ പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വാഹനാപകടത്തിൽ എയർബാഗ് മുഖത്തമർന്ന് മാതാവിന്റെ മടിയിലിരുന്ന രണ്ടു വയസ്സുകാരി ശ്വാസംമുട്ടി മരിച്ചു

മലപ്പുറം: കോട്ടയ്ക്കല്‍ - പടപ്പറമ്പില്‍ കാറും ടാങ്കർലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം. എയർബാഗ് മുഖത്തമർന്നതിനെത്തുടർന്ന് മാതാവിന്റെ മടിയിലിരുന്ന രണ്ടു വയസ്സുകാരി ശ്വാസംമുട്ടിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്ന്...

സി.പി.എമ്മിനെ ഞെട്ടിച്ച് അൻവർ, നിലമ്പൂരിൽ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ വൻ ജനാവലി  

മലപ്പുറം : പി.വി.അൻവർ എം.എൽ.എയുടെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ വൻ ജനാവലി. 50 പേർ പോലുമെത്തില്ലെന്ന് സിപിഎം പരിഹസിച്ചിടത്ത് വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നായി വൻ ജനാവലിയാണ് നിലമ്പൂരിലെ ചന്തക്കുന്നിലെത്തിയത്. സിപിഎം...

ടൂത്ത് പേസ്റ്റ് കവറിൽ ചെറിയ അനക്കം, തുറന്നപ്പോൾ പുറത്ത് ചാടിയത് മുതലക്കുഞ്ഞുങ്ങൾ, അറസ്റ്റ്

മുംബൈ: ടൂത്ത് പേസ്റ്റ് കവറിനുള്ളിൽ ചെറിയ അനക്കം. കസ്റ്റംസ് എത്തി പരിശോധിച്ചപ്പോൾ കണ്ടത് മുതലകൾ. മുംബൈ വിമാനത്താവളത്തിലാണ് മുതല കുഞ്ഞുങ്ങളുമായി എത്തിയ രണ്ട് യാത്രക്കാരെ കസ്റ്റംസ് പിടികൂടി പൊലീസിന് കൈമാറി. ഹാൻഡ് ബാഗിൽ...

സിം കാർഡും ഡോങ്കിളും എത്തിച്ചു, സിദ്ദിഖിനെ ഒളിവിൽ സഹായിച്ചു’; മകന്റെ സുഹൃത്തുക്കളെ കുറിച്ച് അന്വേഷണ സംഘം

കൊച്ചി: ബലാത്സംഗ കേസിലെ പ്രതി സിദ്ദിഖിന്റെ മകൻ ഷഹീന്റെ സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്ത സാഹചര്യത്തെ കുറിച്ച് വിശദീകരിച്ച് അന്വേഷണ സംഘം. സിദ്ദിഖിനെ ഒളിവിൽ സഹായിച്ചെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്തതെന്നും സിദ്ദിഖിന് സിം കാർഡും...

അമ്മമാർ ആവശ്യപ്പെടുന്നയിടത്ത് ബസ് നിർത്തിക്കൊടുക്കൂ, അതുകൊണ്ട് ഒരുനഷ്ടവും വരില്ല -മന്ത്രി

സമയം പാലിക്കാനുള്ള പരക്കംപാച്ചിലിനിടെ യാത്രക്കാരായ മുതിര്‍ന്ന സ്ത്രീകളും കൈക്കുഞ്ഞുങ്ങളുള്ള അമ്മമാരും ആവശ്യപ്പെടുന്ന സ്ഥലത്ത് രാത്രിസമയത്ത് ബസ് നിര്‍ത്തിക്കൊടുക്കണമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍. അതുകൊണ്ടൊന്നും ഒരു നഷ്ടവും വരാനില്ല. നിര്‍ത്തില്ല എന്ന പിടിവാശികള്‍ വേണ്ടാ....

Popular this week