CrimeNews

പണം നല്‍കാത്തതിന് ഭാര്യയെയും മകനെയും കൊന്ന് ചിത്രങ്ങള്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്ത് ഭര്‍ത്താവിന്റെ കൊടുംക്രൂരത

മുംബൈ: പണം നല്‍കാത്തതിന് ഭാര്യയെയും മകനെയും ക്രൂരമായി കൊലപ്പെടുത്തി ചിത്രങ്ങള്‍ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ ഷെയര്‍ ചെയ്ത് ട്രക്ക് ഡ്രൈവറുടെ ക്രൂരത. മഹാരാഷ്ട്രയിലെ ശ്രീരാംപൂര്‍ താലൂക്കിലെ ഖൈരി ശിവാരയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. ബല്‍റാം കുഡാലെ എന്നയാളാണ് ഭാര്യ അക്ഷദയെയും മകനെയും കൊലപ്പെടുത്തിയ ശേഷം വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ ചിത്രങ്ങള്‍ ബന്ധുക്കള്‍ക്ക് അയച്ചുകൊടുത്തത്.

കൊലപാതകത്തിന് ശേഷം ഭാര്യയുടെ സഹോദരനെ വീഡിയോ കോളില്‍ വിളിച്ചാണ് ഇയാള്‍ വിവരം അറിയിച്ചത്. ‘നിങ്ങളുടെ സഹോദരിയെയും മരുമകളെയും ഞാന്‍ തട്ടി’ എന്നാണ് ഇയാള്‍ അക്ഷദയുടെ സഹോദരനോട് വീഡിയോ കോളിലൂടെ പറഞ്ഞത്. തുടര്‍ന്ന് മരിച്ചുകിടക്കുന്ന ഭാര്യയുടെയും മകന്റെയും പടങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ബന്ധുവിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ ഷെയര്‍ ചെയ്യുകയും ചെയ്തു.

2015ലാണ് ട്രക്ക് ഡ്രൈവറായ ബല്‍റാം കുഡാലെ അക്ഷദയെ കല്യാണം കഴിച്ചത്. തുടര്‍ന്ന് പണം ആവശ്യപ്പെട്ട് പല തവണ ഭാര്യയെ പീഡിപ്പിച്ചിരുന്നു. പുതിയ ട്രക്ക് വാങ്ങാന്‍ അക്ഷദയുടെ അച്ഛനില്‍ നിന്ന് പണം വാങ്ങിത്തരണമെന്നാവശ്യപ്പെട്ട് അക്ഷദയെ ഇയാള്‍ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നു.

തലയില്‍ മണ്‍വെട്ടി കൊണ്ട് വെട്ടിയാണ് ഇയാള്‍ അക്ഷദയെ കൊലപ്പെടുത്തിയത്. അഞ്ച് വയസുകാരനായ മകനെ കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തി. ശ്രീരാമ നവമിദിനത്തിലായിരന്നു സംഭവം. പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button