24.1 C
Kottayam
Friday, June 5, 2026

മനുഷ്യന്റെ പല്ല് മാരകായുധമാണെന്ന് പോലീസ്, അല്ലെന്ന് ഹൈക്കോടതി; പ്രതിയ്ക്ക് ജാമ്യം

Must read

കൊച്ചി: വ്യക്തിവൈരാഗ്യത്തെ തുടര്‍ന്ന് പല്ലു കൊണ്ട് ചെവി കടിച്ച് ഗുരുതരമായി പരുക്കേല്‍പിച്ചുവെന്ന കേസില്‍ മനുഷ്യന്റെ പല്ല് മാരകായുധമാണെന്ന് ചൂണ്ടിക്കാട്ടി പോലീസ് കേസെടുത്ത നടപടി ഹൈക്കോടതി തിരുത്തി. പ്രതിക്ക് ജാമ്യം നല്‍കുകയും ചെയ്തു. നെന്മാറ പോലീസിന്റേതാണ് കേസ്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്ലാണ് കേസിനു ആസ്പദമായ സംഭവം നടന്നത്.

ഫാറൂഖ് എന്നയാള്‍ ഒരിടത്തു തടഞ്ഞു നിര്‍ത്തി കയ്യേറ്റം ചെയ്തുവെന്നും ഗുരുതരമായി പരുക്കേല്‍പിച്ചതെന്നുമുള്ള കേസ് എന്ന് പോലീസ് ആരോപിച്ചതിനാല്‍ കീഴ്‌ക്കോടതി പ്രതിക്ക് ജാമ്യം നല്‍കിയില്ല. പോലീസ് കേസ് പ്രകാരം ജാമ്യത്തിന് അര്‍ഹതയില്ല. അതിനാല്‍ പ്രതി അതിനെതിരെ ഹൈക്കോടതിയില്‍ എത്തി.

ഫപ്രതി ഹൈക്കോടതിയില്‍ വാദിച്ചത് ഇങ്ങനെ: പല്ല് ഒരു മാരകായുധമല്ല. അതിനാല്‍ ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം ഗുരുതരമായ പരിക്കേല്‍പിച്ചുവെന്ന കുറ്റകൃത്യം ബാധകമല്ല. ഗുരുതരമായ കുറ്റകൃത്യങ്ങള്‍ തരംതിരിച്ചിട്ടുണ്ട്. അതില്‍ ഈ കുറ്റകൃത്യം ഉള്‍പ്പെടില്ല. അതിന് പിന്തുണ നല്‍കുന്ന ഒരു സുപ്രീം കോടതി വിധി പ്രതി ഹാജരാക്കി.

അതനുസരിച്ച് മനുഷ്യന്റെ പല്ലിനെ മാരകായുധമായി പരിഗണിക്കാന്‍ കഴിയില്ല. ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ നിര്‍വചിച്ചിരിക്കുന്ന മാരകായുധത്തിന്റെ ഇനത്തില്‍ മനുഷ്യന്റെ പല്ല് ഉള്‍പ്പെടില്ലെന്നാണ് പ്രതിയുടെ വാദം. അത്തരം വിധികള്‍ കേരള ഹൈക്കോടതിയും ആശ്രയിച്ചിട്ടുള്ളതാണ്. മരണത്തിന് കാരണമാകുന്ന ഒരു ഉപകരണം പ്രതി പ്രയോഗിച്ചുവെന്നിരിക്കെ ആ ഉപകരണത്തെ മാരകായുധമോ അപകടകാരിയായ ആയുധമോ ആയി കണക്കാക്കുന്നത് ഓരോ കേസിലെയും വസ്തുതകളെ അടിസ്ഥാനമാക്കിയാണ്.

- Advertisement -

ഒരു കേസിലെ പ്രതിയുടെ കയ്യില്‍ ഉണ്ടായിരുന്ന ഒരു ചെറിയ കല്ല് മാരകായുധമായി പോലീസ് കണക്കാക്കി പ്രതിക്ക് എതിരെ, ഗുരുതരമായി പരുക്കേല്‍പ്പിച്ച കേസ് എടുത്തതെന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്. ആ കല്ല് മാരകായുധമല്ലെന്ന് സുപ്രീം കോടതി അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്.

- Advertisement -

ഈ കേസില്‍ ചെവി കടിച്ചതിനാല്‍ ഗുരുതരമായ പരിക്കുണ്ടായി. എന്നാല്‍ മനുഷ്യന്റെ പല്ലിനെ ഒരാളുടെ മരണത്തിന് കാരണമാകുന്ന അപകടകാരിയായ ആയുധമായി കണക്കാക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് അശോക് മേനോന്‍ പറഞ്ഞു. അതിനാല്‍ ജാമ്യം കിട്ടാവുന്ന കേസ് മാത്രമാണിതെന്നും ഹൈക്കോടതി പറഞ്ഞു. പ്രതിയെ ജയിലില്‍ കിടത്തേണ്ട ആവശ്യമില്ലെന്നും കോടതി നിരീക്ഷിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

‘സതീശൻ മുൻപ് പറഞ്ഞ പലതും കള്ളം’; ധവളപത്രം മുൻനിർത്തി മുൻ ധനമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ...

അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം, അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ...

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

Popular this week